tag:blogger.com,1999:blog-80961717313332326152024-03-13T06:08:30.079-07:00Justin Mathew Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.comBlogger21125tag:blogger.com,1999:blog-8096171731333232615.post-80830964715964415342014-05-01T19:26:00.001-07:002014-05-01T19:26:21.261-07:00നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ജാതിയെന്ത്? <div dir="ltr" style="text-align: left;" trbidi="on">
ജസ്റ്റിൻ മാത്യു<br />
<div id="styleEng" style="background-color: white; border: 0px none; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; list-style: none; margin: 0px; outline: none; padding: 0px 0px 10px;">
Story Dated: Tuesday , April 22 , 2014 15:52 hrs IST</div>
<div class="single-post-thumb" style="background-color: white; border: 0px none; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; line-height: 0 !important; list-style: none; margin: 0px -1px !important; outline: none; padding: 0px;">
<img alt="നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ജാതിയെന്ത്?" class="attachment-slider" height="330" src="http://www.newsmoments.in/admin/upload/images/thumbs/Food-Justin-1_660_330.jpg" style="border: 0px none; height: auto; list-style: none; margin: 0px; max-width: 100%; outline: none; padding: 0px; width: 622px;" title="" width="660" /></div>
<div class="clear" style="background-color: white; border: 0px none; clear: both; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; list-style: none; margin: 0px; outline: none; padding: 0px;">
</div>
<div class="entry" style="background-color: white; border: 0px none; color: rgb(91, 106, 111) !important; font-family: rac, 'Open Sans', Arial, sans-serif !important; font-size: 16.5px !important; line-height: 1.5; list-style: none; margin: 0px; outline: none; padding: 0px;">
<div id="storydesc" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">
<div style="border: 0px none; list-style: none; outline: none; padding: 0px 0px 9px;">
</div>
<div style="border: 0px none; list-style: none; outline: none; padding: 10px 0px 0px;">
ഹിന്ദു പത്രത്തിന്റെ മാനേജ്മെന്റ്, പത്രത്തിലെ ജീവനക്കാർ സ്ഥാപനത്തിലെ ഭക്ഷണശാലയിൽ മത്സ്യമാംസാഹാരങ്ങൾ കൊണ്ടുവരാനോ കഴിക്കാനോ പാടില്ല എന്ന നിർദേശം നൽകിയിരിക്കുന്നു. (അല്ലെങ്കിൽ ബ്രാഹമണ മേധാവിത്വമുള്ള പത്രസ്ഥാപനത്തിൽ നിലവിലുള്ള, എഴുതിയതോ എഴുതപ്പെടാത്തതോ ആയ നിയമം തൊഴിലാളികളെ താക്കീതിന്റെ രൂപത്തിൽ ഓർമ്മപ്പെടുത്തിയിരിക്കുന്നു) മതേതര നിലപാടുകളുടെ പേരിൽ പതിറ്റാണ്ടുകളായി ആളുകൾ വായിക്കുന്ന പത്രമാണ് ഹിന്ദു. ഡൽഹി എന്ന ഉത്തരേന്ത്യൻ നഗരത്തിലിരുന്ന് ഈ വാർത്ത വായിക്കുന്ന, മത്സ്യമാംസാഹാരങ്ങൾ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ ഒരോ മലയാളിയുടെയും ജീവിതത്തിലേക്ക് പലരീതിയിൽ പലപ്പോഴായി കയറിവരുന്ന ഒരു നിർദേശമാണിത്. അതുകൊണ്ടുതന്നെ ആശ്ചര്യം തോന്നിയതുമില്ല. പൊതു ഇടങ്ങളിൽ ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തരംതിരിക്കുന്നത് തൊട്ടുകൂടായ്മയുടെ മറ്റേതു ചിഹ്നങ്ങൾ പോലെ തന്നെ അപകടകരമായ പ്രവണതയാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ദില്ലിയിലെ ഒരു കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഒരു മാസം മുൻപ്, കണ്ടും അനുഭവിച്ചുമറിഞ്ഞ ചില സംഭവങ്ങളാണ് ഈ വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്നത്. ജാമിയയുടെ മനോഹരമായ ക്യാംപസ്സും, പഠന വിഭാഗങ്ങളും അക്കാദമിക നിലവാരവും പോലെതന്നെ ഓർമ്മയിൽ തങ്ങിനിൽക്കുന്നതാണ് അവിടെയുള്ള ഭക്ഷണശാലകൾ. ജാമിയ സന്ദർശിച്ചിട്ടുള്ള ഓരോ മലയാളിക്കും പറയാനുണ്ടാകും ഒരു ഭക്ഷണശാലയുടെയെങ്കിലും കഥ, അവിടത്തെ ഒരു വിഭവത്തിന്റെയെങ്കിലും രുചി.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള അധ്യപകർ പങ്കെടുത്ത, ഒരു മാസം നീണ്ടുനിന്ന ഒരു കോഴ്സിനിടയിലാണ് ഇനി പറയുന്ന സംഭവങ്ങൾ. കോഴ്സിന്റെ ഭാഗമായി കിട്ടിയിരുന്ന ഉച്ചഭക്ഷണത്തിൽ മാംസാഹാരവും ഇടവിട്ട ദിവസങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. കോഴ്സിന്റെ തുടക്കത്തിൽ ആഹാരവുമെടുത്ത് അടുത്തുള്ള ഒരു മേശയിൽ ഇരിക്കാൻ തുടങ്ങിയ ഞങ്ങൾ രണ്ടുപേരെ എതിരേറ്റത് 'ശവംതീനികൾ ഇവിടെ ഇരിക്കരുത് ദൂരെപ്പോ' എന്ന ആക്രോശമായിരുന്നു. തുടർന്നുള്ള ദിവസ്സങ്ങളിൽ നാല് മാംസഹാര വിരോധികളായ അധ്യാപകർ ചേർന്ന് ക്ലാസ്സുകൾ ഉപേക്ഷിച്ചുകൊണ്ട് അടുക്കളയിൽ മേൽനോട്ടം നടത്താൻ തുടങ്ങി. അടുക്കളയുടെയും കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെയും 'ശുദ്ധി' ഉറപ്പുവരുത്തുകയെന്നത് ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനേക്കാൾ പ്രാധാനമാണ് എന്ന് ഇവർ കരുതിയിരിക്കണം. ബൂഫെ രീതിയിൽ നടത്തുന്ന ഭക്ഷണശാലയിൽ ഏറ്റവും ആദ്യമെത്തി ഭക്ഷണമെടുക്കാൻ കഴിഞ്ഞാൽ മാത്രം ഉച്ചഭക്ഷണം കഴിക്കുന്ന ഒരധ്യാപകനെയും ഇവിടെ കണ്ടു. ഇവരെല്ലാം കോളേജുകളിലും സർവകലാശാലകളിലും ചരിത്രം പഠിപ്പിക്കുന്ന അധ്യാപകരാണ് എന്ന കാര്യം ഒരിക്കൽകൂടി അടിവരയിട്ട് പറയട്ടെ.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ഭൂമിയിൽ ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യസമൂഹങ്ങൾ പരിണാമത്തിന്റെ അടുത്തകാലംവരെ മാംസാഹാര കേന്ദ്രിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. വേട്ടക്കാരിൽ നിന്ന് കൃഷിക്കാരിലേക്കുള്ള മാറ്റം മനുഷ്യന്റെ ആകെയുള്ള പരിണാമ ചരിത്രത്തിൽ വളരെ ചെറിയ കാലയളവാണ്. പുരാതന ചരിത്രത്തിലെ പല ആധികാരിക ഗ്രന്ഥങ്ങളും രചിച്ച റോബർട്ട് വെങ്കി പറയുന്നത് പതിനായിരത്തിനും മുവായിരത്തി അഞ്ഞൂറു വർഷങ്ങൾക്കുമിടയിൽ മാത്രമാണ് മനുഷ്യർ കൃഷിക്ക് പ്രാധാന്യം നൽകുന്ന ജീവിതരീതിയിലേക്ക് മാറിയത് എന്നാണ്. അതിനു മുൻപ് നായാട്ടും കാട്ടുകനികൾ ശേഖരിക്കലും മാത്രമായിരുന്നു ഉപജീവന മാർഗങ്ങൾ. കൃഷിക്കാരുടെ സമൂഹത്തിൽ നിന്നുമാണ് പുരുഷാധിപത്യ വർഗവ്യവസ്ഥ ഉണ്ടായത് എന്ന് ചരിത്രകാരി ഗ്രെഡ ലെനർ പറയുന്നു. വേട്ടക്കാരന്റെ ഭക്ഷണ ദൗർലഭ്യത്തിൽ നിന്നും ഭരണവർഗത്തിന്റെ ആഡംബരത്തിലേക്കെത്തുമ്പോൾ എന്തെങ്കിലും കഴിക്കുക എന്ന മാനുഷികമായ ആവശ്യത്തിൽനിന്നും എന്ത്, എപ്പോൾ, എങ്ങനെ കഴിക്കുന്നുവെന്നത് ജാതി, മത, വർഗ വേർതിരിവുകൾക്ക് അടിസ്ഥാനമായി. സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ചരിത്രം അടുത്തകാലം വരെ പട്ടിണി നിറഞ്ഞതായിരുന്നു. വിശപ്പുമാറ്റുക എന്നതായിരുന്നു മനുഷ്യവംശത്തിലെ ഭൂരിഭാഗവും അവരുടെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ചൂക്ഷണ വ്യവസ്ഥ രൂപപ്പെടുത്തി മറ്റുള്ളവരുടെ വിയർപ്പുകൊണ്ട് ആഹാരം കഴിച്ചിരുന്ന ഭരണ വർഗത്തിൽപ്പെട്ട ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സമൃദ്ധി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ മാംസാഹാര വിരോധം ബ്രാഹ്മണ ജാതിഅധികാര ബോധത്തോട് ചേർന്നു കിടക്കുന്ന ശുദ്ധി സങ്കൽപ്പത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നു നിസ്സംശയം പറയാം. ഹിന്ദുമത വിശ്വാസത്തിലുള്ള ആരാധനാ മൂർത്തികൾ രണ്ടുതരമുണ്ടെന്നാണ് സി.ജെ.ഫുള്ളർ പറയുന്നത്. സസ്യാഹാരം നിവേദ്യമായി സ്വീകരിക്കുന്നവരും, മാംസം നിവേദ്യമായി സ്വീകരിക്കുന്നവരുമാണ് ഈ രണ്ട് വിഭാഗങ്ങൾ. സസ്യാഹാരം നിവേദ്യമായി സ്വീകരിക്കുന്നവർ ഉന്നത ശ്രേണിയിൽ വരുന്നത് എങ്ങനെയെന്ന് ഫുള്ളർ വിവരിക്കുന്നുണ്ട്. ബ്രാഹ്മണർ ആരാധിക്കുന്ന മൂർത്തികളാണ് ശ്രേണിയിൽ ഏറ്റവും മുകളിൽ വരുന്നതെന്നും അവർ സസ്യാഹാരം മാത്രം നിവേദ്യമായി സ്വീകരിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. തെക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഫുള്ളർ ഇക്കാര്യം വിവരിക്കുന്നത്. (C. J. Fuller, The Hindu Pantheon and the Legitimation of Hierarchy (1988).</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
സസ്യാഹാരം മാത്രം ശീലിച്ചവർക്ക് മാംസാഹരത്തിന്റെ മണവും, സാമിപ്യവും പ്രശ്നമാണ് എന്നാണ് ഹിന്ദുപത്രവും ഭൂരിഭാഗം മാംസാഹാര വിരോധികളും നൽകുന്ന വിശദീകരണം. ഒരുനേരം മാംസാഹാരം ഉപേക്ഷിച്ചുവെന്നുകരുതി ഒന്നും സംഭവിക്കില്ല എന്ന ഉപദേശവും ലഭിക്കും. ഹിന്ദുപത്രം മുന്നോട്ടുവെക്കുന്നത് ആർക്കും വലിയ പ്രശ്നങ്ങളുണ്ടാക്കാത്ത ഒരു നിർദേശമായി ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ, ബ്രാഹ്മണ ജാതിബോധം കൊണ്ടുനടക്കുന്ന എല്ലാവരും, നിത്യജീവതത്തിൽ ശുദ്ധിയുടെ പേരിൽ ചെയ്യുന്ന തൊട്ടുകൂടായ്മയുടെ ചെറിയൊരു പ്രതിഫലനം മാത്രമാണിത്. മാംസാഹാര വിരോധികൾ പലതരമുണ്ട്. മാംസാഹാരം കഴിക്കില്ല എന്ന് അഭിമാനബോധത്തോടെ പറയുന്നവർ, മാംസാഹാരം കഴിക്കുന്നവരുടെ വീടിന്റെ വാതിൽപ്പടിക്കപ്പുറം കാലെടുത്തുവെയ്ക്കാത്തവർ, രഹസ്യമായി മാത്രം മാംസാഹാരം കഴിക്കുന്നവർ, പാചകം ചെയ്തുകിട്ടിയാൽ മാത്രം കഴിക്കുന്നവർ എന്നിങ്ങനെയാണ് ഇവരെ വിഭജിക്കാനാവുക. ഇതെല്ലാം പലതരത്തിൽ ശുദ്ധി സങ്കൽപ്പവുമായി ചേർന്നാണ് കിടക്കുന്നത്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
സ്വന്തം വീടിനുള്ളിൽ മാംസാഹാരം കയറ്റാതെ ശുദ്ധമായിരിക്കണം എന്ന നിഷ്ഠയുണ്ടാവുകയും എന്നാൽ പുറത്തുപോയി ഭക്ഷണശാലയിൽ, അല്ലെങ്കിൽ മറ്റൊരാളുടെ വീട്ടിൽനിന്നു കഴിക്കുന്നതിനു വിരോധമില്ല എന്ന് കരുതുകയും ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ട്. പൊതുസമൂഹത്തിനു മുൻപിൽ സസ്യാഹാരം മാത്രം കഴിക്കുന്നതുമായി ബന്ധപ്പെട്ട ശുദ്ധിബോധത്തെ ഹനിക്കാൻ സാധിക്കാത്തതുകൊണ്ട് ഗോപ്യമായി മാത്രം മാംസം കഴിക്കുന്ന ഒരു വിഭാഗം മാംസാഹാര വിരോധികൾ വേറെയുണ്ട്. ഇത് കാണിക്കുന്നത് സസ്യാഹാരം മാത്രം കഴിക്കുക എന്ന ബ്രാഹ്മണവൽക്കരിക്കപ്പെട്ട ധാരണയോടുള്ള വിധേയത്വമാണ്. ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ വന്നാൽ അടുക്കളയുടെ ഒരു കോണിൽ ദേവീദേവന്മാരുടെ രൂപവും മറ്റു പൂജാ സംവിധാനങ്ങളും കാണാം. വെളുത്തുള്ളിയും സവാളയും വരെ ഉപേക്ഷിച്ചാണ് നഗരങ്ങളിൽ ജീവിക്കുന്ന മധ്യവർഗം ഹിന്ദുമതവിശ്വാസം ബ്രാഹ്മണവല്ക്കരിക്കപെട്ടിരിക്കുന്ന ഈ ദേശത്ത് ജീവിക്കുന്നത്. ബാല്യകാലത്ത് മത്സ്യമാംസാഹാരങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. സവാളയും വെളുത്തുള്ളിയും ഇല്ലെങ്കിൽ മാത്രം ആഹാരം കഴിക്കുന്നവർക്ക് വേണ്ടിയാണ് സദ്യകൾ നടക്കുക. കമ്പനികളുടെയും, പത്രസ്ഥാപനങ്ങളുടെയും, സർവകലാശാലകളുടെയും വരെ ഭക്ഷണശാലകളും പലയിടത്തും പ്രവർത്തിക്കുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
മാംസാഹാരം കഴിക്കുന്നവർ നിത്യജീവിതത്തിൽ നേരിടുന്ന ജാതിബോധത്തിന്റെ, വെറുപ്പുനിറഞ്ഞ ഇടപെടലുകളുടെ തീരെ ചെറിയൊരു ആവിർഭാവം മാത്രമാണ് ഹിന്ദുപത്രത്തിൽ നടന്നത്. തൊലിയുടെ നിറവും, വസ്ത്രധാരണ രീതികളും ഭാഷാശുദ്ധിയും പോലെ ഭക്ഷണരീതികളും ജാതിവർഗ ശ്രേണിയുടെ പ്രതീകമായി കാണുന്ന ദേശമാണ് ഇന്ത്യയെന്നതാണ്, മതേതരത്വവും ശാസ്ത്രബോധവും കൂടെക്കൂടെ ഊന്നിപ്പറയുന്ന ഹിന്ദുപോലൊരു പത്രം മനസിലാക്കേണ്ടിയിരുന്നത്. മാംസാഹാരം താഴ്ന്ന ജാതിക്കാരുടെ ഭക്ഷണ ശീലത്തിന്റെ മുഖമുദ്രയായിക്കാണുന്ന ഈ ദേശത്ത് ഹിന്ദുപത്രത്തിന്റെ ഈ തീരുമാനം അത്ര നിരുപദ്രവകരമായ ഒന്നല്ല. ഭക്ഷണശാലകൾ എന്ന പൊതു ഇടങ്ങളിൽ നിന്ന് മാംസാഹാരം പുറത്താകുമ്പോൾ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ജാതിബോധമാണ് പത്രം മുന്നോട്ടുവെക്കുന്നത്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ഗോമാംസം കഴിച്ചുവെന്നത് വധശിക്ഷ വരെ നേടിത്തന്നേക്കാവുന്ന ഒരു ഭാവിയിലേക്കാണ് ഈ രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ ഇലക്ഷൻ കാലത്തുതന്നെ പുരോഗമന വാദത്തിന്റെ കാവലാളായി കരുതപ്പെടുന്ന ഹിന്ദുപത്രം ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിലെ വിരോധാഭാസവും അതാണ്. പൊതു ഇടങ്ങൾ എല്ലാവർക്കും ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റുക എന്നത് ജനാധിപത്യവ്യവസ്ഥയുടെ വളർച്ചക്ക് അവശ്യമാണ്. മത്സ്യ, മാംസ വിഭവങ്ങൾ കഴിക്കുന്നവരെയല്ല പുറത്താക്കേണ്ടത്. മദ്യവും സിഗരറ്റും പോലെ പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ് മത്സ്യ, മാംസ വിഭവങ്ങൾ, എന്ന ഭക്ഷണത്തോടുള്ള ബ്രാഹ്മണവൽക്കരിക്കപ്പെട്ട ധാരണയിൽനിന്നുണ്ടാകുന്ന ജാതിബോധത്തെയാണ് പുറത്താക്കേണ്ടത്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
(published in www.newsmoments.in)</div>
</div>
</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com1tag:blogger.com,1999:blog-8096171731333232615.post-43744986349044719302014-04-21T08:39:00.002-07:002014-04-21T08:39:34.452-07:00ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?<div dir="ltr" style="text-align: left;" trbidi="on">
<h2 class="post-box-title" style="background-color: white; border: 0px none; color: #333333; font-family: rac, 'Open Sans', Arial, sans-serif !important; font-size: 19px !important; line-height: 23px !important; list-style: none; margin: 0px; max-height: 67px !important; min-height: 26px !important; outline: none; overflow: hidden !important; padding: 0px;">
<br /></h2>
<div class="author" id="author" style="background-color: white; border: 0px none; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 12px; list-style: none; margin: 0px; outline: none; padding: 0px 0px 3px;">
- ജസ്റ്റിൻ മാത്യു</div>
<div id="styleEng" style="background-color: white; border: 0px none; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; list-style: none; margin: 0px; outline: none; padding: 0px 0px 10px;">
Story Dated: Sunday , April 13 , 2014 12:11 hrs IST</div>
<div class="single-post-thumb" style="background-color: white; border: 0px none; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; line-height: 0 !important; list-style: none; margin: 0px -1px !important; outline: none; padding: 0px;">
<img alt="ക്ലാസ്മുറികളിൽ ഒളിക്യാമറകൾ! രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകൾ ആർക്കു വേണ്ടി?" class="attachment-slider" height="330" src="http://www.newsmoments.in/admin/upload/images/thumbs/Column-image-1_660_330.jpg" style="border: 0px none; height: auto; list-style: none; margin: 0px; max-width: 100%; outline: none; padding: 0px; width: 622px;" title="" width="660" /></div>
<div class="clear" style="background-color: white; border: 0px none; clear: both; color: #333333; font-family: 'Droid Sans', Arial, Verdana, sans-serif; font-size: 13px; list-style: none; margin: 0px; outline: none; padding: 0px;">
</div>
<div class="entry" style="background-color: white; border: 0px none; color: rgb(91, 106, 111) !important; font-family: rac, 'Open Sans', Arial, sans-serif !important; font-size: 16.5px !important; line-height: 1.5; list-style: none; margin: 0px; outline: none; padding: 0px;">
<div id="storydesc" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">
<div style="border: 0px none; list-style: none; outline: none; padding: 0px 0px 9px;">
</div>
<div style="border: 0px none; list-style: none; outline: none; padding: 10px 0px 0px;">
വിദ്യാർഥികൾ സമൂഹത്തിലും രാഷ്ട്രീയത്തിലും നടത്തുന്ന ശക്തമായ ഇടപെടലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന കേരളം ഇന്ന് വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ലോകത്തിലെ മറ്റു സ്ഥലങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരളത്തിൽ ക്യാമ്പസ് രാഷ്ട്രീയം ഭീകരവത്കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധനവും മത മേധാവിത്വവും നടത്തുന്ന ഇടപെടലുകളുടെ അനന്തര ഫലമാണിത്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കുന്നതിന് അധികാരം കേന്ദ്രീകരിക്കപ്പെടുകയും, ജനാധിപത്യ സംവിധാനങ്ങളെയും മതേതര ചിന്തകളെയും തുടച്ചുനീക്കുകയും വേണം. കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിലെ കലാലയങ്ങളുടെ ചരിത്രം ഇതാണ് പറയുന്നത്. ഇതിൽ ഏറ്റവും പുതിയ സംഭവമാണ് കലാലയ രാഷ്ട്രീയത്തിന് കൂടുതൽ വിലക്ക് ഏർപ്പെടുത്താമെന്നു സമ്മതിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഒളിക്യാമറയും, സമരനിരോധനവും ഒപ്പം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സർവകലാശാലകൾ അംഗീകരിച്ചിട്ടില്ല എന്ന പുതിയ കണ്ടെത്തലുമൊക്കെയാണ് പത്രവാർത്തകളനുസരിച്ച് സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനു മുമ്പും അതിനുശേഷവുമെന്ന രീതിയിൽ കോളേജുകളുടെ ചരിത്രത്തെ തിരിക്കാമെന്ന് ദീർഘ കാലമായി കേരളത്തിൽ അധ്യാപക സംഘടനാ പ്രവർത്തനരംഗത്ത് സജീവമായുള്ള ഡോ. എൻ. ശശിധരൻ പറഞ്ഞത് ഓർക്കുന്നു. ജീവിക്കുന്ന ലോകത്തെയും ചുറ്റുപാടിനെയും മനസ്സിലാക്കാൻ സഹായിക്കുന്നതല്ല ഇന്നത്തെ കലാലയങ്ങളുടെ അന്തരീക്ഷമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. വിദ്യാർത്ഥികളുടെ മനോഭാവത്തിൽ അരാഷ്ട്രീയ കലാലയങ്ങൾ വരുത്തിയ മാറ്റം വളരെ ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
