പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന്‍ മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്‍’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍്റുകളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും-ജസ്റ്റിന്‍ മാത്യു എഴുതുന്നു
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് All India Institute of Medical Sciences(AIIMS/എയിംസ്) എന്ന ഡല്‍ഹിയിലെ പ്രശസ്തമായ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ MBBS വിദ്യാര്‍ഥി അനില്‍ മീണ ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍. അനിലിന് വിഷാദമായിരുന്നുവെന്നതും എയിംസിലെ തീവ്രമായ അക്കാദമിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല എന്നതും അധികൃതരുടെ കൂട്ടിച്ചേര്‍ക്കല്‍. ഗ്രാമീണനും പിന്നോക്കവിഭാഗക്കാരനും ഇംഗ്ളീഷ് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവനുമായ ഒരു ചെറുപ്പക്കാരന്‍, വൈദ്യപഠനത്തിനായി ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു സ്ഥാപനത്തില്‍ കഠിനമായ പ്രവേശനപരീക്ഷകള്‍ പലതും മറികടന്ന് എത്തിച്ചേരുമ്പോള്‍ അവനെ ‘ഡിപ്രഷന്‍’ എന്ന നാഗരിക മധ്യവര്‍ഗ ഫാന്‍്റസി രോഗത്തിലേയ്ക്ക് തള്ളിവിടാന്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വലുതായൊന്നും ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണ് ഇതിലൂടെ അധികൃതര്‍ തന്നെ സമ്മതിച്ചുതരുന്നത്.
ആ മരണത്തിനു പിന്നില്‍
പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന്‍ മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്‍’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍്റു്കളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.
പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന്‍ മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്‍’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്‍ട്ട്മെന്‍്റു്കളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.
അനിലിന്റെ മരണത്തിനു സഹപാഠികള്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ് അധികൃതരുടെ അവഗണനയും വിദ്യാര്‍ഥിവിരുദ്ധ മനോഭാവവുമാണ് അനില്‍ ജീവിതമവസാനിപ്പിക്കാന്‍ കാരണമെന്നാണ് അവര്‍ പറയുന്നത്. എഴുത്ത് പരീക്ഷക്ക് 75% ശതമാനം മാര്‍ക്ക്, ക്ളാസ് തലത്തില്‍ നടക്കുന്ന തുടര്‍ച്ചയായ മുല്യനിര്‍ണയത്തിന് 25% മാര്‍ക്ക് എന്ന രീതിയിലാണ് കഴിഞ്ഞവര്‍ഷം വരെ പരീക്ഷകള്‍ നടന്നിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം അത് 50-50 ശതമാനം എന്നാക്കി പരിഷ്ക്കരിച്ചു. ഇതാണ് അനിലിന്റെ പരാജയത്തിലേക്ക് നയിച്ചത്. മൂല്യനിര്‍ണയത്തില്‍ നടന്ന അപാകത ചൂണ്ടിക്കാണിക്കാനും നീതി ലഭിക്കാനും വേണ്ടി മൂന്നുവട്ടം AIIMS ഡയറക്ട്റെ കാണാന്‍ ഈ വിദ്യാര്‍ഥി ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു . അതിനു ശേഷമാണ് ഈ ഞായറാഴ്ച അനില്‍ ആത്മഹത്യ ചെയ്യുന്നത്.
കാമ്പസിന്‍്റെ വരേണ്യവല്‍കരണം
അനില്‍ ആത്മഹത്യ ചെയ്ത രാത്രിയിലാണ് ഡല്‍ഹിയില്‍ ഭക്ഷണത്തിനും രാത്രിജീവിതത്തിനും (best in food and nightlife) പേരുകേട്ട സ്ഥാപനങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. നഗരത്തിലെ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളില്‍ കളര്‍ പേജുകളില്‍ ‘ഫുഡ് ഓസ്ക്കാര്‍’ എന്ന വിശേഷണത്തോടെ വാര്‍ത്തകള്‍ നിറഞ്ഞു. ഈ ആത്മഹത്യക്ക് കിട്ടിയതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യത്തോടെ . അതിനും രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജിന്റെ വാര്‍ഷികദിനാഘോഷം ഒരുകോടി രൂപ ചിലവാക്കി നടത്തിയതായി കേട്ടത്. ഡല്‍ഹിയിലുള്ള വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുകയുടെ ചെറിയ ഒരംശം മാത്രമാണ ഇത് . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന റാപ് മ്യുസിക് ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികാരവും അഭിമാനവുമൊക്കെയാകുന്ന ഹിപ്-ഹോപ് അടിച്ചുപൊളി കാലമാണിത്.. വരേണ്യവല്‍ക്കരണത്തിന്‍്റെ അവസാന വാക്ക്. ഇപ്പറഞ്ഞതരം വാര്‍ത്തകളില്‍ നിന്നും അതുണ്ടാക്കുന്ന വൈരുധ്യങ്ങളില്‍ നിന്നുമാണ് അനേകം അനില്‍ മീണമാരുടെ ജീവിതം വായിച്ചെടുക്കേണ്ടത്.. .