കലാലയ രാഷ്ട്രീയം പഠനത്തിനു തടസ്സമാണ് എന്നാണ് കോടതിക്ക് കിട്ടിയ പരാതിയുടെ ഉള്ളടക്കം. അതിന് കലാലയ രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന മന്ത്രിമാരടങ്ങുന്ന സർക്കാർ നൽകിയ മറുപടി നിരാശാജനകമാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
കലാലയ ജീവിതം ക്ലാസ്സ്മുറിയുടെ ഉള്ളിൽ നടക്കുന്ന ചുരുങ്ങിയ പഠനം മാത്രമല്ല. ക്ലാസ്സ്മുറിക്ക് പുറത്തുള്ള ക്യാമ്പസിൽ നടക്കുന്ന സാമൂഹ്യ ഇടപെടലുകളും ചേർന്നതാണ്. വിദ്യാർഥികളുടെ മനോഭാവവും, വീക്ഷണവും രൂപപ്പെടുന്നത് ഇതിലൂടെയാണ്. അരാഷ്ട്രീയത കൊടികുത്തി വാണിരുന്ന ദില്ലി സർവകലാശാലയുടെ ഉദാഹരണം പറയാം. സർവകലാശാല നടത്തുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് ഈ അടുത്തകാലത്ത് ദില്ലി സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയം വിദ്യാർഥികളുടെ രാഷ്ടീയമായി മാറിത്തുടങ്ങിയത്. ഒപ്പം, അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിൽ സർവകലാശാല വിദ്യാർഥികളുടെ പങ്കെടുക്കലും, ആം ആദ്മി പാർട്ടിയുടെ ഉദയവും, ബലാൽസംഗത്തിനെതിരെ കഴിഞ്ഞവർഷം നടന്ന പ്രതിഷേധവുമെല്ലാം പണവും മസിലും കാര്യം നടത്തിയിരുന്ന ഒരു ക്യാമ്പസിനെ രാഷ്ട്രീയമായി മാറ്റിയെടുക്കുകയായിരുന്നു.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ക്ലാസ്മുറിക്ക് പുറത്ത് അരാഷ്ട്രീയമായ പഠനേതര പ്രവർത്തനങ്ങൾക്ക് മുൻകൈയുണ്ടായിരുന്ന സ്ഥാനത്ത് സ്വകാര്യവൽക്കരണം, അഴിമതി, ദുരഭിമാനക്കൊലപാതകം, ജാതിഹത്യ തുടങ്ങിയ പല പ്രശ്നങ്ങൾക്കെതിരെയുള്ള പോസ്റ്ററുകളും, ചുവരെഴുത്തുകളും, സോഷ്യൽ മീഡിയ കുറിപ്പുകളും ക്യാമ്പസിൽ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ വർഷം നടന്ന ദില്ലി സർവകാലശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് ലഭിച്ച വോട്ടിന്റെ ശതമാനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതു കാണിക്കുന്നത് വിദ്യാർഥികളുടെ ലോകവീക്ഷണത്തിലുള്ള മാറ്റമാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ ഭീകരവല്ക്കരിക്കുന്നതിൽ മത സംഘടനകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നു കൊടുക്കുന്ന യുജിസി ഗ്രാന്റും, ശമ്പളവുമെല്ലാം കൊണ്ടാണ് കേരളത്തിലെ മത ഉടമസ്ഥതയിലുള്ള കോളേജുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ മുളച്ചുപൊന്തുന്ന സ്വാശ്രയ കോളേജുകൾ വിദ്യാർഥി രാഷ്ട്രീയത്തെ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത്. സ്വകാര്യ സ്വത്തിനെ നയിക്കുന്നത് ലാഭക്കൊതി മാത്രമാണ്. കേരളത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള കലാലയ സമരങ്ങൾ മാനേജ്മെന്റുകൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഹാനികരമായ നിലപാടുകളും നയങ്ങളുമെടുത്തതിന്റെ പേരിലായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുപക്ഷസർക്കാർ സ്വകാര്യമാനേജുമെന്റുകളെ നിയന്ത്രിക്കാൻ ശ്രമിച്ചത് രണ്ടാം വിമോചന സമരമെന്ന പേരിലായിരുന്നു സഭാനേതൃത്വം നേരിട്ടത്. 1970 കാലത്ത് ലാറ്റിനമേരിക്കൻ കലാലയങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം അടിച്ചമർത്തൽ നേരിടുകയുണ്ടായി. അമേരിക്കൻ ഉപഭോഗ സംസ്കാരത്തിന് ചേർന്ന ജിവിത രീതികളുള്ള ചെറുപ്പക്കാരുടെ തലമുറയെ ഉണ്ടാക്കിയെടുത്തതാണ് അതിന്റെ അനന്തരഫലം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സൈനിക ഭരണമാണ് കലാലയങ്ങളെ അരാഷ്ട്രീയവല്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെങ്കിൽ കേരളത്തിലത് മത മേധാവിത്തമാണ്. കാ്യാമ്പസുകളിൽ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ കൂണുപോലെ മുളച്ചുപൊന്തുന്നത് ഈ അടുത്തകാലത്താണ്. രാഷ്ട്രീയമല്ല, അരാഷ്ട്രീയതയാണ് കേരത്തിലെ ക്യാമ്പസുകളിൽ പതിയിരിക്കുന്ന അപകടം.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
വിദ്യാർഥി രാഷ്ട്രീയം ഇല്ലാതാക്കിയ എത്ര കലാലയങ്ങളിൽ മതസംഘടനകളുടെ പ്രവർത്തനം നിയന്ത്രിച്ചു നിർത്തുന്നുണ്ട് എന്നാലോചിക്കുക. മതേതരവൽക്കരണം മതത്തിനെതിരല്ല, മറിച്ച് സാമൂഹികവും നൈതികവും, സാമ്പത്തികവും സാംസ്കാരികവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെ മത നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിനിറുത്തുകയാണ് വേണ്ടതെന്നാണ് റോമില ഥാപ്പർ നിരീക്ഷിക്കുന്നത്. മാനേജുമെന്റുകൾക്ക് സിലബസ് രൂപപ്പെടുത്താൻവരെയുള്ള സ്വയംഭരണാധികാരം നൽകുമ്പോൾ മതേതരമായ നിലപാടെടുക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത്തരം അവസ്ഥയിൽ വിദ്യാർഥികളുടെ പ്രതികരിക്കാനുള്ള അവകാശം എടുത്തുകളയുന്നത് മതേതരവൽക്കരണത്തിനേൽക്കുന്ന വലിയ തിരിച്ചടിയാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
ചുവർമാസികകളും, പോസ്റ്ററുകളുമില്ലാതെ, മാർബിൾ പതിച്ച മുറ്റങ്ങളും, തിളങ്ങുന്ന ചുവരുകളും കോളേജിന് താരപദവി നേടിയെടുക്കാൻ സഹായിക്കും. കെട്ടിടങ്ങളല്ല, വിദ്യാർഥികളാവണം ക്യാമ്പസിൻറെ കേന്ദ്രം. പുത്തൻ സാങ്കേതിക വിദ്യകളെ അടിച്ചമർത്തലിനുള്ള മാർഗമാക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഒളിക്യാമറകൾ. ക്ലാസ്സ്മുറികളിൽ ഒളിക്യാമറകൾ വെക്കുന്നത് സ്വതന്ത്രചിന്തയുടെ മുകളിലുള്ള കടന്നുകയറ്റമാണ്. കോളെജുകൾക്ക് ഇഷ്ട്ടാനുസരണം ഒളിക്യമറകൾ ഉപയോഗിക്കാൻ അനുവാദം നൽകുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞുവെക്കുന്നത്. ഇത് സ്വതന്ത്രമായ അധ്യാപക വിദ്യാർഥി സംവാദത്തെ ഇല്ലാതാക്കുകയാണ്. കേരളത്തിലെ മിക്ക കലാലയങ്ങളിലും ഒളിക്യാമറകണ്ണുകൾ മതത്തിന്റെ കണ്ണാണ്.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
മതത്തോടൊപ്പം മൂലധനയുക്തിയും കലാലയങ്ങളുടെ സർഗാത്മകതയെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ് വിഷയങ്ങൾക്കു സമൂഹത്തിൽ കിട്ടുന്ന മുൻതൂക്കം ഉന്നതവിദ്യാഭ്യാസമേഖലയെ ഒരു പകർച്ചവ്യാധിയായി ബാധിച്ചിരിക്കുകയാണ്. ശാസ്ത്ര, മാനവിക നിയമ വിഷയങ്ങളെയും നാലുചുമരുകൾക്കുള്ളിലൊതുക്കാനുള്ള ശ്രമം അപകടകരമാണ്. കേരളത്തിൽ ശാസ്ത്ര, മാനവിക, വാണിജ്യ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് മധ്യവർഗത്തിലെ താഴ്ന്ന വരുമാനക്കാരാണ്. കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ നട്ടെല്ലും അവരായിരുന്നു. സംഘടിക്കാനുള്ള അവകാശത്തിൽക്കൂടിയായിരുന്നു വരേണ്യ മാനേജുമെന്റുകളുടെ അടിച്ചമർത്തൽ നടപടികളെ അവർ നേരിട്ടിരുന്നത്. ക്ലാസ്സിനുള്ളിലും കലാലയത്തിലും എങ്ങനെയാണിവർ സമയം ചിലവഴിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അധികാരികൾ അവരുടെ അവകാശങ്ങളെ, ആവശ്യങ്ങളെ എങ്ങനെയാണ് കാണുന്നത് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
വരേണ്യവർഗക്കാരുടെ മക്കൾക്ക് കലാലയലങ്ങളിൽ കിട്ടുന്ന ജാതി, മത മുൻതൂക്കങ്ങൾക്കെതിരെ നിലപാടുകളെടുത്തിരുന്ന വിദ്യാർഥിരാഷ്ട്രീയത്തെ തുടച്ചുനീക്കുന്നതിനെതിരെ കുറഞ്ഞപക്ഷം ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്നെങ്കിലും ശക്തമായ പ്രതികരണം പ്രതീക്ഷിക്കുന്നു. വരുംകാലങ്ങളിലെ ഫാസിസ്റ്റ് നിലപാടുകളെ എതിർത്തുതോൽപ്പിക്കാൻ ശക്തമായ രാഷ്ട്രീയബോധമുള്ള കലാലയങ്ങളെയാണ് നമുക്കാവശ്യം.</div>
<div style="border: 0px none; list-style: none; outline: none; padding: 26px 0px 0px;">
(published in Newsmoments.in) </div>
</div>
</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-2569931401943069582014-04-07T10:02:00.002-07:002014-04-07T10:02:51.980-07:00ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?<div dir="ltr" style="text-align: left;" trbidi="on">
<h2 class="post-box-title" style="border: 0px none; font-family: rac, 'Open Sans', Arial, sans-serif !important; font-size: 19px !important; line-height: 23px !important; list-style: none; margin: 0px; max-height: 67px !important; min-height: 26px !important; outline: none; overflow: hidden !important; padding: 0px;">
<br /></h2>
<div class="author" id="author" style="border: 0px none; font-size: 12px; list-style: none; margin: 0px; outline: none; padding: 0px 0px 3px;">
- ജസ്റ്റിൻ മാത്യു</div>
<div id="styleEng" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px 0px 10px;">
Story Dated: Monday , April 07 , 2014 12:33 hrs IST</div>
<div class="single-post-thumb" style="border: 0px none; line-height: 0 !important; list-style: none; margin: 0px -1px !important; outline: none; padding: 0px;">
<img alt="ആരായിരിക്കണം രാജ്യത്തിന്റെ അടുത്ത മാനവശേഷി വികസന വകുപ്പു മന്ത്രി?" class="attachment-slider" height="330" src="http://www.newsmoments.in/admin/upload/images/thumbs/Justine-1_660_330.jpg" style="border: 0px none; height: auto; list-style: none; margin: 0px; max-width: 100%; outline: none; padding: 0px; width: 622px;" title="" width="660" /></div>
<div class="clear" style="border: 0px none; clear: both; list-style: none; margin: 0px; outline: none; padding: 0px;">
</div>
<div class="entry" style="border: 0px none; color: rgb(91, 106, 111) !important; font-family: rac, 'Open Sans', Arial, sans-serif !important; font-size: 16.5px !important; line-height: 1.5; list-style: none; margin: 0px; outline: none; padding: 0px;">
<div id="storydesc" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 0px 0px 9px;">
</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 10px 0px 0px;">
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയും ധനമന്ത്രിയും ആരായിരിക്കണം എന്ന ചോദ്യമാണ് വളരെ താല്പര്യപൂർവ്വം ആളുകൾ ശ്രദ്ധിക്കുന്നത്. നവലിബറൽ സമ്പദ് വ്യവസ്ഥയിൽ തുല്യപ്രാധാന്യമുള്ള മറ്റൊരു മന്ത്രിപദവിയാണ് മാനവശേഷി വികസനം. പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പവഴിയായ വിദ്യാഭ്യാസക്കച്ചവടത്തിന്റെ നിയന്ത്രണം മാനവശേഷി മന്ത്രാലയത്തിനാണ്. മതേതരജനാധിപത്യ വീക്ഷണമുള്ള, ശാസ്ത്രചിന്തയോട് ബഹുമാനമുള്ള, കച്ചവടമനസ്ഥിതിയില്ലാത്ത, കുറഞ്ഞത് മുന്നൂറു വർഷമെങ്കിലും മുന്നോട്ടു ചിന്തിക്കാൻ ശേഷിയുള്ള, നാലായിരം വർഷം പിന്നോട്ടുനോക്കാൻ വേണ്ട വായനാ താല്പര്യമുള്ള (വി.കെ.എൻ. പറഞ്ഞ ഭാഷയിൽ, അക്ഷരവൈരിയല്ലാത്ത) ഒരാളായിരിക്കണം രാജ്യത്തിറെ മാനവശേഷി വികസന വകുപ്പുമന്ത്രി.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">വിദ്യാഭ്യാസമന്ത്രിമാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്</b></div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സ്വകാര്യവല്‍ക്കരിച്ചു തച്ചുതകർത്തുകഴിഞ്ഞു. സർക്കാർ സ്കൂളുകൾ നാണക്കേടിന്റെ പര്യായമാണ്. ദില്ലിയിൽ ഇടത്തരം ആളുകൾ കുട്ടികളുടെ നേഴ്സറി സ്കൂൾ പ്രവേശനത്തിന് സ്വകാര്യ മാനേജുമെന്റുകൾക്ക് നൽകുന്ന കുറഞ്ഞ കോഴ അൻപതിനായിരം രൂപയാണ്. കടത്തിൽ മുങ്ങി നിൽക്കുന്നവർ പോലും വട്ടിപ്പലിശക്ക് കടമെടുത്താണ് എൽകെജി പ്രവേശനത്തിന് കോഴ നൽകുന്നത്. സ്കൂൾ പ്രവേശനവും, മാസാമാസം കൊടുക്കേണ്ട വൻ ഫീസും താങ്ങാൻ പറ്റില്ല എന്ന തിരിച്ചറിവിൽ ഒറു സുഹൃത്ത് അറിയാതെ സംഭവിച്ച മൂന്നാമത്തെ ഗർഭം ഇല്ലാതാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് കേട്ടത്. സ്വകാര്യ സ്കൂളുകളുടെ നേഴ്സറി സ്കൂൾ പ്രവേശനത്തിൽ ദില്ലി ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോൺക്രീറ്റു കട്ടകൾ പാകിയ മുറ്റവും, എസി ക്ലാസ്മുറികളും, പശമുക്കിത്തേച്ച തുണിപോലെ വടിവൊത്ത ഇംഗ്ലീഷ് സംസാരവുമല്ല സ്കൂൾ വിദ്യാഭ്യാസമെന്നുപറയുന്ന എത്ര സ്വകാര്യസ്കൂളുകളുണ്ട്? 2011ലെ സെൻസസ് പറയുന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.12 ശതമാനം (158789287കുട്ടികൾ) ആറുവയസ്സിൽ താഴെയുള്ളവരാണെന്നാണ്. അതുകൊണ്ടുതന്നെ, വിദ്യാഭ്യസമാണ് ഏറ്റവും മികച്ച ബിസിനസ്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
രാജ്യത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ സർക്കാർ സ്ഥാപനങ്ങളാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. ജെ എൻ യു, ദില്ലി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, സയൻസ്, സോഷ്യൽ സയൻസ്, നിയമ, മാനവിക ഗവേഷണകേന്ദ്രങ്ങൾ തുടങ്ങി അനേകം സ്ഥാപനങ്ങളാണ് സാധാരണക്കാരന്റെ ജീവതത്തിലെ വിദ്യാഭ്യാസം നേടാനുള്ള പ്രതീക്ഷ. ഈ അവസ്ഥ മാറുകയാണ്. ഭയാനകമാണ് ഇന്ത്യൻ പൊതു സർവകലാശാലകൾക്കും സർക്കാർ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും മുകളിലുള്ള കച്ചവടക്കാരുടെ താല്പര്യം. പത്തുവർഷത്തിനപ്പുറം കാണാൻ കഴിയാത്തവരുടെ കൈകളിലാണ് ഇന്ന് മേൽപ്പറഞ്ഞ പല സ്ഥാപനങ്ങളും. വിദേശ രാജ്യങ്ങളിലെ മൂന്നാംകിട സർവകലാശാലകളെ കച്ചവടം നടത്താൻ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്ന നയമാണ് രണ്ടാം യുപിഎ സർക്കാരിനുണ്ടായിരുന്നത്. അവർക്കുവേണ്ടി ഇന്ത്യയിലെ പൊതു സർവകലാശാലകളെ നശിപ്പിക്കുക എന്നതായിരുന്നു വൈസ് ചാൻസലർമാരായി നിയമിക്കപ്പെടുന്നവരുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യസ കച്ചവടത്തേപ്പറ്റി ഒരു മലായാളിയോടും ആരും പറയേണ്ടതില്ല. കാരണം, കേരളം തന്നെയാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭീകരത അനുഭവിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനം.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">മൗലാന ആസാദ്: മാനവശേഷി വകുപ്പിന്റെ മതേതര മുഖം.</b></div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കൊളോണിയൽ കാലത്ത് വരേണ്യ വർഗത്തിന്റെ കുത്തകയായിരുന്ന വിദ്യാഭ്യാസം സാധാരണക്കാരിലെത്തിക്കുക എന്ന വലിയ ചുമതലയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൾകലാം ആസാദ് കാര്യക്ഷമമായി നിർവഹിച്ചത്. 1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യസം തുടങ്ങി ഉന്നതവിദ്യാഭ്യസം വരെയുള്ള മേഖലകളിൽ ഏറ്റവും നിർണായകമായിരുന്നു. കൊളോണിയൽ മേധാവിത്വത്തിനും വർഗീയതക്കുമെതിരെയുള്ള പോരാട്ടത്തിൽ രൂപപ്പെട്ടുവന്ന ആസാദിന്റെ നിലപാടുകളാണ് അദ്ദേഹത്തിന്റെ കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട യുജിസി (Universtiy Grants Commission), സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ ഇന്നും നിർണായകമാക്കുന്നത്. ജനാധിപത്യത്തിന്റെ വളർച്ചക്ക് ഏറ്റവും നിർണായകം വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണമാണെന്ന് വിശ്വസിക്കുകയും അത് നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന ആസാദ്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
പിന്നീടുള്ള രാജ്യത്തിന്റെ ചരിത്രത്തിലും ആസാദ് തുടങ്ങിവെച്ച പാരമ്പര്യം കുറച്ചെങ്കിലും നിലനിൽക്കുന്നുണ്ട്. 1975-77 കാലഘട്ടവും ബിജെപിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണിയുമാണ് അക്കാദമിക് സ്വാതന്ത്ര്യത്തിൽ കൈകടത്തിയതിന്റെ പേരിൽ ദുഷ്പേരു നേടിയ രണ്ടു സർക്കാരുകൾ. ബിജെപി മുന്നണിയുടെ മുരളി മനോഹർ ജോഷിക്ക് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്ത ഒന്നാം യുപിഎയിലെ അർജുൻസിംഗ് കോൺഗ്രസിലെ വംശനാശം വന്നുപോയ ലിബറൽ ചിന്താഗതിയുള്ള മന്ത്രിയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തന സ്വാതന്ത്ര്യവും, ഗവേഷകർക്ക് സ്കോളർഷിപ്പുകളും, അധ്യാപകർക്ക് മികച്ച ശമ്പളവും, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ സംവരണവും നടപ്പാക്കി മൗലാന ആസാദിന്റെ പിന്തുടർച്ചക്കാരനാകാൻ അർജുൻസിംഗിനു സാധിച്ചു.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
മതവിദ്യാഭ്യാസത്തെ വരെ സർക്കാർ നിയന്ത്രണത്തിൽ നിർത്തണമെന്ന് വിശ്വസിച്ചിരുന്ന മൌലാന ആസാദിനെപ്പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യസ വകുപ്പിനുമാത്രമേ യു ജി സി പോലുള്ള സർക്കാർ ഏജൻസികളെ രൂപപ്പെടുത്താൻ സാധിക്കൂ. കപിൽ സിബലും പല്ലം രാജുവും ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന രണ്ടാം യുപിഎ സർക്കാർ യുജിസിയെ ഇല്ലാതാക്കാനുള്ള ശുപാർശകൾ പരിഗണിച്ചിരുന്നു. വ്യക്തികളുടെയും, കുടുംബങ്ങളുടെയും ഉടമസ്ഥതയിൽ സ്വയംഭരണ കോളെജുകളും സർവകലാശാലകളും കൂണുപോലെ മുളച്ചുപൊന്തുന്നതാണ് യുപിയെ സർക്കാരിന്റെ മറ്റൊരു വിദ്യാഭ്യാസ പരിഷ്കാരം. കഴിഞ്ഞ അഞ്ചുവർഷം നടന്നതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണം മുൻപൊരിക്കലും നടന്നിട്ടില്ല.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">2014 പ്രതീക്ഷകളും ആശങ്കകളും:</b></div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
മുഖ്യധാരാ മാധ്യമങ്ങൾ പുറത്തുവിടുന്ന തിരഞ്ഞെടുപ്പു വിശകലനം രാജ്യത്ത് ഒരു വലതുപക്ഷ ഫാസിസ്റ്റ് തരംഗമുണ്ട് എന്നാണ് ആവർത്തിച്ചു പറയുന്നത്. രണ്ടാം യുപിഎ സർക്കാർ അവഗണിച്ചുകളഞ്ഞ താഴ്ന്ന ഇടത്തരക്കാരുടെ പ്രശ്നങ്ങളെ വികസനത്തിനുവേണ്ടിയുള്ള മുറവിളിയാക്കി മാറ്റാൻ കോർപ്പറേറ്റു പണവും പിന്തുണയുമുള്ള മോദിക്ക് കഴിഞ്ഞിരിക്കുന്നു. മോദിയുടെ ഭരണത്തിനുകീഴിൽ ആരാകും ഇന്ത്യയുടെ മാനവശേഷിവകുപ്പു കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം അപ്രസക്തമാണ്. മോദി വന്നപ്പോൾ അദ്വാനിക്ക് മിതവാദിയുടെ പരിവേഷം ലഭിച്ചു. വാജ്പേയിയുടെ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യസം കൈകാര്യം ചെയ്തിരുന്ന മുരളി മനോഹർ ജോഷി ഹിന്ദുത്വ ആശയങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള പല തീവ്ര വലതുപക്ഷ നിലപാടുകളുടെയും പേരിൽ ധാരാളം പഴികേട്ട മന്ത്രിയാണ്. മോദിയുടെ കീഴിൽ ആര് മാനവശേഷി വകുപ്പു കൈകാര്യം ചെയ്താലും (ഇനി അത് മുരളി മനോഹർ ജോഷിതന്നെയായാലും) പഴയ ജോഷിക്ക് മിതവാദിയുടെ മുഖം ലഭിക്കും.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
സംസ്ഥാനങ്ങൾക്ക് കാര്യമായ സ്വയംഭരണമുള്ള വകുപ്പാണ് വിദ്യാഭ്യാസം. വ്യക്തികേന്ദ്രിത ഭരണവ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള വിവേചനാധികാരത്തിനു കാര്യമായ കോട്ടം തട്ടുമെന്ന ഭയം അക്കാദമിക് സാംസ്കാരിക മേഖലകളിൽ ശക്തമാണ്. സർവകലാശാലകൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കുമുള്ള സ്വയംഭരണവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കി ഈ മേഖലയിലും പൂർണമായ സ്വകാര്യവൽക്കരണമാണ് വലതുപക്ഷ വിദ്യാഭ്യാസനയം. മതവും സമുദായങ്ങളും സർക്കാർ നിയന്ത്രണമില്ലാതെ അക്കാദമിക് മേഖലയിൽ കൈകടത്തുന്നത് വിപണി താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് എന്ന് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഏകാധിപത്യവും, മതസമുദായ താല്പര്യങ്ങളും, വിപണിയുടെ യുക്തിയും മേൽക്കൈ നേടുന്നത് മതേതര സമൂഹ രൂപികരണമെന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യത്തെ ഇല്ലാതാക്കും.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
മൂന്നാം മുന്നണിയെന്ന ഇപ്പോഴും നിലവിൽ വന്നിട്ടില്ലാത്ത ആശയത്തിലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീക്ഷ. കുറഞ്ഞപക്ഷം മതേതര കാഴ്ചപ്പാടും, വിദ്യാഭ്യാസ സ്വകാര്യവൽക്കരണവും ഒരുപരിധിവരെയെങ്കിലും തടഞ്ഞുനിറുത്താൻ പറ്റുന്ന കുറച്ചുപേർക്കെങ്കിലും സർക്കാരിന്റെ നയനിർമ്മാണത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്ന പ്രതീക്ഷയെങ്കിലും മൂന്നാംമുന്നണി ആശയത്തിൽ ഇപ്പോഴും ബാക്കിയുണ്ട്. ആം ആദ്മി പാർട്ടിയുടെ രാജ്മോഹൻ ഗാന്ധി (കിഴക്കൻ ദില്ലി) ജെ എൻ യു പ്രൊഫസർ ആനന്ദ് കുമാർ (വടക്കുകിഴക്കൻ ദില്ലി) യോഗേന്ദ്ര യാദവ് (ഗുഡ്ഗാവ്) മേധാ പട്കർ (വടക്കുകിഴക്ക് മുംബൈ) സിപിഎമ്മിന്റെ പി കെ ബിജു (ആലത്തൂർ) തുടങ്ങിയ സ്ഥാനാർഥികൾ ജയിച്ചു പ്രതിപക്ഷത്തെങ്കിലുമിരിക്കേണ്ടത് ഇന്ത്യയുടെ സ്വതന്ത്ര മതേതര വിദ്യാഭ്യസത്തിന് ആവശ്യമാണ്. പാർലമെന്റിനുള്ളിൽ ഇവരുടെ ഇടപെടലുകളിലാണ് പ്രതീക്ഷ.</div>
<div>
(Published in newsmoments online portal: http://www.newsmoments.in/COLUMNS/2732/) </div>
</div>
</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-27171030592052622482014-04-04T06:09:00.002-07:002014-04-04T06:09:45.279-07:00ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്: അതിന്റെ കൗതുകം നിറഞ്ഞ കഥകൾ<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 10px 0px 0px;">
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണമെന്നാണ് ലോക മാധ്യമങ്ങൾ ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. പ്രാതിനിധ്യ സർക്കാർ എന്ന ആശയത്തിന് ഇന്ത്യയിൽ 1861ലെ ഇന്ത്യൻ കൌൺസിൽ ആക്ടിനോളം പഴക്കമുണ്ടെങ്കിലും പ്രായപൂർത്തിവോട്ടവകാശം ആദ്യമായി നടപ്പാക്കപ്പെടുന്നത് 1951-52 കാലത്താണ്.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ഈ വലിയ ദേശത്തെ ഒന്നിച്ചുനിറുത്തുക എന്നതായിരുന്നു പുതിയ സർക്കാർ നേരിടാനിരുന്ന പ്രധാന പ്രശ്നം. ദാരിദ്ര്യം, നിരക്ഷരത, വർഗീയത തുടങ്ങി രണ്ടു നൂറ്റാണ്ടിന്റെ കോളനി ഭരണം നൽകിയ പലതരം പ്രശ്നങ്ങൾ വേറെ. എല്ലാ വെല്ലുവിളികളേയും അതിജീവിക്കും വിധം ജനാധിപത്യത്തിൽ അടിയുറച്ച വിശ്വാസമുള്ള നേതാക്കളും പാർട്ടികളുമായിരുന്നു ആദ്യ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ഇടതുപാർട്ടികളും, കർഷകതൊഴിലാളി പ്രസ്ഥാനങ്ങളും ഈ ജനാധിപത്യപരീക്ഷണത്തിൽ ക്രിയാത്മകമായി പങ്കെടുത്തു. കാരണം, രാജ്യത്തിന്റെ ഫെഡറൽ ഭരണയന്ത്രം നാട്ടുകാരായ വരേണ്യവർഗത്തിന്റെ കയ്യിലേക്ക് പൂർണമായും മാറ്റപ്പെടുന്ന കാലത്തെ സാധാരണക്കാരന്റെ പ്രതീക്ഷയായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ജവഹർലാൽ നെഹ്രുവായിരുന്നു തിരഞ്ഞെടുപ്പിന്റെ മുഖം. എസ്.എ.ഡാങ്കേയുടെയും അജയ് ഘോഷിന്റെയും നേതൃത്വത്തിലുള്ള സിപിഐയും, ജെ.ബി.ക്രിപലാനിയുടെ നേതൃത്വത്തിലുള്ള കിസ്സാൻ മസ്ദൂർ പ്രജാപാർട്ടിയും, സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. കോൺഗ്രസ്സും, ഇടതുപാർട്ടികളും, ഹിന്ദു മഹാസഭയുൾപ്പെടെയുള്ള വർഗീയ പാർട്ടികളും ഉൾപ്പെടെ പതിനാല് ദേശീയ പാർട്ടികളും, കൊച്ചിൻ പാർട്ടിയും കേരള സോഷ്യലിസ്റ്റു പാർട്ടിയുമുൾപ്പെടെ ഇരുപത്തിയഞ്ചിലധികം പ്രാദേശികപാർട്ടികളും ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെച്ചത്.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ഗാന്ധി കൊല്ലപ്പെട്ടതും നെഹ്റുവിനുള്ള പൊതുസമ്മതിയും സ്വാതന്ത്ര്യസമത്തിന്റെ ഓർമകളും കൊൺഗ്രസ്സിനു കൊടുത്ത മുൻതൂക്കം മാറ്റിനിറുത്തിയാൽ കർഷക പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് പാർട്ടികൾക്കും പിന്നീടൊരിക്കലും കിട്ടാത്ത പ്രാധാന്യമാണ് ആ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. എഴുപതു ശതമാനതിലധികം വരുന്ന നിരക്ഷരരായ ജനങ്ങളെ വോട്ടുചെയ്യിക്കുക എന്നതായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെയും സുകുമാർ സെൻ എന്ന ഇലക്ഷൻ കമ്മിഷണറുടേയും ഏറ്റവും വലിയ വെല്ലുവിളി. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കാഴ്ചയിൽ വ്യത്യാസമുള്ള ചിഹ്നങ്ങളും പ്രത്യേകം ബാലറ്റ് പെട്ടികളും നൽകുകയായിരുന്നു സുകുമാർ സെൻ ഇതിനു കണ്ട പരിഹാരം.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
പ്രായപൂർത്തിയായ (ഇരുപത്തിയൊന്നു വയസ്സ്) 176 മില്ല്യൻ ആളുകൾക്ക് വോട്ടവകാശം നൽകിയെങ്കിലും എല്ലാവരുടെയും പേരു വിവരങ്ങൾ വോട്ടർ പട്ടികയിൽ ചേർക്കുകയെന്നത് അത്ര നിസ്സാരമായിരുന്നില്ല. വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക എന്നതിനപ്പുറം നിരവധി വെല്ലുവിളികൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നേരിടേണ്ടിവന്നു. മുപ്പതുലക്ഷം സ്ത്രീകൾ അവരുടെ സ്വന്തം പേര് വോട്ടർപട്ടികയിൽ ചേർക്കാൻ വിസമ്മതിച്ചുവെന്നാണ് കണക്ക്. അച്ഛന്റെയോ, ഭർത്താവിന്റെയോ, മകന്റെയോ പേരിൽ പട്ടികയിൽ ചേർത്താൽ മതിയന്ന ഈ വാശി കൂടുതലും വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു. സാമന്ത വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ആളുകളെ ജാതി, ലിംഗ വിഭജനങ്ങൾക്കപ്പുറം പോളിംഗ് ബൂത്തുകളിലെത്തിച്ചതിൽ പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്ക് വളരെ വലുതാണ്. ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാർപ്പിടം, വിദ്യാഭ്യസം തുടങ്ങിയ കാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പാർട്ടികളിൽ വലിയ പ്രതീക്ഷവെച്ച ഗ്രാമീണരാണ് വോട്ടുചെയ്തവരിൽ ഭൂരിഭാഗവും.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
റേഡിയോ, ടെലിഫോൺ തുടങ്ങിയ മാധ്യമങ്ങൾ അത്ര പ്രചാരത്തിലല്ലാതിരുന്ന ഈ കാലത്ത് രണ്ടുലക്ഷത്തോളം വരുന്ന പോളിംഗ് ബൂത്തുകളെ നിയന്ത്രിക്കുക വലിയ വെല്ലുവിളിതന്നെയായിരുന്നു. രാജസ്ഥാൻ മരുഭൂമിയിൽ പട്ടാളവാഹനത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്ക് നേവിയുടെ പടക്കപ്പലുകളിലും മലയോരങ്ങളിൽ കാളവണ്ടികളിലും ആനപ്പുറത്തും വള്ളങ്ങളിൽ നദികടന്നുമൊക്കെയാണ് തിരഞ്ഞെടുപ്പു സാമഗ്രികൾ ബൂത്തുകളിലെത്തിച്ചത്. പ്രചാരണ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മികച്ച മാർഗം ദിനപ്പത്രങ്ങളായിരുന്നു. ഇലക്ഷൻ കമ്മിഷന്റെ കണക്കുപ്രകാരം 397 പത്രങ്ങളാണ് ആദ്യ പൊതുതിരഞ്ഞിടപ്പുകാലത്ത് ആരംഭിച്ചത്. ദേശിയ നേതാക്കളുടെ പൊതുസമ്മേളനങ്ങളും ആരോപണങ്ങളുമെല്ലാം വലിയ വാർത്തയായി പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">കേരളം ആദ്യപൊതുതിരഞ്ഞെടുപ്പിൽ</b>:</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശവും നാട്ടുരാജ്യങ്ങൾ ചേർന്നുണ്ടായ തിരുക്കൊച്ചിയുമായിരുന്നു അന്ന് കേരളം. നിവർത്തന പ്രസ്ഥാനത്തിലൂടെ കരം തീരുവയുടെ പരിധി കുറച്ചുകൊണ്ടുവന്നു കൂടുതൽ ആളുകൾക്ക് വോട്ടവകാശം നേടിയതും പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം പരിഗണിച്ച് ദ്വയാംഗമണ്ഡലങ്ങൾ രൂപികരിക്കുന്നതും തിരുവിതാംകൂറിനു പുതുമയായിരുന്നില്ല. എന്നാൽ, ഫെഡറൽ സർക്കാരിനെ തിരഞ്ഞെടുക്കുന്നതും പ്രായപൂർത്തി വോട്ടവകാശവും ആദ്യത്തെ ജനാധിപത്യാനുഭവമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന നവോത്ഥാന, കർഷക, തൊഴിലാളി മുന്നേറ്റങ്ങൾ നൽകിയ ജനാധിപത്യബോധം ആദ്യപൊതുതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 71 ശതമാനം വോട്ടുരേഖപ്പെടുത്തിയ തിരുകൊച്ചിയാണ് പോളിംഗ് ശതമാനത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ആദ്യ ലോക്സഭയുടെ പ്രതിപക്ഷ നേതായിരുന്ന എ കെ ഗോപാലൻ ജയിച്ച കണ്ണൂരായിരുന്നു കേരളത്തിൽ (അന്നത്തെ മദ്രാസ് സംസ്ഥാനം) ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലം. രാജ്യത്തെ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമായ 80.5 രേഖപ്പെടുത്തിയ കോട്ടയമായിരുന്നു ചരിത്രത്തിലിടം പിടിച്ച മറ്റൊരു മണ്ഡലം. കോൺഗ്രസ്സിന്റെ സി.പി.മാത്യുവായിരുന്നു 170654 വോട്ടുകളോടെ കോട്ടയത്ത് ജയിച്ചത് (ആകെ വോട്ടിന്റെ 59.89%). സിപിഐയുടെ എ.കെ.ജിയും, കിസ്സാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ സ്ഥാനാർഥിയായി പൊന്നാനിയിൽ വിജയിച്ച കെ.കേളപ്പനും മീനച്ചിലിൽ വിജയിച്ച പി.ടി.ചാക്കോമുൾപ്പെടെ പ്രദേശിക തലത്തിൽ ജനകീയരായ നേതാക്കളായിരുന്നു കേരളത്തിൽനിന്നു മത്സരിച്ചവരിൽ ഭൂരിപക്ഷവും.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കേരളത്തിൽ നിന്നുള്ള ആദ്യവനിത എം.പി.യായ ആനി മസ്ക്രീൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ നാഗർകോവിൽ പ്രദേശം തിരുകൊച്ചിയുടെ ഭാഗമായാണ് ആദ്യപൊതുതിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ചിറയിൻകീഴ്, കൊല്ലം മാവേലിക്കര, ആലപ്പുഴ, തിരുവല്ല, മീനച്ചിൽ, എറണാകുളം, കൊടുങ്ങല്ലൂർ, തൃശൂർ തുടങ്ങിയവയായിരുന്നു തിരുകൊച്ചിയിൽ നിന്നുള്ള മറ്റുമണ്ഡലങ്ങൾ.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കൂടുതൽ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചതെങ്കിലും സിപിഐയുടെ പിന്തുണയുണ്ടായിരുന്ന ആർഎസ്പി സ്ഥാനാർഥി ശ്രീകൺഠൻ നായർ കൊല്ലംമാവേലിക്കര മണ്ഡലത്തിൽ നേടിയ വിജയവും, തലശ്ശേരി, കോഴിക്കോട് മണ്ഡലങ്ങളിൽ കിസ്സാൻ മസ്ദൂർ പ്രജാപാർട്ടി നേടിയ വിജയവും കേരളത്തിന്റെ ഇടതുപക്ഷചായ്വിനെ കാണിക്കുന്നതായിരുന്നു. എ.കെ.ജി കണ്ണൂരിൽ നേടിയത് 65 ശതമാനം വോട്ടുകളായിരുന്നു. എതിർസ്ഥാനാർഥി കോൺഗ്രസ്സിലെ ഗോവിന്ദൻ നായർക്ക് ലഭിച്ചതു 31 ശതമാനം വോട്ടുകൾ മാത്രം. കേരളത്തിന്റെ പിന്നീടുള്ള കാലത്തെ പാർട്ടി മുന്നണി രാഷ്ട്രീയത്തിന്റെ പ്രവണതകൾ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ (നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടന്നിരുന്നു) വ്യക്തമാണ്. ഫാദർ വടക്കൻ 'എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥയിൽ 1951-52ലെ തിരുകൊച്ചി തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു വിരുദ്ധ മുന്നണിയിൽ പ്രവർത്തിച്ചത് അനുസ്മരിക്കുന്നുണ്ട്. സ്റ്റാലിൻ റഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന എകാതിപത്യ ഭരണരീതിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വടക്കൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വിമർശിച്ചുകൊണ്ടിരുന്നത്.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
*ഡൽഹി സർവ്വകലാശാലയിൽ ചരിത്രാധ്യാപകനാണ് ലേഖകൻ.</div>
<div style="background-color: white; border: 0px none; color: #5b6a6f; font-family: rac, 'Open Sans', Arial, sans-serif; font-size: 17px; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
(Published in News Moments Portal: http://www.newsmoments.in/COLUMNS/2389/) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-89284410315965994892014-04-04T06:04:00.000-07:002014-04-04T06:04:04.937-07:00സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<table border="0" cellpadding="2" cellspacing="0" style="width: 100%px;"><tbody>
<tr><td align="left"><span class="maincontent" style="font-family: Meera; font-size: 16px; line-height: 24px; margin: 0px; padding: 5px 0px 5px 10px;"><span style="color: maroon; margin: 0px; padding: 0px;"><strong><span style="font-size: small;">ജസ്റ്റിന് മാത്യു</span></strong></span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">ഏതാനും ആഴ്ചകള്ക്കുമുന്പ് ഡല്‍ഹിയിലെ നാഷണല്‍ മ്യുസിയത്തില്‍ ചരിത്രവിദ്യാര്‍ഥികളോടൊപ്പം പോയപ്പോള്‍ മ്യുസിയത്തോടു ചേര്‍ന്ന് ഇടത്തുവശത്തു തലയുയര്‍ത്തി നില്ക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) ആസ്ഥാനമന്ദിരം അഭിമാനത്തോടെയാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തത്. കാരണം, ഇന്ത്യയിലെ ചരിത്രരചനയില്‍, പ്രത്യേകിച്ചും പുരാതന ചരിത്രഗവേഷണത്തില്‍ ഈ സ്ഥാപനം നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഇപ്പോള്‍ എഎസ്ഐ എന്ന പേരു തന്നെ തമാശയായി തീര്‍ന്നിരിക്കുകയാണ്. ഒരു സന്യാസിയുടെയും അദ്ദേഹത്തിന്റെ ഭക്തനായ ഒരു കേന്ദ്രമന്ത്രിയുടെയും യുക്തിരാഹിത്യത്തിനു ചെവികൊടുത്ത് എഎസ്ഐ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉന്നോവയില് നടത്തിയ നിധിവേട്ട പുരാവസ്തുഗവേഷണത്തെ അത്രയേറെ തമാശവല്‍ക്കരിച്ചിരിക്കുകയാണ്.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ രാജാറാം ബുക്സ്, ഉന്നോവയില് തന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോട്ടയില്‍ കുഴിച്ചുമൂടി സംരക്ഷിച്ചിട്ടുള്ള ആയിരം ടണ്‍ സ്വര്‍ണത്തെപ്പറ്റി സ്വപ്നത്തില്‍ വന്നു വെളിപ്പെടുത്തിയതായി ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസി അവകാശപ്പെട്ടു. കേന്ദ്രസഹമന്ത്രി ചരണ്‍ദാസ് മഹന്ത് ഈ അവകാശവാദത്തെ വളരെ കാര്യമായെടുത്തു ശോഭന്‍ സര്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വര്‍ണവേട്ടക്കിറങ്ങാന്‍ Geological Survey of India, Archaeological Survey of India തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളെ ഈ അന്ധവിശ്വസത്തിന്റെ പങ്കാളികളാക്കി മാറ്റി. പുരാവസ്തു ശാസ്ത്രമെന്നാല്‍ നിധിവേട്ടയാണെന്ന ഈ ധാരണ സ്വത്തുമോഹത്തിന്റെ ആവേശത്തില്‍ യൂറോപ്യന്‍ അധിനിവേശകാലത്ത് ഇവിടെ നടന്നിട്ടുള്ള ഉത്ഖനനങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">എഎസ്ഐ നടത്തിയ ഈ നിധിവേട്ടവഴി ആര്‍ക്കിയോളജി ഒരു മാനുഷിക-ശാസ്ത്രമെന്ന (human science) രീതിയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എഎസ്ഐയുടെ ഈ നിധിവേട്ട ഓര്‍മിപ്പിക്കുന്നത് പുരാവസ്തുഗവേഷണമെന്ന പേരില്‍ ഹോമറിന്റെ ഗ്രീക്ക് ഇതിഹാസകാവ്യത്തിലെ ട്രോയ് നഗരത്തില്‍ സ്വര്‍ണവേട്ടക്കിറങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ കുറെ ‘ഗവേഷണകുതുകി'കളെയാണ്. ഹോമറിന്റെ ഇതിഹാസത്തിലെ പ്രിയം (Priam) രാജാവിന്റെ നിധിക്കുപിന്നാലെ പോയ Heinrich Schliemann ഉള്‍പ്പെടെയുള്ള പുരാവസ്തുഗവേഷകര്‍ക്ക് ആകെ താല്‍പ്പര്യം ട്രോയ് നിലനിന്നിരുന്നുവെന്ന് പറയുന്ന തുര്‍ക്കിയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാമെന്ന് പ്രതീക്ഷിച്ച അമൂല്യവസ്തുക്കളില്‍ മാത്രമായിരുന്നു. അല്ലാതെ 1200-800 BCE (Before Common Era) കാലത്തെ സമൂഹത്തെയോ, സംസ്ക്കാരത്തെയോ മനസ്സിലാക്കാനുള്ള താല്പര്യം തീരെ ഉണ്ടായിരുന്നില്ല.</span><br /> <div style="padding: 0px;">
</div>
<div style="padding: 0px; text-align: center;">
<img src="http://azhimukham.com/photos/MjAxMy0xMS0wNiAwNzo0NDozNA==_Treasur%20hunt4.jpg" style="margin: 0px; padding: 0px;" /><br /> </div>
<span style="margin: 0px; padding: 0px;">ഇന്നത്തെ പുരാവസ്തുഗവേഷണം ഇത്തരത്തിലുള്ള നിധിവേട്ടയല്ല. അടിമത്തം, ജാതിവ്യവസ്ഥ, പുരുഷാധിപത്യം തുടങ്ങിയ ചൂഷണ വ്യവസ്ഥകളെയും കൃഷി, മൃഗപരിപാലനം, കച്ചവടം, ജലസേചനം, കുടിയേറ്റം, ഭരണസംവിധാനങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങിയവയുടെ തുടക്കവും വളര്‍ച്ചയും പരിണാമവും കഴിഞ്ഞുപോയ കാലങ്ങളിലെ മനുഷ്യരുടെ നിത്യജീവിതവുമൊക്കെയാണ് ഇന്നത്തെ പുരാവസ്തുഗവേഷകര്‍ പഠിക്കുന്നത് അഥവാ പഠിക്കേണ്ടത്. ഒരു നഖത്തില്‍നിന്ന് സിംഹത്തെ മനസ്സിലാക്കിയെടുക്കുന്ന അതിസൂക്ഷ്മമായ, സമയവും ക്ഷമയും ആവശ്യമുള്ള ഒരു മേഖലയാണ് പുരാവസ്തുഗവേഷണം. മറിച്ച്, മണ്ണുമാന്തിയന്ത്രങ്ങളുമായി പോയി തോണ്ടിയെടുക്കുന്ന അമൂല്യവസ്തുക്കളുടെ അനുക്രമണികയല്ല പുരാവസ്തുശാസ്ത്രം.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">പ്രശസ്ത പുരാവസ്തുഗവേഷകന് ലൂയി ബിന്ഫോര്ഡ് നരവംശശാസ്ത്രമായാണ് പുരാവസ്തുശാസ്ത്രത്തെ നിര്‍വചിക്കുന്നത്. കഴിഞ്ഞകാലത്തെ മനുഷ്യസംസ്ക്കാരങ്ങളുടെ താരതമ്യപഠനവും വിശകലനവും നടത്തുകയെന്നതാണ് പുരാവസ്തുശാത്രഗവേഷകരും സ്ഥാപനങ്ങളും ചെയ്യേണ്ടത്. സമൂഹപരിണാമത്തെ പഠിക്കാന്‍ ചരിത്രഗവേഷകര്‍ ഏറ്റവും കൂടതല്‍ ആശ്രയിക്കുന്ന ഒരു പഠനശാഖയാണ് പുരാവസ്തുഗവേഷണം. അതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും സംസ്കാരങ്ങളുടെ തെളിവുകളെ കണ്ടെത്തുകയും സംരക്ഷിച്ചുനിറുത്തുകയുമൊക്കെയാണ് എഎസ്ഐ ചെയ്യേണ്ടത്. അതിനാണ് പൊതുഖജനാവില്‍നിന്ന് പണം മുടക്കി ഇത്തരമൊരു സ്ഥാപനത്തെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും പുരാവസ്തുഗവേഷണത്തിന്റെ മേലധികാരസ്ഥാനം നല്കിയിരിക്കുന്നതും. എന്നാല്‍ സംസ്കാരപഠനത്തിനുപകരം രാമന് ജനിച്ചത് അയോധ്യയിലാണോ, സേതുബന്ധനത്തിന്റെ ചരിത്രവസ്തുത എന്താണ് തുടങ്ങി പലതിനും മറുപടി പറയേണ്ട അവസ്ഥയിലാണ് എഎസ്ഐ. അതിനുമപ്പുറം ഏതോ ഒരു സ്വാമിയുടെ സ്വപ്നത്തിനും അയുക്തിക്കും എഎസ്ഐ വശംവദരാകേണ്ടിവന്നിരിക്കുന്നു.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">എഎസ്ഐയെപ്പറ്റിയും പുരവസ്തുഗവേഷണത്തെപ്പറ്റിയുമുള്ള ഇത്തരം തെറ്റിദ്ധാരണകളെ പിന്താങ്ങുകയാണ് ഉന്നോവയില് നടന്ന നിധിവേട്ട. സര്‍ക്കാര്‍ സവിധാനങ്ങളെ ഉപയോഗപ്പെടുത്തി നടത്താന്‍ ശ്രമിച്ച സ്വര്‍ണവേട്ടയാണ് അല്ലെങ്കില്‍ സ്വര്‍ണക്കൊള്ളയാണ് ഉന്നോവയില് നടന്നത്. അതിനു പുരാവസ്തുഗവേഷണവുമായോ, പുരാവസ്തുവകുപ്പുമായോ യാതൊരു ബന്ധവുമില്ല.</span><br /> <div style="padding: 0px;">