അനില്‍ ആത്മഹത്യ ചെയ്ത രാത്രിയിലാണ് ഡല്‍ഹിയില്‍ ഭക്ഷണത്തിനും രാത്രിജീവിതത്തിനും (best in food and nightlife) പേരുകേട്ട സ്ഥാപനങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. നഗരത്തിലെ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളില്‍ കളര്‍ പേജുകളില്‍ ‘ഫുഡ് ഓസ്ക്കാര്‍’ എന്ന വിശേഷണത്തോടെ വാര്‍ത്തകള്‍ നിറഞ്ഞു. ഈ ആത്മഹത്യക്ക് കിട്ടിയതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യത്തോടെ . അതിനും രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജിന്റെ വാര്‍ഷികദിനാഘോഷം ഒരുകോടി രൂപ ചിലവാക്കി നടത്തിയതായി കേട്ടത്. ഡല്‍ഹിയിലുള്ള വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുകയുടെ ചെറിയ ഒരംശം മാത്രമാണ ഇത് . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന റാപ് മ്യുസിക് ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികാരവും അഭിമാനവുമൊക്കെയാകുന്ന ഹിപ്-ഹോപ് അടിച്ചുപൊളി കാലമാണിത്.. വരേണ്യവല്‍ക്കരണത്തിന്‍്റെ അവസാന വാക്ക്. ഇപ്പറഞ്ഞതരം വാര്‍ത്തകളില്‍ നിന്നും അതുണ്ടാക്കുന്ന വൈരുധ്യങ്ങളില്‍ നിന്നുമാണ് അനേകം അനില്‍ മീണമാരുടെ ജീവിതം വായിച്ചെടുക്കേണ്ടത്.. .
ആരാണ് അനില്‍ മീണ?
രാജസ്ഥാനിലെ മരുഭൂമി സമാനമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഹിന്ദിമീഡിയത്തില്‍ പഠിച്ചുവന്ന ഇരുപത്തിരണ്ടുകാരന്‍. ഒരുപക്ഷെ ആ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നയാള്‍. അപ്പന്റെ കീശയുടെ കനം കൊണ്ടല്ല, സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് അനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായത്.
രാജസ്ഥാനിലെ മരുഭൂമി സമാനമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഹിന്ദിമീഡിയത്തില്‍ പഠിച്ചുവന്ന ഇരുപത്തിരണ്ടുകാരന്‍. ഒരുപക്ഷെ ആ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നയാള്‍. അപ്പന്റെ കീശയുടെ കനം കൊണ്ടല്ല, സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് അനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായത്.
AIIMS ഉള്‍പ്പെടെ രാജ്യത്തെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിലിനെപ്പോലെ, നല്ല നിലയിലത്തെുക എന്ന ജീവിതലക്ഷ്യവുമായി ഗ്രാമീണപ്രദേശങ്ങളില്‍ നിന്ന് വരുന്നവരോട് പെരുമാറുന്നതെങ്ങനെ എന്നറിയാന്‍ ഏതാനും വര്‍ഷം മുമ്പ് തലസ്ഥാന നഗരത്തില്‍ നടന്ന ഒരു ‘വിദ്യാര്‍ഥി’ സമരത്തിന്റെ ചരിത്രം പറഞ്ഞാല്‍ മതി.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുപത്തിയേഴുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍്റെ സമയത്ത് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിങ് തീരുമാനിക്കുന്നു. ഇത് രാജ്യത്തെ വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചു.
ഡല്‍ഹി സര്‍വകലാശാലയിലും, ജെഎന്‍ യുവിലും ഐഐടിയിലും എയിംസിലുമെല്ലാമുള്ള സംവരണ വിരുദ്ധര്‍ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന പേരില്‍ സംഘടനയുണ്ടാക്കി പിന്നോക്കസംവരണം നടപ്പാക്കുന്നതിനെതിരെ സമരത്തിനിറങ്ങി.
ഡല്‍ഹി സര്‍വകലാശാലയിലും, ജെഎന്‍ യുവിലും ഐഐടിയിലും എയിംസിലുമെല്ലാമുള്ള സംവരണ വിരുദ്ധര്‍ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന പേരില്‍ സംഘടനയുണ്ടാക്കി പിന്നോക്കസംവരണം നടപ്പാക്കുന്നതിനെതിരെ സമരത്തിനിറങ്ങി.