</div>
<div style="padding: 0px; text-align: center;">
<img src="http://azhimukham.com/photos/MjAxMy0xMS0wNiAwNzo0MjozMQ==_Treasur%20hunt2.jpg" style="margin: 0px; padding: 0px;" /><br /> </div>
<span style="margin: 0px; padding: 0px;">സ്വാമി സ്വപ്നം കണ്ട സ്ഥലത്ത് ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഈ എടുത്തുചാട്ടത്തിനു ന്യായീകാരണമായി എഎസ്ഐയുടെ ജിയോളജിക്കല്‍ സര്‍വ്വേ വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഗവേഷണത്തിനു സാധ്യതയുള്ള ഒരു ‘സൈറ്റ്’ കണ്ടെത്തുന്നതിന് വിപുലമായ പദ്ധതിശാസ്ത്രം പുരാവസ്തുഗവേഷകര്‍ക്കുണ്ട്. അതിലൊന്നുമാത്രമായി ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിനെ കാണാം. എഎസ്ഐയുടെ ആര്‍ക്കിയോളജി ഗവേഷകര്‍ക്ക് ജിയോളജിക്കല്‍ സര്‍വേയുടെ സഹായമില്ലാതെ തന്നെ ഒരു ‘സൈറ്റ്’ കണ്ടാല്‍ തിരിച്ചറിയാം. അതിനാവശ്യം ഗവേഷണപരിചയമാണ്. ചരിത്രം ഭൂമിശാത്രത്തോട് എങ്ങനെയാണ് ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തോടും ബന്ധപ്പെട്ടിരിക്കുന്നത് എന്നുമനസ്സിലാക്കാനുള്ള കഴിവാണ് ഒരു പുരവസ്തുഗവേഷകന്‍ ആദ്യമുപയോഗിക്കുന്നത്. അല്ലാതെ ആരെങ്കിലും കാണുന്ന സ്വപ്നമല്ല.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">കൊച്ചിക്കായലിനടിയിലാണ് സ്വര്‍ണമുള്ളതെന്നു ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടിരുന്നെതെങ്കിലും ജിയോളജിക്കല്‍ സര്‍വ്വേ ലോഹസാന്നിധ്യം കണ്ടെത്തിയേനെ. അതുകേട്ടു ഗവേഷണപരിചയമുള്ള ഒരു പുരാവസ്തുഗവേഷകനും കായലില്‍ ചാടില്ല. കാരണം, നൂറ്റാണ്ടുകളായി നടക്കുന്ന അധിനിവേശ യുദ്ധങ്ങളും കപ്പലുകളും, കച്ചവടവുമെല്ലാം കായലില്‍ ലോഹസാന്നിധ്യമുണ്ടാക്കുമെന്ന ചരിത്രബോധം ഏതു പുരാവസ്തുഗവേഷകനുമുണ്ടാകും.</span><div style="padding: 0px;">
</div>
<div style="padding: 0px; text-align: center;">
<br /></div>
<div style="margin: 0px; padding: 0px;">
<span style="margin: 0px; padding: 0px;">കുഴിച്ചുമൂടിയ ആയിരം ടണ്‍ സ്വര്‍ണം നാട്ടുകാരോ, ബ്രട്ടിഷുകാരോ അറിഞ്ഞില്ലെന്നോ കുറഞ്ഞപക്ഷം ഈ ഉദ്യമത്തില്‍ പങ്കെടുത്ത രാജറാം ബക്സിന്റെ സഹായികള്‍ അങ്ങനെയങ്ങ് മറന്നുകളഞ്ഞുവെന്നോ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ, ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിച്ചവര്‍ വാദത്തിനു വേണ്ടിപ്പോലും വിചാരിക്കാന്‍ സാധ്യതയില്ല. അതൊന്നുമാലോചിക്കാതെ, എഎസ്ഐ സ്വര്‍ണവേട്ടക്കുകാണിച്ച ശുഷ്ക്കാന്തി പശ്ചിമഘട്ടമലനിരകളിലെ പുരാതനകാലത്തെ മനുഷ്യസാന്നിധ്യത്തിന്റെ തെളിവുകള്‍ സംരക്ഷിക്കാനും വിശകലനം ചെയ്യാനും കാണിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.</span><br /> <div style="padding: 0px;">
</div>
<div style="padding: 0px; text-align: center;">
<img src="http://azhimukham.com/photos/MjAxMy0xMS0wNiAwNzo0MzowMw==_Treasur%20hunt3.jpg" style="margin: 0px; padding: 0px;" /><br /> </div>
<span style="margin: 0px; padding: 0px;">നമ്മുടെ കാലഘട്ടത്തിലെ കുറെ ആളുകളുടെ സ്വര്‍ണക്കൊതിക്കൊത്തു താളം തുള്ളാനുള്ള ഒരു സ്ഥാപനമാക്കി എഎസ്ഐയെ മാറ്റരുത്. ആയിരം ടണ്‍ സ്വര്‍ണത്തിന്റെ സ്ഥാനത്ത് നിയോലിത്തിക് കാലത്തെ ഒരു ആയുധമോ, ഒരു ധാന്യമണിയോ കണ്ടെത്തുക. നിലവിലുള്ള ചരിത്രധാരണകളെത്തന്നെ അത് മാറ്റിമറിച്ചേക്കാം. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം ശോഭന്‍ സര്‍ക്കാരിനെപ്പോലുള്ള സ്വാമികള്‍ക്കും അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലം മാന്തി സ്വര്‍ണം സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം സ്വാമിഭക്തര്‍ക്കും വിട്ടുകൊടുക്കുക. എഎസ്ഐക്ക് ഒരുപാട് കാര്യങ്ങള്‍ അല്ലാതെ ചെയ്യാനുണ്ട്. മലകളും, കാടുകളും, തീരദേശങ്ങളുമെല്ലാം വെട്ടിവില്‍ക്കുമ്പോള്‍ പോയകാലത്തെ അറിയാനുള്ള പല തെളിവുകളും മുച്ചൂടും നശിപ്പിക്കുകയാണ്. കുടക്കല്ലുകളും, തൊപ്പിക്കല്ലുകളും, നന്നങ്ങാടികളും, ഗുഹകളും, തുടങ്ങി മധ്യകാലഘട്ടത്തിലെ ചിത്രങ്ങളും, പുതിക്കിപ്പണിയാന്‍വേണ്ടി പൊളിച്ചുകളയുന്ന പള്ളികളും, അങ്ങാടികളും, ജലാശയങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനെപ്പറ്റി എഎസ്ഐ ആലോചിക്കുക.</span><div style="padding: 0px;">
</div>
<div style="padding: 0px;">
</div>
<span style="margin: 0px; padding: 0px;">ഹാരപ്പന്‍ സംസ്കാരത്തിന്റെ നല്ലൊരുപങ്കു തെളിവുകളും നശിപ്പിക്കപ്പെട്ടത് വലിയ വേദനയോടെയാണ് പുരാവസ്തുഗവേഷകരും ചരിത്രഗവേഷകരും ഓര്‍ക്കുന്നത്. പാലിയോലിതിക് കാലത്തെ ഹോമോ ഇറക്റ്റസ് പണിതെടുത്ത ഒരു കല്ലായുധത്തിന് ഉന്നോവയിലെ ആയിരം ടണ്‍ സ്വര്‍ണത്തേക്കാള്‍ വില എഎസ്ഐ നല്കേണ്ടിയിരിക്കുന്നു. മൂലധനയുക്തിയല്ല പുരാവസ്തുഗവേഷണം.</span><div style="padding: 0px;">
</div>
</div>
<div style="padding: 0px;">
</div>
<strong><span style="font-size: 12px; margin: 0px; padding: 0px;">(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനാണ് ജസ്റ്റിന് മാത്യു)<br />Published in Azhimukham portal: </span></strong><div style="padding: 0px;">
</div>
</span><span style="font-family: Meera;"><span style="font-size: 12px; line-height: 24px;"><b>http://azhimukham.com/secondtopnews-332.html</b></span></span></td></tr>
</tbody></table>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-54954744016476123962014-04-04T06:01:00.002-07:002014-04-04T06:01:45.212-07:00കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല<div dir="ltr" style="text-align: left;" trbidi="on">
<h2 class="post-box-title" style="border: 0px none; font-family: rac, 'Open Sans', Arial, sans-serif !important; font-size: 19px !important; line-height: 23px !important; list-style: none; margin: 0px; max-height: 67px !important; min-height: 26px !important; outline: none; overflow: hidden !important; padding: 0px;">
<br /></h2>
<div class="author" id="author" style="border: 0px none; font-size: 12px; list-style: none; margin: 0px; outline: none; padding: 0px 0px 3px;">
- ജസ്റ്റിൻ മാത്യു</div>
<div id="styleEng" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px 0px 10px;">
Story Dated: Sunday , March 23 , 2014 21:29 hrs IST</div>
<div class="single-post-thumb" style="border: 0px none; line-height: 0 !important; list-style: none; margin: 0px -1px !important; outline: none; padding: 0px;">
<img alt="കാശ്മീർ: ജനാധിപത്യത്തിന്റെ പരീക്ഷണശാല" class="attachment-slider" height="330" src="http://www.newsmoments.in/admin/upload/images/thumbs/Kashmir-column-1_660_330.jpg" style="border: 0px none; height: auto; list-style: none; margin: 0px; max-width: 100%; outline: none; padding: 0px; width: 622px;" title="" width="660" /></div>
<div class="clear" style="border: 0px none; clear: both; list-style: none; margin: 0px; outline: none; padding: 0px;">
</div>
<div class="entry" style="border: 0px none; color: rgb(91, 106, 111) !important; font-family: rac, 'Open Sans', Arial, sans-serif !important; font-size: 16.5px !important; line-height: 1.5; list-style: none; margin: 0px; outline: none; padding: 0px;">
<div id="storydesc" style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 0px 0px 9px;">
</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 10px 0px 0px;">
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ കെട്ടുറപ്പും, ബലഹീനതകളും പുറത്തുവരുന്ന അവസരമാണ് ഓരോ അഞ്ചുവർഷം കൂടുമ്പോഴും നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ജാതിയും മതവും പ്രാദേശികവാദവും പണവും ബലാബലം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിൽ ജമ്മുകാശ്മീർ വ്യത്യസ്ഥമായ കാഴ്ചയാണ്. ഒരു സംസ്ഥാനമെന്നതിലുപരി ജമ്മു, കാശ്മീർ, ലഡാക്ക് എന്നീ മൂന്നു മേഖലകളുടെ വ്യത്യസ്തമായ ചരിത്രം, ഭാഷ, ജാതി, മതം, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്. താഴ്വരയിലെ കാശ്മീർ ദേശീയവാദവും ലഡാക്കിലെ പ്രത്യേക ഭരണമേഖലക്കുവേണ്ടിയുള്ള ആവശ്യവും ജമ്മുമേഖലയിൽ വേരുറച്ചുവരുന്ന വലതുപക്ഷ തീവ്രനിലപാടുകളുമാണ് നാളുകളായി ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ നിർണയിക്കുന്നത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ഇത്തവണയും കാശ്മീർ താഴ്വരയിൽ കാശ്മീർ വിമോചന മുന്നണി (JKLF) തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നൽകിക്കഴിഞ്ഞു. കാശ്മീരിന്റെ പ്രശ്ങ്ങൾക്ക് ജനാധിപത്യ രീതിയ്ൽ പരിഹാരം കാണാം എന്ന് വാഗ്ദാനം നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങുന്നുണ്ട്. അഴിമതിയുടെയും അവസരവാദ നിലപാടുകളുടെയും പേരിൽ ജനപിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയ നാഷണൽ കോൺഫറൺസിന് ഈ തിരഞ്ഞെടുപ്പ് ഒരു ബാലികേറാമലയാണ്. ജമ്മു, ഉദംപുർ മണ്ഡലങ്ങൾ സ്വപ്നം കാണുന്ന ബിജെപിയുടെ പ്രാദേശിക നേതാക്കൾക്ക് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സംസ്ഥാനത്ത് മോദി മോഡൽ വികസന വാഗ്ദാനം നൽകാൻ വലിയ പ്രയാസമില്ല. അതേസമയം ജമ്മുവിനെയും കാശ്മീരിനെയും സമാധാനപരമായ സഹവർത്തിത്വത്തിൽ മുന്നോട്ടു നയിക്കാൻ കൊൺഗ്രസ്സിനു മാത്രമേ സാധിക്കൂ എന്നാണ് ആ പാർട്ടി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. ഇടതുപക്ഷം പേരിനുപോലുമില്ലാത്ത അവസ്ഥയാണ് ഇത്തവണ ജമ്മുകാശ്മീരിൽ.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">പാകിസ്ഥാൻ ക്രിക്കറ്റും, കാശ്മീർ യുവത്വവും ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പും:</b></div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
സർക്കാരുകൾ ജനപ്രിയ നടപടികൾ മാത്രമെടുക്കുന്ന ഈ ഇലക്ഷൻ കാലത്താണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചത് വലിയ രാജ്യദ്രോഹക്കുറ്റമായിക്കണ്ട് മീററ്റ് സർവകലാശാലാ വിദ്യാർത്ഥികളായ ഒരുകൂട്ടം കാശ്മീരി ചെറുപ്പക്കാരെ ജയിലിലടച്ചത്. പൊതു തിരഞ്ഞെടുപ്പിലെ മുന്നണിക്കൂട്ടുകെട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദേശീയപ്പാർട്ടികൾക്ക് ആറു ലോക്സഭാ സീറ്റുകൾ മാത്രമുള്ള ജമ്മുകാശ്മീർ അപ്രസക്തമാണ്. ഗ്രാമീണരോടും അവികസിത മേഖലകളോടും ന്യൂനപക്ഷ സമൂഹങ്ങളോടുമുള്ള അസഹിഷ്ണുത നിറഞ്ഞ നഗരകേന്ദ്രിതമായ ദേശിയബോധത്തിന്റെ പ്രതിഫലനമാണിത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
വിഘടനവാദം മാത്രമായി വാർത്തകളിൽ ചുരുങ്ങിപ്പോകുന്ന കാശ്മീർ ജീവിതമാണ് ഈ തിരഞ്ഞെടുപ്പിനെ നിർണയിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യ പരീക്ഷണം കൂടിയായ ഈ സംസ്ഥാനത്ത് ഓരോ തവണയും കൂടിവരുന്ന പോളിംഗ് ശതമാനം കാണിക്കുന്നത് ജനാധിപത്യത്തിൽക്കൂടി കാശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആ സമൂഹത്തിൻറെ താൽപ്പര്യം തന്നെയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാവാത്ത ഒട്ടേറെ സംഭവങ്ങളിൽ കൂടിയാണ് ദേശീയതയുടെ ചിഹ്നമായി മാറിയ ഈ നാട് ലോകത്തെ കാണുന്നത്. പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ ശവമഞ്ചവുമായി നൂറുകണക്കിനാളുകൾ പ്രകടനം നടത്തുന്നതും, ഷോപ്പിയാനിൽ നടന്ന ബലാത്സംഗവും കിഷ്തുവാറിലെ വർഗീയലഹളകളും , കസ്റ്റഡി മരണങ്ങളും, കാണാതാകുന്ന ചെറുപ്പക്കാരും, അനധികൃത അറസ്റ്റുകളും, ദിനംപ്രതി നടക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കാൻ പോകുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അവരിൽ ഉണ്ടാക്കിയ ചലനം തീർച്ചയായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ഇനി വികസനത്തിന്റെ കാര്യമെടുക്കാം. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, ദേശീയ നിലവാരത്തിലും താഴ്ന്ന സാക്ഷരത (national literacy average : 74%. J&K: 68%), കാർഷികപ്രതിസന്ധി, ചികിത്സാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം, താഴ്വരയിൽ നിന്ന് ജമ്മു മേഖലയിലേക്ക് പലായനം ചെയ്ത പണ്ഡിറ്റുകളുടെ പ്രശ്നങ്ങൾ, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ ചർച്ചയാവാതെ കിടക്കുകയാണ്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
<b style="border: 0px none; list-style: none; margin: 0px; outline: none; padding: 0px;">പാർട്ടികളും വെല്ലുവിളികളും:</b></div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജമ്മുകാശ്മീർ നാഷണൽ കോൺഫറൺസ്(എൻ.സി.) ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയവയാണ് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ. ബാരാമുള്ള, ശ്രീനഗർ, അനന്ത്നാഗ് മണ്ഡലങ്ങളെ എൻ.സി.യും, ലഡാക്കിൽ സ്വതന്ത്രനും, ഉദംപൂർ, ജമ്മു മണ്ഡലങ്ങളെ കോണ്‍ഗ്രസ്സുമാണ് ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. ഇതിൽ താഴ്വരയുടെ ഭാഗമായി വരുന്നത് ബാരമുള്ള, ശ്രീനഗർ, അനന്ത്നാഗ് മണ്ഡലങ്ങളാണ്. ഇവിടെ പ്രധാനപോരാട്ടം പിഡിപിയും, എൻസിയും തമ്മിലാണ്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
എൻ.സി. നിലവിലുള്ള എംപിമാരെത്തന്നെ അങ്കത്തിനിറക്കുമ്പോൾ അനന്ത്നാഗിൽ നിന്നുമത്സരിക്കുന്ന മെഹബൂബ മുഫ്തിയിലാണ് പിഡിപിയുടെ പ്രതീക്ഷ. ശ്രീനഗറിൽ ഫാറൂക്ക് അബ്ദുള്ളയെന്ന കാശ്മീർ രാഷ്ട്രീയത്തിലെ അതികായനെയാണ് എൻ.സി. മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയും (ആപ്) താഴ്വാരത്ത് ഒരു കൈ നോക്കാനിറങ്ങിയിട്ടുണ്ട്. ശ്രീനഗറിൽനിന്നു മത്സരിക്കുന്ന വിവരാവകാശ പ്രവർത്തകൻ രാജാ മുസഫർ ഭട്ട് ആണ് ആപ് സ്ഥാനാർഥി.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കിട്ടിയേക്കാവുന്ന രണ്ടോ മൂന്നോ ലോക്സഭാ സീറ്റുകൾ ഒരു തരത്തിലുമുള്ള അധികാര വിലപേശലിനും പാർട്ടികൾക്ക് സാധ്യത നൽകുന്നില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന സർക്കാരിനോട് പാർട്ടി നോക്കാതെ സഖ്യമുണ്ടാക്കുകയാണ് നാഷണൽ കോൺഫറൺസ് കുറച്ചു കാലങ്ങളായി ചെയ്തുവരുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായ എൻ.സി. കഴിഞ്ഞ എൻഡിഎ സർക്കാറിലുമുണ്ടായിരുന്നു. കാശ്മീരിൽ എൻ.സി്. എടുക്കുന്ന നിലപാടുകൾക്ക് നേരെ വിരുദ്ധമാണ് ദേശീയ തലത്തിൽ ഹിന്ദു വർഗീയതയുടെ മുഖമായ ബിജെപിയുമായി സഖ്യം ചേരുന്നത്. കാശ്മീർ ദേശീയതയുടെ കാര്യത്തിൽ അതിതീവ്ര നിലപാടുകളെടുത്തിരുന്ന ഒരു പാർട്ടിയുടെ അധഃപതനമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്നത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കാലങ്ങളായി കാശ്മീർ വിഷയത്തിൽ ഇന്ത്യ കടുത്ത നിലപാടുകളെടുക്കണമെന്നും ഭരണഘടനയുടെ 370ാം വകുപ്പ എടുത്തുകളയണമെന്നും വാദിക്കുന്ന പാർട്ടിയാണ് ബിജെപി. എൻ.സി.യാവട്ടെ ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്ന പാർട്ടിയും. 1982ൽ നടന്ന ജമ്മു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചുകൊണ്ടാണ് നാഷണൽ കോൺഫറൻസ് ബിജെപി സഹകരണം തുടങ്ങുന്നത്. 1998ൽ എൻഡിഎ സർക്കാരിൽ ചേർന്നത് വഴി അത് താഴ്വരയിലെ എല്ലാവിഭാഗം ആളുകളിൽനിന്നും വലിയ വിമർശനങ്ങളാണ് നേരിട്ടത്. കാശ്മീരിലെ ജനവികാരം മുതലെടുത്ത് വോട്ടു നേടുകയും ആശയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ബിജെപിയെ പിന്തുയ്ക്കുകയും വഴി കാശ്മീരിലെ ജനങ്ങളുടെ തിഞ്ഞെടുക്കാനുള്ള അവകാശത്തെയാണ് എൻ.സി.യും അതിന്റെ നേതാവ് ഫാറൂഖ് അബ്ദുള്ളയും ഇല്ലാതാക്കിയത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
എന്നാൽ, ഇത്തവണ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നത്. ജനങ്ങൾ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന നരേന്ദ്ര മോഡി നയിക്കുന്ന പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് കാശ്മീരിൽ വിജയിക്കാനാകില്ലെന്ന് ഒമറിന് നല്ല ഉറപ്പുണ്ട്. യു.പി.എ.യുടെ അവിഭാജ്യ ഘടകമാണ് എൻ.സി. എന്നാണ് ഒമർ ഇപ്പോൾ അവകാശപ്പെടുന്നത്. യുപിഎ സർക്കാറിന്റെ ഭാഗമായിരുന്നിട്ടും കാശ്മീരിനുവേണ്ടി കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ഒമറിന് കഴിഞ്ഞില്ല. അത് എൻ.സി.യുടെ തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേക്കാം.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ഒമർ അബ്ദുള്ളയുടെ ബിജെപിയോടുള്ള നിലപാടിൽ മാറ്റംവരുമോ എന്ന് മെയ് മാസം അവസാനംവരെ കാത്തിരുന്നു കാണണം. എൻ.സി.ക്ക് മൂന്നു സീറ്റുകൾ കിട്ടുകയും കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതിനു അവ നിർണായകമാകുകയും ചെയ്താൽ കാര്യങ്ങൾ മറ്റൊരു വിധമാകും സംഭവിക്കുക. മോഡിയെ മാറ്റിനിർത്തിയാൽ എൻഡിഎ സർക്കാറിനെ പിന്തുണക്കാം എന്ന നിബന്ധന മുന്നോട്ടുവെക്കുന്ന പ്രാദേശിക പാർട്ടികളിൽ എൻ.സി.യെയും പ്രതീക്ഷിക്കാം.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