ജാതി ഉറഞ്ഞാടിയൊരു സമരം
അനീതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ളക്കാര്‍ഡുകളുമായിരുന്നില്ല, നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യ ഗേറ്റിലുമൊക്കെ നടന്ന സമരത്തില്‍ കണ്ടതും കേട്ടതും. വരേണ്യവര്‍ഗത്തിന്റെ ജാതിവെറിയും ഗ്രാമങ്ങളിലെ ദരിദ്രരോടുള്ള അസഹിഷ്ണുതയുമായിരുന്നു അതില്‍ നിറഞ്ഞു നിന്നത്. ചൂലും, പച്ചക്കറി വണ്ടിയും, ചെരുപ്പ്കുത്തിയുടെ ഉപകരണങ്ങളുമൊക്കെയായി അവര്‍ സമരത്തിനിറങ്ങി. നിങ്ങള്‍ പഠിക്കാന്‍ വന്നാല്‍ ഞങ്ങളുടെ വീട്ടുവേലയും തോട്ടിപ്പണിയും ആര് ചെയ്യുമെന്ന് ചോദിച്ച് ജാതിബോധം വെളിപ്പെടുത്തി. ഈ സംവരണ വിരുദ്ധസമരത്തിനു പണവും പിന്തുണയും നല്‍കിയത് ഉയര്‍ന്ന ജാതിക്കാരുടെ രക്ഷകര്‍ത്താക്കളും, ഉന്നതകുലജാതരായി വിലസി നടക്കുന്ന അധ്യാപകരുമൊക്കെയാണ് . നഗരത്തിലെ വരേണ്യ പത്രങ്ങളും ടിവി ചാനലുകളും മാസങ്ങളോളം പ്രധാനവാര്‍ത്തയാക്കി ഈ സമരങ്ങളെ ദേശീയ വിഷയമാക്കി. മാറ്റി. ജാതിവെറിയുടെ വക്താക്കള്‍ ഒന്നിച്ചു കൈകോര്‍ത്ത സമരമായിരുന്നു ഇത്. പൊതുസമൂഹത്തിന്‍്റെ മുമ്പിലെങ്കിലും തുല്യത കാണിക്കേണ്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വരെ ജാതിവെറിയും വരേണ്യവാദവുമായി മുന്നിട്ടിറങ്ങി.
അനീതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ളക്കാര്‍ഡുകളുമായിരുന്നില്ല, നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യ ഗേറ്റിലുമൊക്കെ നടന്ന സമരത്തില്‍ കണ്ടതും കേട്ടതും. വരേണ്യവര്‍ഗത്തിന്റെ ജാതിവെറിയും ഗ്രാമങ്ങളിലെ ദരിദ്രരോടുള്ള അസഹിഷ്ണുതയുമായിരുന്നു അതില്‍ നിറഞ്ഞു നിന്നത്. ചൂലും, പച്ചക്കറി വണ്ടിയും, ചെരുപ്പ്കുത്തിയുടെ ഉപകരണങ്ങളുമൊക്കെയായി അവര്‍ സമരത്തിനിറങ്ങി. നിങ്ങള്‍ പഠിക്കാന്‍ വന്നാല്‍ ഞങ്ങളുടെ വീട്ടുവേലയും തോട്ടിപ്പണിയും ആര് ചെയ്യുമെന്ന് ചോദിച്ച് ജാതിബോധം വെളിപ്പെടുത്തി. ഈ സംവരണ വിരുദ്ധസമരത്തിനു പണവും പിന്തുണയും നല്‍കിയത് ഉയര്‍ന്ന ജാതിക്കാരുടെ രക്ഷകര്‍ത്താക്കളും, ഉന്നതകുലജാതരായി വിലസി നടക്കുന്ന അധ്യാപകരുമൊക്കെയാണ് . നഗരത്തിലെ വരേണ്യ പത്രങ്ങളും ടിവി ചാനലുകളും മാസങ്ങളോളം പ്രധാനവാര്‍ത്തയാക്കി ഈ സമരങ്ങളെ ദേശീയ വിഷയമാക്കി. മാറ്റി. ജാതിവെറിയുടെ വക്താക്കള്‍ ഒന്നിച്ചു കൈകോര്‍ത്ത സമരമായിരുന്നു ഇത്. പൊതുസമൂഹത്തിന്‍്റെ മുമ്പിലെങ്കിലും തുല്യത കാണിക്കേണ്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വരെ ജാതിവെറിയും വരേണ്യവാദവുമായി മുന്നിട്ടിറങ്ങി.
2006ല്‍ അന്നത്തെ AIIMS ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ സംവരണവിരുദ്ധ സമരത്തെ പിന്തുണച്ചു എന്ന പേരില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. രാംദാസിന്റെ അപ്രീതി നേരിടേണ്ടി വന്നു. പിന്നീട് നമ്മള്‍ കണ്ടത് ഡോ. രാംദാസും എയിംസിലെ സംവരണത്തെ എതിര്‍ക്കുന്ന അധ്യാപക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നഗരങ്ങളില്‍ നിന്ന് വരുന്ന വരേണ്യവര്‍ഗം ഉന്നതവിദ്യാഭ്യാസം അവരുടെ കുത്തകയായി കാണുന്നതിന്റെ ഏറ്റവും അസിഷ്ണുത നിറഞ്ഞ പ്രകടനങ്ങളാണ് എയിംസിലും, ജെഎന്‍യുവിലും, ഡല്‍ഹി ഐ.ഐ.ടിയിലുമൊക്കെ ഇതിനത്തെുടര്‍ന്നു കണ്ടത്.
സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ രാഷ്ട്രീയം
ഇത്തരത്തില്‍ ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.
ഇത്തരത്തില്‍ ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.
സെമസ്റ്റര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ ആദ്യവര്‍ഷത്തെ ക്ളാസ് തുടങ്ങിയ അന്ന് തുടങ്ങി നിരന്തര മൂല്യനിര്‍ണയത്തിന് (internal assement) വിധേയരായിത്തുടങ്ങുന്നു. ക്ളാസ്സ് ചര്‍ച്ചകളും, പഠനറിപ്പോര്‍ട്ടുകളുമെല്ലാം നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമാണ്. ഡല്‍ഹിയിലെ പബ്ളിക് സ്കൂളുകളില്‍ പഠിച്ച കുട്ടികളുടെ പ്രകടനം വെച്ചാണ് അവരെ വിലയിരുത്തുന്നത്. (രാജ്യത്തെ വരേണ്യ സ്കൂള്‍ ഒരു ടേമില്‍ വാങ്ങുന്ന ഫീസാണ് ഒരു സാധാരണ കുട്ടി മൊത്തം സ്കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്നത്. അല്ലങ്കെില്‍ അത്രയുമേ അവര്‍ക്ക് സാധിക്കു. അതുകൂടി സാധിക്കാത്തവരുടെ എണ്ണം കോടികള്‍ കവിയും)
ക്ളാസ് തുടങ്ങി അഞ്ചാം മാസം സര്‍വകലാശാല പരീക്ഷ എഴുതണം. ഗ്രാമങ്ങളിലെ സ്കൂള്‍വിദ്യാഭ്യസത്തില്‍ വേണ്ട പരിഷ്ക്കാരങ്ങളും അടിസ്ഥാന സൌകര്യങ്ങളും നല്‍കാതെയാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അമേരിക്കന്‍ മോഡല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണ്? അംഗന്‍വാടികള്‍ മുതല്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു രാജ്യത്ത് സാമ്പത്തികശേഷിയില്ലാത്ത കുട്ടികള്‍ നല്ല സ്കൂള്‍ വിദ്യാഭ്യസം കിട്ടാന്‍ എവിടെ പോകണം?
ഇതും കൂടി
ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ബിരുദ വിദ്യാര്‍ഥിനിയോട് അടുത്തിടെ സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. ഡല്‍ഹി സ്വദേശിയായ അവളുടെ അമ്മ ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപികയാണ്. മാസത്തില്‍ ഒരിക്കല്‍ ശമ്പളം വാങ്ങാനാണ് അവര്‍ സ്കൂളില്‍ പോകുന്നത്. ബാക്കി ദിവസങ്ങളില്‍ മകളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കും.
അപ്പോള്‍ ആ സ്കൂള്‍ കുട്ടികള്‍ എങ്ങനെ പഠിക്കും?
! aree sir, they dont want to study!
ഇതായിരുന്നു അവളുടെ മറുപടി.
ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ബിരുദ വിദ്യാര്‍ഥിനിയോട് അടുത്തിടെ സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. ഡല്‍ഹി സ്വദേശിയായ അവളുടെ അമ്മ ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപികയാണ്. മാസത്തില്‍ ഒരിക്കല്‍ ശമ്പളം വാങ്ങാനാണ് അവര്‍ സ്കൂളില്‍ പോകുന്നത്. ബാക്കി ദിവസങ്ങളില്‍ മകളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കും.
അപ്പോള്‍ ആ സ്കൂള്‍ കുട്ടികള്‍ എങ്ങനെ പഠിക്കും?
! aree sir, they dont want to study!
ഇതായിരുന്നു അവളുടെ മറുപടി.
അനില്‍ മീണക്ക് അന്ത്യാഞ്ജലികള്‍.
(Published in Naalaamidam portal)
No comments:
Post a Comment