കഴിഞ്ഞ എൻഡിഎ സർക്കാരിൽ ബിജെപിയെയല്ല മറിച്ച് വാജ്പേയിയാണ് പിന്തുണച്ചത് എന്നാണ് ഇപ്പോൾ ഒമർ പറയുന്നത്. മോഡിയല്ലാതെ മിതവാദിയായ ഒരു ബിജെപി നേതാവിനെ എൻ.സി. പിന്തുണക്കാനുള്ള സാധ്യത ഇത്നാൽ തള്ളിക്കളയാനാവില്ല. എന്നാൽ, എതെങ്കിലും മുന്നണിയുമായി വിലപേശൽ നടത്താൻ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുഫലം ഒമർ അബ്ദുള്ള പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സംസ്ഥാന മുഖ്യമന്ത്രിയായ ഒമറിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് കാര്യമായ കോട്ടം തട്ടിയിട്ടുണ്ട്. ഒമർ അബ്ദുള്ളയെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കൂട്ടത്തിലാണ് അരവിന്ദ് കേജരിവാൾ ഉൾപെടുത്തിയിരിക്കുന്നത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുന്ന മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത പ്രതീക്ഷയാണുള്ളത്. ഷെയ്ക്ക് ഫാറൂഖ്, ഒമർ അബ്ദുള്ളമാരുടെ രാജവാഴ്ചക്ക് പൂർണ വിരാമമിടാൻ പിഡിപിക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കാശ്മീരിന്റെ ആവശ്യങ്ങൾ പാർലമെന്റിനുള്ളിൽ കൂടുതൽ ശക്തിയോടെ വാദിച്ചു നേടാൻ മെഹബൂബക്കും പിഡിപിക്കും സാധിച്ചേക്കും. സംസ്ഥാനത്തെ പ്രാദേശിക പ്രശ്നങ്ങളിലാണ് പാർട്ടിക്ക് താൽപര്യമെന്നും ബിജെപിയുമായോ കൊൺഗ്രസ്സുമായോ യാതൊരുതരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നും മെഹബൂബ പറയുന്നു. ഇതിനിടയിൽത്തന്നെ പാർട്ടി നേതൃത്വം ബി ജെ പിയോട് കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. അധികാരത്തിൽ വരുന്നവരോട്, അവർ ഏതു നിലപാട് എടുക്കുന്നവരായാലും കൂട്ടുചേരാൻ പിഡിപി തയ്യാറാണ് എന്നാണ് ഈ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കുന്നത്. മൂന്നാംമുന്നണി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാലുള്ള സാധ്യതകളെ പിഡിപി പൂർണമായും തള്ളിക്കളയുന്നുമില്ല.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ജമ്മുമേഖലയിലാണ് കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഉദംപൂർ, ജമ്മു മണ്ഡലങ്ങളിൽ ഈ രണ്ടു ദേശീയപ്പാർട്ടികളും ശക്തമായ മത്സരമാണ് നടത്താൻ പോകുന്നത്. ഉദംപുർ മണ്ഡലത്തിൽ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവുമായ ഗുലാം നബി ആസാദിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കിഷ്തുവാറിൽ കഴിഞ്ഞ വർഷം ഈദ് ആഘോഷങ്ങളെത്തുടർന്ന് നടന്ന ഹിന്ദു മുസ്ലിം വർഗീയലഹളയെ വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് ബിജെപിയും, പിഡിപിയും. കാശ്മീർ വിഘടനവാദം വോട്ടാക്കി മാറ്റാൻ കഴിഞ്ഞതിൽ വിജയിച്ച പാർട്ടിയാണ് ബിജെപി. അത് കിഷ്തുവാറിലും തുടരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ കോൺഗ്രസ് ആസാദെന്ന അതിശക്തനായ കരുവിനെയിറക്കിയത് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടുണ്ട്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
ലഡാക്ക് മണ്ഡലത്തിൽ ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള ലെ ജില്ലയും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാർഗിൽ ജില്ലയും മറ്റൊരു രാഷ്ട്രീയ ചിത്രമാണ് നൽകുന്നത്.</div>
<div style="background-color: white; border: 0px none; line-height: 22px; list-style: none; outline: none; padding: 26px 0px 0px;">
published in Newsmoments Portal http://www.newsmoments.in/COLUMNS/1942/) </div>
<div>
<br /></div>
</div>
</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-51508321545772786692014-04-04T05:56:00.001-07:002014-04-04T05:56:19.555-07:00എറിക് ഹോബ്സ്ബോം: ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ് വഴി<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോമിന്റെ ചരിത്ര വഴികള്‍. ജസ്റ്റിന് മാത്യു എഴുതുന്നു</strong><br /><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ് ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്- ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/10/eric.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-15898" height="294" src="http://www.nalamidam.com/wp-content/uploads/2012/10/eric.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="eric" width="500" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സാധാരണക്കാരന്റെ ചരിത്രം ലോകചരിത്രത്തിന്റെ വലിയ ക്യാന്‍വാസിലേക്ക് ഏറ്റവും ലളിതമായ ഭാഷയില്‍ എഴുതിചേര്‍ത്താണ് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പ്രൊഫസര്‍ എറിക് ഹോബ്സ്ബോം ഇക്കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് അക്കാദമിക സമൂഹം അദ്ദേഹത്തെ ‘ചരിത്രകാരന്മാരുടെ ചരിത്രകാരന്’ എന്ന് വിശേഷിപ്പിക്കാറുള്ളത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സോഷ്യലിസത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്ക്കു സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുക എന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്റെ അക്കാദമിക ജീവിതത്തില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തിയത്. ലോകം സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠകള്‍ ചൊരിഞ്ഞപ്പോള്‍ ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്ട്ടിയുടെയൊപ്പം അവസാനം വരെ നിലകൊണ്ടു, അദ്ദേഹം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ലോകചരിത്രത്തില്‍ കുതുകിയായ ഏതൊരാള്‍ക്കും സുപരിചിതനാണ് ഹോബ്സ്ബോം. പത്തൊന്‍പത്, ഇരുപതു നൂറ്റാണ്ടുകളിലെ ചരിത്രസംഭവങ്ങളെ മനസ്സിലാക്കാന്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ളവരും ആദ്യം വായിക്കുക ഹോബ്സ്ബോമിന്റെ ‘Age Series’ എന്നറിയപ്പെടുന്ന Age of Revolution, Age of Capital, Age of Empire, Age of Extremes എന്നീ പുസ്തകങ്ങളാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇതില്‍തന്നെ ആദ്യ മൂന്നു പുസ്തകങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി ഒന്നാം ലോകമഹായുദ്ധം വരെ നീളുന്ന ദീര്‍ഘമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചരിത്രം വിശദമായി പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം മനസ്സിലാക്കാന്‍ ഹോബ്സ്ബോം വായന ഒഴിവാക്കാനാവില്ല. വിപ്ലവങ്ങളും യുദ്ധങ്ങളും ക്ഷാമങ്ങളും അനുഭവിച്ച സാധാരണ ജനസമൂഹത്തിന്റെ അനുഭവത്തില്‍ക്കൂടിയാണ് ഹോബ്സ്ബോം ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ചരിത്രം മഹാന്മാരുടെ ജീവിതനുഭവങ്ങളല്ല എന്ന് ഒന്നാം വര്‍ഷചരിത്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുമ്പോള്‍ ഉദാഹരണമായി ആദ്യം പറയുന്ന പേരാണ് എറിക് ഹോബ്സ്ബോം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ദീര്‍ഘകാലം ബ്രിട്ടിഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അംഗമായിരുന്നു ഹോബ്സ്ബോം. എന്നാല്‍ അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തെ അതിനെല്ലാം മുകളില്‍ക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ‘ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ’ എറിക് ഹോബ്സ്ബോം എന്ന വിശേഷണം തന്നെ ജീവചരിത്രപരമാണ്. ഇടതുപക്ഷ അക്കാദമിക് സമൂഹം ചരിത്രവിശകലനത്തിന് ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ചരിത്ര രചനാപാരമ്പര്യമാണ് ‘British Marxist Historiography.’ (ഇന്ത്യന്‍ ചരിത്രപഠനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ ‘കീഴാളചരിത്ര രചനാപാരമ്പര്യത്തില്‍’ ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രപഠനങ്ങളുടെ ശക്തമായ സ്വാധീനം കാണാം).</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ചരിത്രത്തെ വര്‍ഗസമരമായി വിശകലനം ചെയ്യുന്ന മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിലാണ് മാര്‍ക്സിസ്റ്റ് ചരിത്രരചനാപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. ഇടുങ്ങിയ സാമ്പത്തിക വിശകലനത്തില്‍ ചരിത്രരചനയെ ഒതുക്കുന്നു എന്ന പഴി കേട്ടിരുന്ന മാര്‍ക്സിയന്‍ ചരിത്രരചനാരീതിക്ക് സാമൂഹിക ചരിത്രത്തിന്റെ പുതിയ മാനങ്ങള്‍ നല്കുന്നതില് ബ്രിട്ടിഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്ക്ക് പ്രധാന പങ്കുതന്നെയാണുള്ളത്. അതേസമയം മാര്‍ക്സ് മുന്നോട്ടുവെക്കുന്ന സാമ്പത്തികവിശകലനത്തെ ഹോബ്സ്ബോം തന്റെ ചരിത്രപഠനങ്ങളിലുടനീളം ശക്തമായി പിന്തുണക്കുന്നുമുണ്ട്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/10/Eric-Hobsbawm-008.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-15899" height="276" src="http://www.nalamidam.com/wp-content/uploads/2012/10/Eric-Hobsbawm-008.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="Eric Hobsbawm" width="460" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
‘British Marxist Historiography’ എന്ന ചരിത്രചനാപാരമ്പര്യത്തിന്റെ ഭാഗമായി വേണം ഹോബ്സ്ബോമിനെ മനസ്സിലാക്കാന്‍. പുരാതന ഗ്രീക്കോറോമന്‍ കാലത്തെ അടിമത്തത്തിന്റെ (Slavery) ചരിത്രം വിശകലനം ചെയ്ത Geoffrey de Ste Croix, സാമ്പത്തിക ചരിത്രപഠനത്തെ മാറ്റിമറിച്ച മോറിസ് ഡോബ്, മധ്യകാല ഫ്യൂഡല്‍ യൂറോപ്പിനെ ആഴത്തില്‍ പഠിച്ച റോഡ്നി ഹില്‍ട്ടണ്‍, യൂറോപ്പിന്റെ ആധുനിക കാലത്തിന്റെ തുടക്കത്തെയും പതിനേഴാം നൂറ്റാണ്ടില്‍ നടന്ന പരിവര്‍ത്തനങ്ങളെയും ലോകത്തിനെ വിവരിച്ചു കൊടുത്ത ക്രിസ്റ്റഫര്‍ ഹില്‍സ്, ആധുനിക ബ്രിട്ടിഷ് ചരിത്രത്തെ ജനകീയവല്‍ക്കരിച്ച ഇ പി തോംസണ്‍ തുടങ്ങിയവരുടെ അവസാന കണ്ണിയായിരുന്നു ഹോബ്സ്ബോം. ഇവരെല്ലാവരും ചരിത്രത്തെ വര്‍ഗസമരമായും സാധാരണക്കാരുടെ അനുഭവങ്ങളായും കണ്ടവരാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഹോബ്സ്ബോം ചിന്തിക്കുകയും എഴുതുകയും ചെയ്യാത്ത ആധുനിക ചരിത്രപഠനമേഖലകള് വിരളമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന പട്ടിണിയും, ക്ഷാമവും, യുദ്ധങ്ങളും, വിപ്ലവങ്ങളുമെല്ലാം തൊഴിലാളികളുടെയും കര്‍ഷകരുടെയും വിപ്ലവകാരികളുടെയും ജീവിതാനുഭവങ്ങളില്‍ക്കൂടി ഹോബ്സ്ബോം പറഞ്ഞു. ലോകത്തിലെ എല്ലാ സര്‍വകലാശാലകളിലും ‘Age series’ സിലബസ്സിന്റെ ഭാഗമാണ്. Age of Extremes’ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമാവണം ഹോബ്സ്ബോമിന്റെ ഏറ്റവും കൂടുതല്‍ വായിക്കുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത ഒരു പഠനം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ക്യാപ്പിറ്റലിസത്തിന്റെയും സാമ്രാജ്യത്വ അതിമോഹങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളായ രണ്ടു മഹായുദ്ധങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയുടേയും മാനവരാശി അതിന്റെ വികൃതമുഖം കാട്ടിയ നാസിസത്തിന്റെയും ഫാസിസത്തിന്റെയും നൂറ്റാണ്ടിനെ class experience ന്റെ ഭാഷയില്‍ ഹോബ്സ്ബോം തന്റെ പഠനങ്ങളിലൂടെ വിശകലനം ചെയ്യുന്നു. 187 മില്ല്യന്‍ ആളുകള്‍ യുദ്ധങ്ങളിലും കലാപങ്ങളിലുമായി കൊല്ലപ്പെട്ട ഇരുപതാം നൂറ്റാണ്ടിനെ (1914- 1990) രക്തച്ചൊരിച്ചിലിന്റെ നൂറ്റാണ്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ജൂതവംശത്തില്‍ പിറന്നതും ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയില്‍ നിന്ന് പാലായനം ചെയതതുമെല്ലാം തീവ്രമായിത്തന്നെ ഹോബ്സ്ബോം Age of Extremes ല്‍ വിവരിക്കുന്നു. ഹോബ്സ്ബോം നേരിട്ടു അനുഭവിച്ച ലോകം കൂടിയാണ് Age of Extremes.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദക്ലാസ്സില്‍ പഠിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം (Issues in the Twentieth Century World History) ഒരു ഹോബ്സ്ബോം വായനാനുഭവം തന്നെയാണ്. ഈ കോഴ്സ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി Age of Extremes ഉം ഒപ്പം ഹോബ്സ്ബോമിന്റെ ജീവചരിത്രപരമായ പഠനം Interesting Timesഉം ചരിത്രവിദ്യാര്‍ത്ഥികളില്‍ താല്പര്യം ജനിപ്പിക്കുന്നതും സ്ഥിരമായി കാണാറുണ്ട്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മൂന്നാം വര്‍ഷ English ക്ലാസ്സിലെ കുട്ടികളുടെ ഇടയില്‍ നിന്നും ‘മാര്‍ക്സിയന്‍ സമ്പദ്ശാസ്ത്രത്തിന്റെ പ്രധാന്യമെന്ത്’ എന്ന ചോദ്യമുയര്‍ന്നു വന്നത്. അതിനുത്തരമായി ഹോബ്സ്ബോം തന്റെ തൊണ്ണൂറാം വയസ്സില്‍ എഴുതിയ അവസാന പുസ്തകം ഉയര്‍ത്തിക്കാണിച്ചു; ‘How to change the World: Tales of Marx and Marxism 1840-2011’. പ്രൊഫസര്‍ ഹോബ്സ്ബോം തന്റെ അറുപതുവര്‍ഷത്തിലധികം നീണ്ട ചരിത്രപഠനങ്ങളിലൂടെ അന്വേഷിച്ചതും ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാവും.<br /><br /><br /><a href="http://www.nalamidam.com/wp-content/uploads/2012/10/book.jpg" style="background-color: transparent; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><img alt="" class="aligncenter size-full wp-image-15903" height="770" src="http://www.nalamidam.com/wp-content/uploads/2012/10/book.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="book" width="590" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam Portal) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-23275298862650337942014-04-04T05:55:00.000-07:002014-04-04T05:55:12.978-07:00അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന് മാത്യു എഴുതുന്നു</strong><br /><br /><br /><strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/12/justin-mathew.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-16822" height="300" src="http://www.nalamidam.com/wp-content/uploads/2012/12/justin-mathew.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin-mathew" width="500" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
കേജ് രിവാള്‍മാര്‍ ഒറ്റപ്പെട്ട ഒരിന്ത്യന്‍ പ്രതിഭാസമല്ല. ചരിത്രം എന്നത് പിന്നോട്ടും വായിക്കാവുന്ന ഒന്നാണ്. അങ്ങനെ എങ്കില്‍ അരവിന്ദ് കേജ് രിവാള്‍മാരെ നമുക്ക് പല കാലങ്ങളില്‍, പല ദേശങ്ങളില്‍ കാണാവുന്നതാണ്. ഏറിയോ കുറഞ്ഞോ ആ കേജ് രിവാള്‍മാരെല്ലാം, ആ കാലങ്ങളെല്ലാം നിര്‍ണായകവുമായിരുന്നു എന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് പറയണമെങ്കില്‍ പുരാതന ഗ്രീക്ക് കാലത്തോളം പിന്നോട്ട് പോകേണ്ടി വരും. അത് ഒരു അടയാളപ്പെടുത്തലിനു വേണ്ടിയാണ്, ചരിത്രം ഏകതാത്മകമല്ല എന്ന് പറയാന്‍ വേണ്ടി എങ്കിലും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഭൂപ്രഭുക്കന്മാരുടെ കെടുകാര്യസ്ഥതക്കെതിരെ സമരത്തിനിറങ്ങിയ കര്‍ഷകരുടെയും, കുടിയേറ്റക്കാരുടെയും കൈകളിലൂടെയാണ് പുരാതന ഏഥന്‍സില്‍ ജനാധിപത്യം വേരുപിടിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരുപാട് ഒറ്റപ്പെട്ട സമരങ്ങളിലൂടെയാണ് ഏഥന്‍സിലെ Oligarchy യും പിന്നീട് വന്ന Tyrannyയും ജനാധിപത്യത്തിന് വഴിമാറുന്നത്. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ മത മേധാവിത്വങ്ങളുടെ കിരാതവാഴ്ചക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ആധുനികകാലത്തിന്റെ തുടക്കമിട്ട ചിന്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. അതും നൂറ്റാണ്ട് നീണ്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളില്‍ക്കൂടെത്തന്നെയാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ആ സ്ഥിതിക്ക് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അഴിമതിക്കെതിരെയുള്ള മുന്നേറ്റങ്ങളിലും, അതെത്ര ചെറുതായാലും പ്രതീക്ഷ വെയ്ക്കാവുന്നതാണ്. കുറച്ചു വ്യക്തികളെയോ സംഭവങ്ങളെയോ വെളിച്ചത്ത് കൊണ്ടുവരുന്നതിലൂടെ വ്യവസ്ഥിതി മാറിയെന്നു വരില്ല. എങ്കിലും ഇത്തരം ചില എതിര്‍പ്പുകള്‍ നിലനില്ക്കു ന്നതുകൊണ്ടുകൂടിയാണ് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമായ ജനാധിപത്യം ലോകത്തോട് ചില മര്യാദകളെങ്കിലും കാണിക്കുന്നത്. ഒന്‍പതു മണി വാര്‍ത്ത കണ്ടെത്തുന്ന ‘ബ്രേക്കിംഗ് ന്യൂസുകളുടെ’ പരിസമാപ്തി അടുത്ത ദിവസം രാവിലെ പത്രത്തില്‍ തേടുമ്പോഴാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയമാണെന്ന് തോന്നുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഒരു ചെറിയ പ്രസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് വളരേണ്ട ഒരു വലിയ മുന്നേറ്റമായി വിലയിരുത്തേണ്ടതില്ല. സഭക്കും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരെ യൂറോപ്പില്‍ നടന്ന മുന്നേറ്റങ്ങള്‍ നൂറ്റാണ്ടുകളെടുത്താണ് ഫലം കണ്ടത്. മധ്യകാല വ്യവസ്ഥിതിക്കെതിരെ യൂറോപ്പിലാകെ അടിച്ചമര്‍ത്തി വെച്ചിരുന്ന അമര്‍ഷം പുറത്തുവന്നുതുടങ്ങുന്നത് മാര്ട്ടിന് ലൂതറെന്ന ചെറുപ്പക്കാരന് ജീവന് പണയംവെച്ചു സമരത്തിനിറങ്ങിയപ്പോഴാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/12/age.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-16814" height="341" src="http://www.nalamidam.com/wp-content/uploads/2012/12/age.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="age" width="350" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അമേരിക്കയില്‍നിന്നുള്ള ഓര്‍മ്മകള്‍</strong><br />ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഐഡ റ്റാര്‍ബെല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ ‘സ്റ്റാന്ഡേര്ട് ഓയില്‍ കമ്പനിയുടെ ചരിത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യവസായി ജോണ്‍ റോക്ക്ഫെല്ലറെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിളിപ്പുറത്തുനിറുത്തിയിരുന്ന, അമേരിക്കയുടെ രക്ഷകനെന്നുവരെ ലോകം വാഴ്ത്തിപ്പാടിയ റോക്ഫെല്ലറെ ശത്രുവാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത മുതലാളിത്ത തേര്‍വാഴ്ചയുടെ കാലത്താണ് Muckrakers എന്ന വിളിപ്പേരില്‍ അഴിമതിക്കെതിരെ എഴുതുന്ന പത്രക്കാരുടെ കൂട്ടത്തില്‍ റ്റാര്‍ബെല്‍ പേരെടുത്തു തുടങ്ങിയത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഒരുചെറുകിട ബുക്കീപ്പറായി തുടങ്ങിയ റോക്ഫെല്ലര്‍ 1899ലെത്തിയപ്പോള്‍ 200 മില്യണ്‍ ഡോളര്‍ മതിപ്പുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം പണിതുയര്‍ത്തി . അതിനുപിന്നിലെ അഴിമതിയും നെറികേടുകളും പുറത്തുകൊണ്ടുവരാനാണ് റ്റാര്‍ബെല്‍ മാക് ലയര്‍ മാഗസിനിലെ പംക്തിയിലൂടെ ശ്രമിച്ചത്. റോക്ഫെല്ലര്‍, കാര്‍നെഗി, ഫിലിപ്പ് അര്‍മൌര്‍, Jay Gould, James Mellon തുടങ്ങിയ ഏതാനും വ്യവസായികള്‍ ചേര്‍ന്നാല്‍ രാജ്യംതന്നെ വിലക്ക് വാങ്ങാം എന്ന സാഹചര്യം ഉടലെടുത്തു തുടങ്ങിയപ്പോഴാണ് റ്റാര്‍ബെല്ലും ലിങ്കന് സ്റെറഫന്‍സ് ഉള്‍പ്പെടുന്ന പത്രപ്രവത്തകരും എഴുത്തുകാരും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവരുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div class="wp-caption aligncenter" id="attachment_16816" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/12/johnd-rockefeller.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-16816" height="300" src="http://www.nalamidam.com/wp-content/uploads/2012/12/johnd-rockefeller.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="johnd-rockefeller" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ജോണ്‍ റോക്ഫെല്ലര്‍</div>
</div>
<br style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;" /><span style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;"> </span><br />
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അഴിമതിയുടെ കോര്‍പറേറ്റു വേരുകള്‍</strong><br />മധ്യകാല യൂറോപ്പിലെ റോബര് ബാരണ്‍മാരോടാണ് (robber barons) ഈ അമേരിക്കന്‍ ബിസിനസ് മേധാവികളെ ഇടതുപക്ഷ ചരിത്രകാരന്മാര് താരതമ്യം ചെയ്യുന്നത്. ആധുനിക കാലത്തെ കിരാതന്മാര് എന്നാണ് Henry Demarest Lloyds അമേരിക്കന്‍ മുതലാളിമാരെ തന്റെ 1894ല്‍ പ്രസിദ്ധികരിച്ച Wealth against Commonwealth എന്ന പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഹോവാര്‍ഡ് സിന്നിന്റെ Peoples History of the United Statesല്‍ പറയുന്നത് സെന്‍ട്രല്‍ പസഫിക് റെയില്‍ റോഡുകമ്പനി രണ്ടുലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് അമേരിക്കയില്‍ ഒമ്പതു മില്യണ്‍ ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്ന് സൌജന്യമായി സ്വന്തമാക്കിയതെന്നാണ്. ഇത് ആറ് സ്വകാര്യ റെയില്‍ റോഡു കമ്പനികള്‍ സൌജന്യമായി നേടിയെടുത്ത കൃഷിഭൂമിയുടെ ചെറിയൊരംശം മാത്രമാണ്. 1870കളുടെ തുടക്കത്തില്‍ ഒരു ഗുമസ്തനായിരുന്ന കാര്‍നൈഗി 1880ലെത്തുമ്പോള്‍ പതിനായിരം ടണ്‍ സ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍ വ്യവസായിയായി മാറിയിരുന്നു. ഇതൊന്നും ദീര്‍ഘവീക്ഷണമോ ഭാഗ്യമോ അല്ലെന്നും മറിച്ച് അനേകായിരങ്ങളുടെ ജീവനും അധ്വാനവുമാണെന്നു വിളിച്ചുപറയാന്‍ ആളുകളുണ്ടായി എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രത്തെ നിയന്ത്രിച്ച പ്രധാന സംഭവം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുറത്തുവന്ന ലിങ്കന് സ്റ്റെഫന്‍സിന്റെ അഴിമതിയെക്കുറിച്ചുള്ള പഠനമായ ‘The Shame of the City’ മുനിസിപ്പാലിറ്റികളില്‍ തുടങ്ങി സര്‍ക്കാറിന്റെ എല്ലാ തലത്തിലും പകര്‍ച്ചവ്യാധിയായി മാറിയ അഴിമതിയുടെ കാരണത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ ഓഫീസുകളില്‍ നിങ്ങള്‍ പോയി നോക്കുക, വ്യവസായികള്‍ അല്ലാത്ത ആരെയും അവിടെ കാണില്ല. കാരണം ഇവിടെ രാഷ്ട്രീയം ബിസിനസ്സാണ്. ഇവിടെ സാഹിത്യവും, മതവും, പത്രപ്രവര്‍ത്തനവും, നിയമവും, ആതുരസേവനവുമെല്ലാം ബിസിനസാണ്. ബിസിനസ് മോഹം എന്നാല്‍ ലാഭക്കൊതിയാണ്, ഒരിക്കലും ദേശതാല്‍പര്യമാകില്ല, കറതീര്‍ന്ന ആദര്‍ശമാകില്ല, അത് സ്വന്തം നേട്ടത്തിനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെ നമ്മള് കാണുന്നത് കൂടുതലും രാഷ്ട്രീയക്കാരെയല്ല, രാഷ്രീയ വ്യവസായികളെയാണ്’.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/12/the-jungle.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-16817" height="489" src="http://www.nalamidam.com/wp-content/uploads/2012/12/the-jungle.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="the-jungle" width="350" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അഴുകിയ ഒരു കാലം</strong><br />അമേരിക്കന്‍ ചരിത്രകാരന് ഡേവിഡ് മാക് ക്ലു ‘guilded age’ എന്ന് വിളിക്കുന്ന, അഴിമതിയില്‍ മുങ്ങിയ, അമേരിക്കന്‍ മുതലാളിത്ത എകാധിപത്യത്തിന്റെ തുടക്കകാലത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഭീകരമായിരുന്നു ആ സമയം. ചീഞ്ഞുനാറുന്ന രാഷ്ട്രിയ അന്തരീക്ഷം, വനങ്ങളും, വന്യജീവികളും, ആദിവാസികളും ഭീകരമായി നശിപ്പിക്കപ്പെടുന്നു, അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ബാലവേലയും, ചീഞ്ഞ ജോലിസ്ഥലവും, ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, നഗരങ്ങളില്‍ കണ്ടാല്‍ നടുക്കം തോന്നുന്ന ചേരികളും. ജനങ്ങള്‍ ആകെ സംസാരിക്കുന്നത് ഈ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെപ്പറ്റി മാത്രമാണ്’.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
രാജ്യത്തെ സാധാരണ ജനങ്ങള്‍ നഗരങ്ങളിലെ തൊഴിലാളി സമരങ്ങളും, തകര്‍ന്നടിയുന്ന കാര്‍ഷിക പ്രശനങ്ങളും, ദാരിദ്യ്രവും, കുടിയേറ്റവും വര്‍ഗവിവേചനവും തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടുമ്പോള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ അധികാര ശ്രേണിയില്‍ അവരവരുടെ ആളുകളെ കയറ്റാനും, വ്യവസായികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാനും, വന്‍ മുതല്‍മുടക്കുള്ള വലിയ വ്യവസായ പദ്ധതികളുടെ കരാറുകള്‍ സ്വന്തം ആളുകള്‍ക്ക് വാങ്ങിക്കൊടുക്കാനുമുള്ള തിരക്കിലായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
1905ല്‍ പ്രസിദ്ധികരിച്ച അമേരിക്കന്‍ സോഷ്യലിസ്റ് Upton Sinclair എഴുതിയ The Jungle എന്ന നോവല്‍ ഒരു കുത്തക മാംസസംസ്കരണ ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഈ അവസ്ഥ വിവരിക്കുന്നുണ്ട്. ആ നോവല്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ഒരു ജനാധിപത്യത്തില്‍ മുതലാളിത്തത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത സഹചാരിയാണ് രാഷ്ട്രീയ അഴിമതി; അജ്ഞതയും ക്രൂരതയും നിറഞ്ഞ രാഷ്ട്രീയക്കാര്‍ പൌരഭരണം നടത്തുന്നതിന്റെ പരിണിതഫലമായി പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ പോലും ജനസംഖ്യയുടെ പാതിയും മൃതിയടയുന്നു. ശാസ്ത്രത്തിനു പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതികൊടുത്താല്‍ പോലും അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, കാരണംമറ്റുള്ളവര്‍ക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രങ്ങളായി മനുഷ്യരില്‍ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരിക്കുന്നു. വൃത്തിഹീനമായവീടുകള്‍ക്കുള്ളില്‍ ദുരിതത്തില്‍ അഴുകിത്തീരാനായി അവര്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ഡോക്റ്റര്‍മാരും ഒരുമിച്ചു പരിശ്രമിച്ചാലും സുഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ അവരുടെ ജീവിതാവസ്ഥ അവരെ രോഗാകുലരാക്കും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവര്‍ രോഗവാഹകരായി മാറുന്നു, നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ വിഷം പരത്തുന്നു, ഏറ്റവും സ്വാര്‍ത്ഥരായവര്‍ക്കു പോലും സന്തോഷം അസാധ്യമാക്കിത്തീര്‍ക്കുന്നു. ശാസ്ത്രത്തിനു വരും ഭാവിയില്‍ സാധ്യമാവുന്ന എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളും പ്രാധാന്യം കുറഞ്ഞവയാണെന്നു തന്നെ ഞാന്‍ പറയും, അതിലും പ്രധാനം നമുക്ക് ഇപ്പോള്‍ അറിവുള്ള ഒന്ന് പ്രാവര്‍ത്തികമാക്കുകയാണ്, ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശമില്ലാത്തവര്‍ക്ക് കൂടി മനുഷ്യജീവിതത്തിനുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. (p.37071).</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ബെഞ്ചമിന്‍ ഫ്രാന്ക്ലിന് നോറിസിന്റെ The Octopus: The Story of California (1903) ഗോതമ്പ് കര്‍ഷകരും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കുത്തകയായ റെയില്‍റോഡ് കമ്പനിയും തമ്മിലുള്ള പ്രശനങ്ങളെ തീവ്രമായി വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോര്‍പറേറ്റ് മാഫിയക്കും അവരുടെ പിണിയാളുകള്‍ നയിക്കുന്ന സര്‍ക്കാറിനുമെതിരെ കര്‍ഷകര്‍ തുടങ്ങിയ രാഷ്ട്രിയ മുന്നേറ്റത്തിനു കരുത്തു പകരുന്നതായിരുന്നു ഈ നോവല്‍.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/12/muckraker1.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-16818" height="366" src="http://www.nalamidam.com/wp-content/uploads/2012/12/muckraker1.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="muckraker1" width="500" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അന്വേഷണാത്മക പത്രപ്രവര്‍ത്തനം</strong><br />ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ലാഭം കൊയ്യാം എന്ന ബോധ്യം പത്രമുതലാളിമാര്‍ക്ക് വന്നു തുടങ്ങിയപ്പോഴാണ് ‘അന്വേഷണത്മക പത്രപ്രവര്‍ത്തനം’ അമേരിക്കയില്‍ വേരുപിടിച്ചുതുടങ്ങിയത്. എങ്കിലും താല്‍ക്കാലിക ലാഭക്കൊതിയുടെ അപ്പുറത്തേക്ക് അവര്‍ വളര്‍ത്തി വിട്ട ആശയങ്ങള്‍ കടന്നുപോയി. അമേരിക്കന്‍ ചിന്തകരുടെയും, റിബലുകളുടെയും എഴുത്തും ഇടപെടലുകളും ഇരുട്ടി വെളുത്തപ്പോഴും അമേരിക്കന്‍ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍, തിയഡോര്‍ റൂസ് വെല്‍റ്റ് വൂഡ്രോ വില്‍സണ്‍ തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരായ പ്രസിഡന്റുമാരെ വരെ പിടിച്ചുലക്കാന്‍ വരെ ശക്തമായിരുന്നു ഇവരുടെ ഇടപെടലുകള്‍.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
കോര്‍പ്പറേറ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന വിഷയം ഒരു ദേശീയപ്രശ്നമാക്കാന്‍ muckrakers എന്നറിയപ്പെട്ടിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കും സോഷ്യലിസ്റുകള്‍ക്കും സാഹിത്യകാരന്മാര്ക്കും സാധിച്ചു. കുറഞ്ഞപക്ഷം രാജ്യരക്ഷകരായും ദാര്‍ശനികരായും വാഴ്ത്തപ്പെട്ടിരുന്ന ബിസിനസ് മേധാവികളെ സംശയത്തോടെ നോക്കാനെങ്കിലും ഇവര്‍ ജനങ്ങളെ പഠിപ്പിച്ചു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/12/muckraker2.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-16819" height="317" src="http://www.nalamidam.com/wp-content/uploads/2012/12/muckraker2.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="muckraker" width="500" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കേജ് രിവാള്‍ അനിവാര്യത</strong><br />അഴിമതിക്കെതിരെ ഉയരുന്ന ഏതു ശബ്ദത്തെയും, ഉറച്ച നിലപാടെടുക്കുന്ന ഏതു പ്രസ്ഥാനത്തെയും നമ്മുടെ ദേശവും കാലവും സ്വാഗതം ചെയ്യേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരനും റെഡ് ഇന്ത്യനും ഇന്നും പുറത്തു നില്ക്കുന്ന ‘അമേരിക്കന്‍ മോഡല്‍’ വികസനം നമ്മുടെ വിദ്യാഭ്യാസത്തിലോ, ചെറുകിട വ്യപാരമേഖലയിലോ വരുന്നതുപോലെ തന്നെയാണ് അമേരിക്കന്‍ മോഡല്‍ കോര്‍പ്പറേറ്റ് അഴിമതിയും. അഴിമതിക്കും വിവേചനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന അമേരിക്കയിലെ സാധാരണക്കാരുടെ ശബ്ദവും നമ്മള് കേള്‍ക്കേണ്ടിയിരിക്കുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
അഴിമതിവിരുദ്ധതയുടെ അമേരിക്കന്‍ ചരിത്രപാഠങ്ങളില്‍ നിറയെ അരുണാ റോയിമാരെയും കേജ് രിവാള്‍മാരെയും, ഹര്‍ഷ് മന്ദര്‍മാരെയും കാണാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വെടിവെക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെയും പേരില്‍ മാത്രം സോഷ്യലിസം വിളമ്പുന്ന, കാര്യത്തോടടുക്കുമ്പോള്‍ അഴിമതിയുടെ പാര്‍ലമെന്റിലെ രക്ഷകരായ സാമ്രാജ്യവാദികളുടെയും നാട്ടില്‍ കേജ് രിവാള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേജ് രിവാളിന്റെ ശരിതെറ്റുകള്‍ വരും തലമുറ തീരുമാനിക്കട്ടെ.<br /><br /> (Published in Naalaamidam Portal)<br /><br /> </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-762392429598426652014-04-04T05:53:00.001-07:002014-04-04T05:53:49.519-07:00ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/wp-content/uploads/2012/05/36987.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-12693" height="300" src="http://www.nalamidam.com/wp-content/uploads/2012/05/36987.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="36987" width="500" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ബീഫ് എന്ന ആംഗലേയ വാക്ക് ഡല്‍ഹി മലയാളികള്‍ അധികം ഉപയോഗിക്കാറില്ല, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. പകരം പോത്ത് /പോത്തിറച്ചി എന്നാണ് പ്രയോഗം. ചുറ്റും നില്ക്കു ന്നവര്‍ കേട്ടാലോ എന്ന ശങ്കയാണ് ഈ ഭാഷ സ്നേഹത്തിനു പുറകില്‍. ഭക്ഷണവും, ജാതിയും, മതവും ദേശിയതയുമെല്ലാം ചേര്‍ന്നു കിടക്കുന്ന മനഃസ്ഥിതി ഭൂരിഭാഗവും പേറുന്ന ഒരു ദേശത്ത് ബീഫ് കഴിക്കുന്നത് ശിക്ഷാര്‍ഹവും തിന്മയുമാകുമ്പോള്‍ അത് ലംഘിക്കുക എന്നത് ഏറ്റവും സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യംകൂടിയാണ്. പശുക്കളെ സമ്പദ് സ്രോതസ്സും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി കണ്ടിരുന്ന ദേശമായിരുന്നു ഉത്തരേന്ത്യന്‍ സമതലം. നൂറ്റാണ്ടുകള്‍ക്കിപ്പുറം പശുകേന്ദ്രിത സമ്പദ് വ്യവസ്ഥ ഇല്ലതായിട്ടും മനഃസ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബീഫ് വര്‍ഗീയ രാഷ്ട്രിയത്തിന്‍്റെ പ്രിയപ്പെട്ട ആയുധമായി മാറിക്കോണ്ടിരിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്. പശുക്കളെ കൊന്നാല്‍ അതിന്‍്റെ പേരില്‍ കലാപം വരെ നടക്കുന്ന ഒരു ദേശത്തിന്‍്റെ ‘ആധുനികകാലത്തോട് ‘ ചേര്‍ന്ന് ജീവിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയ മിക്ക മലയാളികളും, ഒരിക്കലെങ്കിലും, ‘പോത്ത്’ എന്ന മലയാള വാക്ക് ഉപയോഗിക്കേണ്ടിവരുന്ന സൂക്ഷ്മതയുടെ ഒരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാവണം .</div>
<div class="wp-caption aligncenter" id="attachment_12698" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 375px;">
<a href="http://www.nalamidam.com/wp-content/uploads/2012/05/beef-fest3-hydrabad-university.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-12698" height="260" src="http://www.nalamidam.com/wp-content/uploads/2012/05/beef-fest3-hydrabad-university.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="beef-fest3 hydrabad university" width="365" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അതേ രാഷ്ട്രിയം വീണ്ടും</strong><br />പോത്തിറച്ചിയുടെ രാഷ്ട്രിയം നേരത്തെയും നാലാമിടത്തില്‍ പലതവണ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ അടുത്ത് കുറച്ചു നാളുകളായി ഇന്ത്യയിലെ ചില പ്രമുഖ സര്‍വകലാശാല ക്യംപസ്സുകളില്‍ ബീഫ് വീണ്ടും ഒരു രാഷ്ട്രിയവിഷയമായി മാറിയിരിക്കുകയാണ് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ്, ഗോമാംസം ക്യംപസ്സുകളില്‍ അനുവദിക്കപ്പെടേണ്ടതാണോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെ.എന്‍.യുവിലെ ബീഫ് അനുകൂല വിഭാഗം കാമ്പസിനുള്ളില്‍ ഏതെങ്കിലും ആഹാരസാധനം നിരോധിക്കുന്നത് ജനാധിപത്യ ലംഘനമാണ് എന്ന വാദം മുന്നോട്ടു വെച്ച് ബീഫ് ഭക്ഷണം നിയമപരമായി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയിരുന്നു, മാധ്യമശ്രദ്ധ ആകര്‍ഷിരുന്നു. ഒടുവില്‍ കാര്യമായി ഒന്നും സംഭവിക്കാതെ സംഭവം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ജാതിയുടെ അതിര്‍വരമ്പ് തീര്‍ക്കുന്ന ഇന്ത്യന്‍ ഫ്യുഡല്‍ മനോഭാവത്തില്‍ നിന്ന്, വടക്കേ ഇന്ത്യയിലെ ഒരു മെട്രോ പൊലിറ്റന്‍ സര്‍വകലാശാലയോ അക്കാദമിക്-മതേതര സ്ഥാപനങ്ങളോ മുക്തമല്ല.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന അതിക്രമങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ നോക്കുക. വംശത്തിന്‍്റെയും ദേശത്തിന്‍്റെയും, ഭാഷയുടെയും എല്ലാറ്റിലും ഉപരി കഴിക്കുന്ന ഭക്ഷണത്തിന്‍്റെയും പേരിലാണ് അവര്‍ പീഡനം അനുഭവിക്കുന്നത്. ഉണക്കമീനും, മുളനാമ്പും കൂട്ടി ഭക്ഷണം കഴിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ അവജ്ഞയോടെ കാണുകയും തീണ്ടല് പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍വകലാശാല ഹോസ്റ്റല്‍ അന്തരീക്ഷം മാറാത്ത കാലത്തോളം പോത്തിറച്ചി കഴിക്കുന്നവരും വെറുക്കപ്പെട്ടവരായി തുടരും.</div>
<div class="wp-caption aligncenter" id="attachment_12699" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 360px;">
<a href="http://www.nalamidam.com/wp-content/uploads/2012/05/hyderabad-university.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-12699" height="225" src="http://www.nalamidam.com/wp-content/uploads/2012/05/hyderabad-university.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="hyderabad university" width="350" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കാരണവന്മാരും പോത്തിറച്ചിയും</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മുസ്ലിം രാജവംശങ്ങളുടെ വരവിനു ശേഷമാണ് ഇന്ത്യയില്‍ പോത്ത് കഴിക്കല്‍ തുടങ്ങിയത് എന്ന് പറയുന്നതിനൊന്നും ഒരു അടിസ്ഥാനവുമില്ല. ശിലായുഗത്തിലെ നമ്മുടെ കാരണവന്മാരെല്ലാം നാല്‍ക്കാലികളെ വേട്ടയാടി കഴിച്ചുകഴിഞ്ഞവരാണ് എന്ന് തന്നെയാണ് എന്‍്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാതെ തരമില്ല. കാരണം നാച്ചുറല്‍ ഹിസ്റ്ററി പഠിച്ചവര്‍ പറഞ്ഞത് വെച്ച്നോക്കിയാലും പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചായാലും സസ്യാഹാരം മാത്രംകൊണ്ട് ഹിമയുഗത്തില്‍ പിടിച്ചുനില്ക്കാന് പറ്റുമായിരുന്നില്ല. പല ജീവിവര്‍ഗങ്ങളും ഇല്ലാതായിപ്പോയ ഹിമയുഗത്തെ മനുഷ്യവംശം തരണം ചെയ്തതിന് നാല്ക്കാ ലി മാംസാഹാര ഭക്ഷണശീലം ഒരു പ്രധാന ഘടകംതന്നെയായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
എന്നാല്‍, അവസാനത്തെ ഹിമയുഗത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യവംശം കരകയറി വന്നത് ചൂടും തണുപ്പും അതിശൈത്യവുമുള്‍പ്പടെയുള്ള പലതരം കാലവസ്ഥകളിലേക്കാണ് ഒപ്പം വര്‍ഗവും ലിംഗവും കൈയൂക്കും ഒക്കെവെച്ചുള്ള തരംതിരിവുകളിലേക്കും. ഹോളോസിന്‍ യുഗത്തിലെ ഈ വൈവിധ്യം മനുഷ്യരുടെ ഭക്ഷണത്തിലും പ്രതിഫലിച്ചു. ചില കാലാവസ്ഥയും വിഭവങ്ങളുടെ ലഭ്യതയും സസ്യഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മറ്റു പല പരിതസ്ഥികളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതാണ്</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കാലാവസ്ഥയും ഭക്ഷണവും</strong><br />നമ്മുടെ ഉപഭൂഖണ്ഡത്തില്‍ത്തന്നെ നോക്കുക; ഹിമയുഗം ബാക്കി വെച്ചുപോയ ഹിമാലയവും, ശീതകാലത്തിന്‍്റെ കശ്മീരും മറ്റു ഉത്തരേന്ത്യന്‍ മലനിരകളും, സമിശ്രമായ കാലാവസ്ഥയുള്ള സമതലങ്ങളും, മരുഭൂമികളും, ഉഷ്ണം നിറഞ്ഞ തീരദേശവുമെല്ലാം ഹോളോസിന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ യുഗത്തിന്‍്റെ കാലാവസ്ഥ വൈവിധ്യമാണ് വിളിച്ചുപറയുന്നത്. അവിടെ നിന്നാണ് കാലവസ്ഥക്കനുസരിച്ചുള്ള വിവിധതരം ഭക്ഷണശീലങ്ങള്‍ പലദേശങ്ങളിലെ സമൂഹങ്ങള്‍ തുടങ്ങിവെയ്ക്കുന്നത്. വേദകാലഘട്ടത്തില്‍ ഭാരതത്തില്‍ ഗോമാംസം മിക്ക ജാതികളും കഴിച്ചിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളും, ചരിത്രകാരന്മാരും തെളിയിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷെ, കഴിക്കുന്ന ഭക്ഷണത്തിന്‍്റെ പേരില്‍ അല്ളെങ്കില്‍ കഴിക്കാത്ത ഭക്ഷണത്തിന്‍്റെ പേരില്‍ ജാതിമേന്മയും, മതമേന്മയും പറയുന്നതു തുടങ്ങി കലാപങ്ങള്‍ വരെ അഴിച്ചുവിടാന്‍ മനുഷ്യസമൂഹങ്ങള്‍ തുടങ്ങുന്നത് പിന്നെയും വളരെ വൈകിയാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടക്കുന്ന ഒരു രാജ്യത്താണ് എന്ത് കഴിക്കണം അല്ളെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കപ്പെടുന്നത്, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നുനേരവും കഴിക്കാന്‍ പറ്റുന്നത് തന്നെ ആഡംഭരമായിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലേക്ക് ഭക്ഷണകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മധ്യവര്‍ഗംതന്നെ എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്നോര്‍ക്കണം.</div>
<div class="wp-caption aligncenter" id="attachment_12697" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/05/majnu-ka-tila-kebab.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-12697" height="333" src="http://www.nalamidam.com/wp-content/uploads/2012/05/majnu-ka-tila-kebab.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="majnu-ka-tila-kebab" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
മജ്നു കാ ടിലയിലെ കബാബ് കട</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഡല്‍ഹിയിലെ ബീഫ് അനുഭവങ്ങള്‍</strong><br />ഉത്തരേന്ത്യന്‍ മുസ്ലിംകളും, മലയാളികളും, ബംഗാളികളും, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും, വിദേശികളുമൊക്കെ ചേര്‍ന്നു വരുന്ന ഒരു കൂട്ടായ്മയുടെ സമ്പദ്ശാസ്ത്രമാണ് ഡല്‍ഹിയില്‍ ബീഫിനുള്ളത്. വിലക്കുകള്‍ അതിശക്തമാണെങ്കിലും ഡല്‍ഹിയുടെ സംസ്ക്കാരം പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ് അതിന്‍്റെ പോത്ത് വിഭവങ്ങളും. ഈസ്റ്റേണ്‍ മീറ്റ് മസാലയിട്ടു പോത്തുകറി വെച്ച് ശീലിച്ച നല്ളൊരു വിഭാഗം മലയാളികള്‍ക്കും അന്വേഷിച്ചിറങ്ങിയാല്‍ ഡല്‍ഹി നല്ളൊരു പോത്തനുഭവം തരും. നോര്‍ത്ത് ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥികളുടെ താമസസ്ഥലമായ മജ്നു ക ടിലയിലേക്ക് (Majnu Ka Tila) ഒരു യാത്ര നടത്തുക. ഇവിടം ഒരു ചെറു ഹിമാലയന്‍ നഗരം തന്നെയാണ്. കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കുന്ന വഴിയോര കടകളും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കരകൌശല കടകളും നമ്മുടെ ഫോര്‍ട്ട് കൊച്ചിയെ ഓര്‍മിരപ്പിക്കും. ഈ മാര്‍ക്കറ്റിലെ ചെറിയ (എന്നാല്‍ വളരെ പ്രശസ്തമായ) ഭക്ഷണശാലകളിലാണ് ഈ വില്ലന്‍ വിഭവം കൊതിയൂറുന്ന സ്വാദോടെ വെച്ചുവിളമ്പിത്തരുന്നത്. മിക്ക ഭക്ഷണശാലകളും നോക്കി നടത്തുന്നത് ടിബറ്റന്‍ സ്ത്രീകള്‍. പ്രധാന സ്ഥാനത്ത് തന്നെ ലാമയുടെ പടം അലങ്കരിച്ചുവെച്ച്, നന്നായി മോടിപിടിപ്പിച്ചിരിക്കുന്ന ഈ ചെറു ഭക്ഷണശാലകളിലിരുന്ന് ഉണങ്ങിയ പോത്തിറച്ചി കൊണ്ടുള്ള പലതരം വിഭവങ്ങള്‍ ടിമു എന്ന് വിളിക്കുന്ന പുളിപ്പിച്ച അപ്പത്തോടൊപ്പം കഴിക്കാം. ബീഫ് ചേര്‍ത്തു സൂപ്പിലും, ബീഫ് ഡിംസുവിലും (മോമോ) തുടങ്ങി പലതരം ബീഫ് വിഭവങ്ങള്‍ കഴിച്ചിറങ്ങി അടുത്തുള്ള കടയില്‍ നിന്ന് ഒന്നോ രണ്ടോ കുപ്പി ബീഫ് അച്ചാറും വാങ്ങി മടങ്ങാം.</div>
<div class="wp-caption aligncenter" id="attachment_12694" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/05/IMG_5689.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-12694" height="297" src="http://www.nalamidam.com/wp-content/uploads/2012/05/IMG_5689.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="IMG_5689" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ഡല്‍ഹി നിസാമുദ്ദീന്‍ മാര്‍ക്കറ്റ്</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഖവാലിയും കബാബും</strong><br />ബീഫ് കണ്ടത്തൊവുന്ന മറ്റൊരു യാത്ര നിസാമുദ്ദിന് ദര്‍ഗയിലേക്കാണ്. ഭക്തിയും സംഗീതവും നിറഞ്ഞ് ഒരു ഉത്സവപ്പറമ്പുപോലെയാണ് നിസാമുദ്ദിന് ദര്‍ഗ. പ്രശസ്തമായ ഘരാനകള്‍ ഖവാലി സംഗീതംകൊണ്ടേറ്റുമുട്ടുന്ന സൂഫിഭക്തിയുടെ ആനന്ദലഹരിയാണ് ഈ ദര്‍ഗ. ഇവിടേയ്ക്ക് തീര്‍ഥാടകര്‍ മാത്രമല്ല, ഡല്‍ഹിയില്‍ ജീവിക്കുന്ന എല്ലാ മതവിഭാഗക്കാരും, ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികളുമെല്ലാമത്തൊറുണ്ട്. ഖവാലി സംഗീതമാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ദര്‍ഗയിലേക്കുള്ള ഇടവഴികളില്‍ നിറഞ്ഞു നില്ക്കു ന്ന ചെറിയ വഴിയോര ധാബകളിലിരുന്ന് ചായകുടിക്കാം. ഒപ്പം വൈകുന്നേരങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ ഈ ഇടവഴികളില്‍നിന്ന് കഴിക്കാവുന്ന മറ്റൊരു വിഭവമാണ് ബീഫ് കബാബ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വന്ന സുല്ത്താന്മാരും, മുഗളന്‍മാരുമൊക്കെയാണ് കബാബിനെ ഈ നാടിന്‍്റെ ഇഷ്ടവിഭവമാക്കിയത്. എന്തുതരം മാംസംകൊണ്ടും കബാബ് ഉണ്ടാക്കാം. ചെറിയ കമ്പിനൂലുകളില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന കബാബ് വടക്കേ ഇന്ത്യയുടെ സ്വന്തം വിഭവമാണ്. ആടും കോഴിയും കൊണ്ട് ഉണ്ടാക്കുന്ന പോലെ ബീഫു കൊണ്ടും കബാബ് ഉണ്ടാക്കാമെന്നും അതൊരു വിശിഷ്ട വിഭവമാണെന്നും നിസാമുദ്ദിനില്‍ നിന്ന് മനസ്സിലാക്കാം. നിസാമുദ്ദിന് യാത്രപോലെ തന്നെ ഹൃദ്യമാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണിത നഗരത്തിന്‍്റെ (shajahanabad) ഹൃദയമായ ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ ഇടവഴികളില്‍ സൈക്കിള്‍ റിക്ഷകള്‍ക്കും ആളുകള്‍ക്കുമിടയില്‍ക്കൂടി ബീഫ് കിട്ടുന്ന ഭക്ഷണശാലയെവിടെയെന്ന് സങ്കോചം കൂടാതെ ചോദിക്കാം .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മലയാളികളുടെ പ്രിയപ്പെട്ട മാര്‍ക്കറ്റായ ഐ.എന്‍.എയാണ് ബീഫ് കിട്ടുന്ന മറ്റൊരു സ്ഥലം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനും ചെറിയ വേതനത്തിന്‍്റെ ദാരിദ്ര്യത്തിനുമിടയില്‍ മലയാളി നഴ്സ്മാര് മിക്കവരും ഇവിടെ വരാറുണ്ട്.</div>
<div class="wp-caption aligncenter" id="attachment_12695" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 500px;">
<a href="http://www.nalamidam.com/wp-content/uploads/2012/05/ina-market-delhi.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-12695" height="372" src="http://www.nalamidam.com/wp-content/uploads/2012/05/ina-market-delhi.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="ina-market-delhi" width="490" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ഡല്‍ഹി ഐ.എന്‍.എ മാര്‍ക്കറ്റ്</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">മെനുബോര്‍ഡില്‍ കാണാത്തത്</strong><br />തുണിക്കടകളും, പാത്രക്കടകളും, ‘ചെറിയ’ സ്വര്‍ണ ക്കടകളും, മലയാളികളുടെ പലചരക്കുകടകളും പലഹാരക്കടകളുമൊക്കെ തിങ്ങി നിറഞ്ഞിരിക്കുന്ന ഐ.എന്‍.എ മാക്കറ്റിലെ കേരളഹോട്ടലുകളിലൊന്നില്‍ കയറി കേരള വിഭവങ്ങള്‍ കഴിക്കുന്നതോടെയാണ് മലയാളികളുടെ ഷോപ്പിംഗ് തീരുന്നത്. പോത്തുകറി തന്നെയാണ് ഇവിടെയും താരം.<br />പക്ഷെ ഭക്ഷണത്തിന്‍്റെ മെനു വിളിച്ചുപറഞ്ഞു കടക്കു പുറത്തു വെച്ചിരിക്കുന്ന ഇംഗ്ളീഷ്/ഹിന്ദി ബോര്‍ഡില്‍ പോത്ത് മാത്രം രേഖപ്പെടുത്തിയിട്ടില്ല.. വറുത്തുണക്കിയെടുത്ത പോത്തുമുതല്‍ ബീഫ്മാപ്പസുവരെ പലതരം പോത്തുകറികള്‍ കപ്പയുടെയും, ചോറിന്‍്റെയും കൂടെ ക്രിസ്മസ് കാലമാണെങ്കില്‍ മലയാളം കരോള്‍ ഗാനങ്ങളുടെയും, അല്ലാത്തപ്പോള്‍ പുതിയതും പഴയതുമായ മലയാളം സിനിമാഗാനങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിക്കാം. ഒപ്പം ഹോസ്റ്റല്‍ മുറിയില്‍ അല്ളെങ്കില്‍ മുനീര്‍ക്കയിലെയോ, ഓഖലയിലെയോ വാടകമുറിയില്‍ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടും പോകാം. ഡല്‍ഹിയിലെ ഇതുപോലുള്ള നിരവധി കേരള ഹോട്ടലുകളിലും മലയാളികള്‍ക്കൊപ്പം ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിത്യസന്ദര്‍ശകരാണ്. ഐ.എന്‍.എയിലെ മലയാളി ഭക്ഷണശാലകള്‍ താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാണ് .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
വിദേശികളെയും, സര്‍ക്കാര്‍ ജോലിക്കാരെയും, പത്ര-മാധ്യമ -ഐടി-മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന വരെയും ലക്ഷ്യംവെച്ച് നടക്കുന്ന മറ്റൊരു ഭക്ഷണശാലയാണ് ഹോസ് ഖാസിലെ ‘ഗണ്‍ പൌഡര്‍’. അത്യാവശ്യം പണം ചിലവാക്കാനുള്ളവര്‍ക്ക് കേരളത്തില്‍ ഒരു ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന ലാഘവത്തില്‍ ബീഫ് ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലമാണിത് .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നിശ്ശബ്ദ രഹസ്യങ്ങള്‍</strong><br />മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ ഇഷ്ടസ്ഥലമായ ജെ.എന്‍.യുവില്‍ മറ്റെന്തും പോലെ പോത്തും ഒരു രാഷ്ട്രിയ വിഷയമാണ്. ബീഫ് കഴിക്കുന്നതും, ഹോസ്റ്റല്‍ മുറികളില്‍ ഇലക്്രടിക് ഹീറ്ററില്‍ വെച്ച് പോത്ത് കറിവെയ്ക്കുന്നതും വിപ്ളവകരമായ ഒരു പ്രവൃത്തിയാണ്. മലയ്മന്ദിര്‍ എന്ന അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് ബീഫ് വാങ്ങിവരുന്നത്. പക്ഷെ, ഹോസ്റ്റല്‍ കവാടം കടക്കുമ്പോള്‍ പോത്ത് ആടായിമാറും. അങ്ങനെ സംഭവിച്ചില്ളെങ്കില്‍ അവിടെ കലാപം വരെ നടന്നേക്കാം. പോത്ത്കറി വെയ്ക്കുന്ന സമയം ആരും പറയാതെ തന്നെ അദൃശ്യമായ ഒരു കരുതല്‍ കൂട്ടായ്മ രൂപപ്പെടും. ഈ ‘ബീഫ് ദേശിയതയിലേക്ക്’ ചില ബംഗാളികളും, മണിപ്പൂരികളും, ബീഫ് കഴിച്ചില്ളെങ്കില്‍ കൂടി മതേതരത്വം പ്രഖ്യപിച്ചു കഴിയുന്ന ചില വടക്കേ ഇന്ത്യക്കാരും കടന്നുവരും. എം.ഫില്‍ പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്കും, വിദേശ ഫെല്ളോഷിപ്പ്, ജോലി, വിവാഹം എന്നീ ഘട്ടങ്ങളിലും പോത്ത് ആടായി അഭിനയിച്ച് ഹോസ്റ്റല്‍ മുറികളില്‍ എത്തിച്ചേരും. ഒരുകൂട്ടം ആളുകള്‍ വളരെ കരുതലോടെ നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് ജെ.എന്‍.യുവിലെ പോത്തുകറികള്‍. ബീഫ് വിളമ്പിയതിന്‍്റെ ശിക്ഷയായി അടച്ചുപൂട്ടിയ കാന്‍്റീന്‍ ജെ.എന്‍ .യുവിലെ ബീഫ് പ്രേമികളുടെ ദുഃഖകഥയാണ് .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പക്ഷെ, ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു. സീമാപുരിയിലും, മല്‍ക്കാഗഞ്ചിലും, പ്രതാപ്ബാഗിലും, ഓഖലയിലും തുടങ്ങി ബീഫ് വില്ക്കു ന്ന സ്ഥലങ്ങളിലെല്ലാം ഒരു മറ തീര്‍ത്തിരിക്കുന്നത് കാണാം. കേരളത്തില്‍ നാട്ടുവഴികള്‍ക്കരികിലെ കടകളില്‍ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന പോത്ത് തേക്കിലയില്‍ പൊതിഞ്ഞുവാങ്ങി ശീലിച്ചുവന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലെ ബീഫ് കടകള്‍ ഒരു ചെറിയ ശ്വാസംമുട്ടലായിതോന്നാം. മറ്റൊരു വിഭവത്തിനും ഈ അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. കാരണം, ബീഫ് കഴിക്കുന്നതിനു ജാതിക്കോ മതത്തിനോ ഉള്ളിലുള്ള വിലക്ക് മാത്രമല്ല ഉള്ളത് അതൊരു സാമൂഹിക തിന്മ കൂടിയായാണ് വായിക്കപ്പെടുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam Portal) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-4090352436619765332014-04-04T05:52:00.001-07:002014-04-04T05:52:30.005-07:00അനില്‍കുമാര്‍ മീണ ആത്മഹത്യ ചെയ്തതെന്തിന്?<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന് മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്ട്ട്മെന്്റുകളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര് കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും-ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/wp-content/uploads/2012/03/anilkumar-meena.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-10716" height="281" src="http://www.nalamidam.com/wp-content/uploads/2012/03/anilkumar-meena.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="anilkumar-meena" width="500" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് All India Institute of Medical Sciences(AIIMS/എയിംസ്) എന്ന ഡല്‍ഹിയിലെ പ്രശസ്തമായ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ MBBS വിദ്യാര്‍ഥി അനില്‍ മീണ ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍. അനിലിന് വിഷാദമായിരുന്നുവെന്നതും എയിംസിലെ തീവ്രമായ അക്കാദമിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല എന്നതും അധികൃതരുടെ കൂട്ടിച്ചേര്‍ക്കല്‍. ഗ്രാമീണനും പിന്നോക്കവിഭാഗക്കാരനും ഇംഗ്ളീഷ് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവനുമായ ഒരു ചെറുപ്പക്കാരന്, വൈദ്യപഠനത്തിനായി ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു സ്ഥാപനത്തില്‍ കഠിനമായ പ്രവേശനപരീക്ഷകള്‍ പലതും മറികടന്ന് എത്തിച്ചേരുമ്പോള്‍ അവനെ ‘ഡിപ്രഷന്’ എന്ന നാഗരിക മധ്യവര്‍ഗ ഫാന്്റസി രോഗത്തിലേയ്ക്ക് തള്ളിവിടാന്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വലുതായൊന്നും ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണ് ഇതിലൂടെ അധികൃതര്‍ തന്നെ സമ്മതിച്ചുതരുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10688" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/1students.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10688" height="380" src="http://www.nalamidam.com/wp-content/uploads/2012/03/1students.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="1students" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
അനില്‍കുമാര്‍ മീണക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന സഹപാഠികള്‍</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ആ മരണത്തിനു പിന്നില്‍</strong><br />പ്രതീക്ഷകളുടെ കൈ പിടിച്ചാവണം ദാരി ദ്ര്യവും പരിമിത പഠന സാഹചര്യങ്ങളും പ്രതികൂല ഇന്ത്യന്‍ സാമൂഹിക അവസ്ഥകളും മറികടന്ന് ആ ഇരുപത്തിരണ്ടുകാരന് മുന്നോട്ടു നടന്നത്. പ്രതീക്ഷകളാവണം അവനെ ഇവിടെ വരെ എത്തിച്ചതും. പ്രതീക്ഷകള്‍ നശിക്കുകയും പ്രയത്നങ്ങള്‍ വിഫലമാവുകയും ചെയ്യന്നു എന്ന തോന്നലുകളില്‍ നിന്നാണ് ‘ഡിപ്രഷന്’ എന്ന മെഡിക്കല്‍ ഭാഷ്യം ഉണ്ടാകുന്നത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ ഒരേ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. എത്ര അക്കാദമിക പ്രൗഢികള്‍ മുന്നില്‍ നിരത്തി വെച്ചാലും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എയിംസ് അധികൃതര്‍ക്ക് കഴിയില്ല. അവര്‍, ജീവനെയും മരണത്തെയും വിവിധ ഡിപ്പാര്ട്ട്മെന്്റു്കളിലായി വിഭജിച്ച് വിദഗ്ധപഠനം നടത്തുന്ന മഹാഭിഷഗ്വരന്മാര് കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
അനിലിന്റെ മരണത്തിനു സഹപാഠികള്‍ നല്കുന്ന വിശദീകരണം മറ്റൊന്നാണ് അധികൃതരുടെ അവഗണനയും വിദ്യാര്‍ഥിവിരുദ്ധ മനോഭാവവുമാണ് അനില്‍ ജീവിതമവസാനിപ്പിക്കാന്‍ കാരണമെന്നാണ് അവര്‍ പറയുന്നത്. എഴുത്ത് പരീക്ഷക്ക് 75% ശതമാനം മാര്‍ക്ക്, ക്ളാസ് തലത്തില്‍ നടക്കുന്ന തുടര്‍ച്ചയായ മുല്യനിര്‍ണയത്തിന് 25% മാര്‍ക്ക് എന്ന രീതിയിലാണ് കഴിഞ്ഞവര്‍ഷം വരെ പരീക്ഷകള്‍ നടന്നിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം അത് 50-50 ശതമാനം എന്നാക്കി പരിഷ്ക്കരിച്ചു. ഇതാണ് അനിലിന്റെ പരാജയത്തിലേക്ക് നയിച്ചത്. മൂല്യനിര്‍ണയത്തില്‍ നടന്ന അപാകത ചൂണ്ടിക്കാണിക്കാനും നീതി ലഭിക്കാനും വേണ്ടി മൂന്നുവട്ടം AIIMS ഡയറക്ട്റെ കാണാന്‍ ഈ വിദ്യാര്‍ഥി ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു . അതിനു ശേഷമാണ് ഈ ഞായറാഴ്ച അനില്‍ ആത്മഹത്യ ചെയ്യുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10689" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 462px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/1aiim.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10689" height="300" src="http://www.nalamidam.com/wp-content/uploads/2012/03/1aiim.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="1aiim" width="452" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
എയിംസ് കാമ്പസ്</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കാമ്പസിന്്റെ വരേണ്യവല്കരണം</strong><br />അനില്‍ ആത്മഹത്യ ചെയ്ത രാത്രിയിലാണ് ഡല്‍ഹിയില്‍ ഭക്ഷണത്തിനും രാത്രിജീവിതത്തിനും (best in food and nightlife) പേരുകേട്ട സ്ഥാപനങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. നഗരത്തിലെ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളില്‍ കളര്‍ പേജുകളില്‍ ‘ഫുഡ് ഓസ്ക്കാര്‍’ എന്ന വിശേഷണത്തോടെ വാര്‍ത്തകള്‍ നിറഞ്ഞു. ഈ ആത്മഹത്യക്ക് കിട്ടിയതിനേക്കാള്‍ പതിന്മടങ്ങ് പ്രാധാന്യത്തോടെ . അതിനും രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജിന്റെ വാര്‍ഷികദിനാഘോഷം ഒരുകോടി രൂപ ചിലവാക്കി നടത്തിയതായി കേട്ടത്. ഡല്‍ഹിയിലുള്ള വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുകയുടെ ചെറിയ ഒരംശം മാത്രമാണ ഇത് . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന റാപ് മ്യുസിക് ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികാരവും അഭിമാനവുമൊക്കെയാകുന്ന ഹിപ്-ഹോപ് അടിച്ചുപൊളി കാലമാണിത്.. വരേണ്യവല്ക്കരണത്തിന്്റെ അവസാന വാക്ക്. ഇപ്പറഞ്ഞതരം വാര്‍ത്തകളില്‍ നിന്നും അതുണ്ടാക്കുന്ന വൈരുധ്യങ്ങളില്‍ നിന്നുമാണ് അനേകം അനില്‍ മീണമാരുടെ ജീവിതം വായിച്ചെടുക്കേണ്ടത്.. .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10690" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 360px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/1Surajmal_Meena_fath.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10690" height="233" src="http://www.nalamidam.com/wp-content/uploads/2012/03/1Surajmal_Meena_fath.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="1Surajmal_Meena_fath" width="350" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
അനില്‍കുമാര്‍ മീണയുടെ പിതാവ് സൂരജ് മാല് മീണ</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ആരാണ് അനില്‍ മീണ?</strong><br />രാജസ്ഥാനിലെ മരുഭൂമി സമാനമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഹിന്ദിമീഡിയത്തില് പഠിച്ചുവന്ന ഇരുപത്തിരണ്ടുകാരന്. ഒരുപക്ഷെ ആ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നയാള്‍. അപ്പന്റെ കീശയുടെ കനം കൊണ്ടല്ല, സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് അനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
AIIMS ഉള്‍പ്പെടെ രാജ്യത്തെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിലിനെപ്പോലെ, നല്ല നിലയിലത്തെുക എന്ന ജീവിതലക്ഷ്യവുമായി ഗ്രാമീണപ്രദേശങ്ങളില്‍ നിന്ന് വരുന്നവരോട് പെരുമാറുന്നതെങ്ങനെ എന്നറിയാന്‍ ഏതാനും വര്‍ഷം മുമ്പ് തലസ്ഥാന നഗരത്തില്‍ നടന്ന ഒരു ‘വിദ്യാര്‍ഥി’ സമരത്തിന്റെ ചരിത്രം പറഞ്ഞാല്‍ മതി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുപത്തിയേഴുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍്റെ സമയത്ത് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അര്ജുന് സിങ് തീരുമാനിക്കുന്നു. ഇത് രാജ്യത്തെ വരേണ്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചു.<br />ഡല്‍ഹി സര്‍വകലാശാലയിലും, ജെഎന്‍ യുവിലും ഐഐടിയിലും എയിംസിലുമെല്ലാമുള്ള സംവരണ വിരുദ്ധര്‍ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന പേരില്‍ സംഘടനയുണ്ടാക്കി പിന്നോക്കസംവരണം നടപ്പാക്കുന്നതിനെതിരെ സമരത്തിനിറങ്ങി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10691" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 343px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/1protest.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10691" height="462" src="http://www.nalamidam.com/wp-content/uploads/2012/03/1protest.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="1protest" width="333" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
സംവരണ വിരുദ്ധ സമരതതില്നിന്നൊരു ദൃശ്യം</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ജാതി ഉറഞ്ഞാടിയൊരു സമരം</strong><br />അനീതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ളക്കാര്ഡുകളുമായിരുന്നില്ല, നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യ ഗേറ്റിലുമൊക്കെ നടന്ന സമരത്തില്‍ കണ്ടതും കേട്ടതും. വരേണ്യവര്‍ഗത്തിന്റെ ജാതിവെറിയും ഗ്രാമങ്ങളിലെ ദരിദ്രരോടുള്ള അസഹിഷ്ണുതയുമായിരുന്നു അതില്‍ നിറഞ്ഞു നിന്നത്. ചൂലും, പച്ചക്കറി വണ്ടിയും, ചെരുപ്പ്കുത്തിയുടെ ഉപകരണങ്ങളുമൊക്കെയായി അവര്‍ സമരത്തിനിറങ്ങി. നിങ്ങള്‍ പഠിക്കാന്‍ വന്നാല്‍ ഞങ്ങളുടെ വീട്ടുവേലയും തോട്ടിപ്പണിയും ആര് ചെയ്യുമെന്ന് ചോദിച്ച് ജാതിബോധം വെളിപ്പെടുത്തി. ഈ സംവരണ വിരുദ്ധസമരത്തിനു പണവും പിന്തുണയും നല്‍കിയത് ഉയര്‍ന്ന ജാതിക്കാരുടെ രക്ഷകര്‍ത്താക്കളും, ഉന്നതകുലജാതരായി വിലസി നടക്കുന്ന അധ്യാപകരുമൊക്കെയാണ് . നഗരത്തിലെ വരേണ്യ പത്രങ്ങളും ടിവി ചാനലുകളും മാസങ്ങളോളം പ്രധാനവാര്‍ത്തയാക്കി ഈ സമരങ്ങളെ ദേശീയ വിഷയമാക്കി. മാറ്റി. ജാതിവെറിയുടെ വക്താക്കള്‍ ഒന്നിച്ചു കൈകോര്‍ത്ത സമരമായിരുന്നു ഇത്. പൊതുസമൂഹത്തിന്്റെ മുമ്പിലെങ്കിലും തുല്യത കാണിക്കേണ്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വരെ ജാതിവെറിയും വരേണ്യവാദവുമായി മുന്നിട്ടിറങ്ങി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
2006ല്‍ അന്നത്തെ AIIMS ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ സംവരണവിരുദ്ധ സമരത്തെ പിന്തുണച്ചു എന്ന പേരില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. രാംദാസിന്റെ അപ്രീതി നേരിടേണ്ടി വന്നു. പിന്നീട് നമ്മള് കണ്ടത് ഡോ. രാംദാസും എയിംസിലെ സംവരണത്തെ എതിര്‍ക്കുന്ന അധ്യാപക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നഗരങ്ങളില്‍ നിന്ന് വരുന്ന വരേണ്യവര്‍ഗം ഉന്നതവിദ്യാഭ്യാസം അവരുടെ കുത്തകയായി കാണുന്നതിന്റെ ഏറ്റവും അസിഷ്ണുത നിറഞ്ഞ പ്രകടനങ്ങളാണ് എയിംസിലും, ജെഎന്‍യുവിലും, ഡല്‍ഹി ഐ.ഐ.ടിയിലുമൊക്കെ ഇതിനത്തെുടര്ന്നു കണ്ടത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10692" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/3protest.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10692" height="340" src="http://www.nalamidam.com/wp-content/uploads/2012/03/3protest.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="3protest" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
സംവരണ വിരുദ്ധ സമരതതില്നിന്നൊരു ദൃശ്യം</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ രാഷ്ട്രീയം</strong><br />ഇത്തരത്തില്‍ ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സെമസ്റ്റര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ ആദ്യവര്‍ഷത്തെ ക്ളാസ് തുടങ്ങിയ അന്ന് തുടങ്ങി നിരന്തര മൂല്യനിര്‍ണയത്തിന് (internal assement) വിധേയരായിത്തുടങ്ങുന്നു. ക്ളാസ്സ് ചര്‍ച്ചകളും, പഠനറിപ്പോര്ട്ടുകളുമെല്ലാം നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമാണ്. ഡല്‍ഹിയിലെ പബ്ളിക് സ്കൂളുകളില്‍ പഠിച്ച കുട്ടികളുടെ പ്രകടനം വെച്ചാണ് അവരെ വിലയിരുത്തുന്നത്. (രാജ്യത്തെ വരേണ്യ സ്കൂള്‍ ഒരു ടേമില്‍ വാങ്ങുന്ന ഫീസാണ് ഒരു സാധാരണ കുട്ടി മൊത്തം സ്കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്നത്. അല്ലങ്കെില്‍ അത്രയുമേ അവര്‍ക്ക് സാധിക്കു. അതുകൂടി സാധിക്കാത്തവരുടെ എണ്ണം കോടികള്‍ കവിയും)</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ക്ളാസ് തുടങ്ങി അഞ്ചാം മാസം സര്‍വകലാശാല പരീക്ഷ എഴുതണം. ഗ്രാമങ്ങളിലെ സ്കൂള്വിദ്യാഭ്യസത്തില് വേണ്ട പരിഷ്ക്കാരങ്ങളും അടിസ്ഥാന സൌകര്യങ്ങളും നല്‍കാതെയാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അമേരിക്കന്‍ മോഡല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണ്? അംഗന്‍വാടികള്‍ മുതല്‍ അഴിമതിയില്‍ കുളിച്ചുനില്ക്കുന്ന ഒരു രാജ്യത്ത് സാമ്പത്തികശേഷിയില്ലാത്ത കുട്ടികള്‍ നല്ല സ്കൂള്‍ വിദ്യാഭ്യസം കിട്ടാന്‍ എവിടെ പോകണം?</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_10693" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 430px;">
<a href="http://www.nalamidam.com/wp-content/uploads/2012/03/2protest.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10693" height="325" src="http://www.nalamidam.com/wp-content/uploads/2012/03/2protest.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="2protest" width="420" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
സംവരണ വിരുദ്ധ സമരതതില്നിന്നൊരു ദൃശ്യം</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഇതും കൂടി</strong><br />ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ബിരുദ വിദ്യാര്‍ഥിനിയോട് അടുത്തിടെ സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. ഡല്‍ഹി സ്വദേശിയായ അവളുടെ അമ്മ ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപികയാണ്. മാസത്തില്‍ ഒരിക്കല്‍ ശമ്പളം വാങ്ങാനാണ് അവര്‍ സ്കൂളില്‍ പോകുന്നത്. ബാക്കി ദിവസങ്ങളില്‍ മകളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കും.<br />അപ്പോള്‍ ആ സ്കൂള്‍ കുട്ടികള്‍ എങ്ങനെ പഠിക്കും?<br />! aree sir, they dont want to study!<br />ഇതായിരുന്നു അവളുടെ മറുപടി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
അനില്‍ മീണക്ക് അന്ത്യാഞ്ജലികള്‍.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam portal) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-16497315964177882072014-04-04T05:51:00.001-07:002014-04-04T05:51:28.131-07:00മുകുന്ദനും, ദല്‍ഹിയും മറ്റുചിലരും അഥവ യമുനാപ്പുഴയുടെ തീരങ്ങളില്‍<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന് മാഷ് എന്ന പത്രപ്രവര്ത്തകന് അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന് എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു-എം.മുകുന്ദന്റെ പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകളു’ടെ ചരിത്രവായന. ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/02/mukundan.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-10271" height="307" src="http://www.nalamidam.com/wp-content/uploads/2012/02/mukundan.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="mukundan" width="500" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകള്‍’ ഒറ്റയിരുപ്പിന് 494 പുറവും വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന ഒരു നോവല്‍ തന്നെയാണ്. കുറെ ജീവിതങ്ങള്‍ ഒരു നഗരത്തോട് മല്ലിട്ടും സ്നേഹിച്ചും സഹതപിച്ചും അരനൂറ്റാണ്ടുകാലം കൊണ്ട് ഉരുത്തിരിയുന്നതെങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ നിലനിര്‍ത്താന്‍ നോവലിസ്റിന് സാധിക്കുന്നു. നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പറയണമെന്നു കരുതുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
നോവലിന്റെ അനുബന്ധത്തില്‍ നോവലിസ്റു പറയാതെപറഞ്ഞവസാനിപ്പിക്കുന്നത് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയ മുകുന്ദന്റെ നോവലാണ് ദല്‍ഹി ഗാഥകളെന്നാണ്. നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അതിനൊരു തിരുത്തുനോന്നി. മയ്യഴിപ്പുഴയും, ആദിത്യനും രാധയും എഴുതിയ മുകുന്ദന്റെ കൈവഴക്കത്തിന്റെ തുടര്‍ച്ചയല്ല ഈ നോവല്‍. കേശവന്റെ വിലാപവും, പുലയപ്പാട്ടും എഴുതിയ നോവലിസ്റിന്റെ വകയാണ് ദല്‍ഹി ഗാഥകള്‍.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ചരിത്രവും നോവലും</strong><br />‘ചരിത്രാഖ്യയിക’ രചിക്കാനുള്ള മറ്റൊരു ശ്രമം. ഒരു കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപഠനവും അതേ കാലത്തെ പരാമര്‍ശിക്കുന്ന ചരിത്രനോവലും ഒരേ രീതിയില്‍ വായിക്കാന്‍ പറ്റുന്ന സംഗതികളല്ല. ഒരു നോവലിസ്റിന് ചരിത്രത്തില്‍ ഇല്ലാതിരുന്ന സംഭവങ്ങളെയും ആളുകളെയുംപറ്റി പറയാം. എന്നാല്‍ ഒരു ചരിത്രകാരന്റെ ചിന്തകളെ, എഴുത്തിനെ ചരിത്രസ്രോതസ്സുകള്‍ നിയന്ത്രിക്കുന്നു. ചരിത്രസ്രോതസ്സുകളുടെ അഭാവം മൂലം ഒരു ചരിത്രകാരന് പറയാനാഗ്രഹിക്കുന്ന പല കാര്യങ്ങളും ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥ പലപ്പോഴുമുണ്ടാകുന്നു, സാധാരണക്കാരെപ്പറ്റി പറയുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ, ജീവന്റെ തുടിപ്പില്ലാതെ, ആളുകളുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കാതെ ചരിത്രമെന്നാല്‍ ഭരണകര്‍ത്താക്കളുടെ, ഭരണപരിഷ്ക്കാരങ്ങളുടെ കഥയായി ഭൂരിപക്ഷവും മനസ്സിലാക്കിപ്പോരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മുഖ്യധാരാചരിത്രത്തിനു പുറത്തുനില്‍ക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്റെ അനുഭവങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ ഇന്നും വലിയ ഇടം നേടിയിട്ടില്ല. എന്നാല്‍, അക്കാദമിക് ചരിത്രരചന പലപ്പോഴും പറയാതെ പോകുന്ന ചരിത്രത്തിന്റെ മറുവശം നോവലുകളും, സിനിമകളുമൊക്കെയാണ് പറയുന്നത്. ആഴത്തില്‍ ഗവേഷണവും വായനയും നടത്തിയെഴുതുന്ന നോവലുകള്‍ അത് പരാമര്‍ശിക്കുന്ന കാലഘട്ടത്തെ മനസ്സിലാക്കാന്‍ വളരെ ഗൌെരവപൂര്വം വായിക്കപ്പെടാറുമുണ്ട്. ചരിത്രചിന്തയില്‍ മലയാള നോവല്‍സാഹിത്യം അത്യാവശ്യം സമ്പന്നവുമാണ്. ദല്‍ഹി’ ഗാഥകളില്‍ എം മുകുന്ദനും ശ്രമിക്കുന്നത് അത് തന്നെയാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ചരിത്രത്തിലെ ചില ‘പ്രധാന’ മുഹൂര്‍ത്തങ്ങളെ സാധാരണക്കാരന്റെ കണ്ണുകൊണ്ട് നോക്കുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന ഒരു രീതി. ‘ദല്‍ഹി ഗാഥകള്‍’ ചെയ്യുന്നതും അതുതന്നെ. ദല്‍ഹിയിലേക്ക് കുടിയേറിവന്ന കുറെ സാധാരണ മലയാളികളുടെ ജീവിതത്തില്‍ നിന്നുകൊണ്ട് രണ്ട് ഇന്ത്യ^പാകിസ്ഥാന് യുദ്ധങ്ങളും, ചൈന യുദ്ധവും, അടിയന്തരാവസ്ഥയും, തുടര്‍ന്നുള്ള ചേരികള്‍ ഒഴിപ്പിക്കലും, നിര്‍ബന്ധിത വന്ധ്യംകരണവും, ഇന്ദിര ഗാന്ധി വധവും, സിഖ്് കലാപവും തുടങ്ങി ദില്ലിയുടെ നിയോലിബറല്‍ കാലത്തേക്കുള്ള പരിണാമവും വരെ നോക്കിക്കാണാനാണ് ‘ദല്‍ഹി ഗാഥകള്‍’ ശ്രമിക്കുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മുഖ്യധാരചരിത്രം പറയുന്ന കുറെ സംഭവങ്ങളെ ചുറ്റിപ്പറ്റി, ദല്‍ഹിയില്‍ കുടിയേറി വന്ന കുറെ സാധാരണ മലയാളികളുടെ ജീവിതം മുന്നോട്ടുപോകുന്നു. പത്രപ്രവര്ത്തകന് കുഞ്ഞികൃഷ്ണന്, ഭാര്യ ലളിത, സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഫോര്ത്ത്ക്ലാസ്സ് ജീവനക്കാരി ദേവി (ഒരു ഇടതുപക്ഷ വിപ്ലവകാരിയുടെ വിധവ), മക്കള്‍ സെന്റ് സ്റീഫന് കോളെജിലെ വിദ്യാര്‍ഥിയായ സത്യനാഥന്, കാണാതാവുന്ന സഹോദരി വിദ്യ, ജെഎന്‍യുവില്‍ പഠിക്കാന്‍ വന്ന് സിഗരറ്റുവലി, മദ്യപാനം തുടങ്ങിയവ ശീലമാക്കിയ നാട്ടിലെ നക്സല്‍ വിപ്ലവകാരിയുടെ മകള്‍ ജാനകിക്കുട്ടി (സക്കറിയ പണ്ട് പറഞ്ഞപോലെ ജാനകിക്കുട്ടിക്കും ജെഎന്‍യുവില്‍ ചേര്‍ന്നതോടെ വിവാഹം എന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നുണ്ട്!), അരാജകവാദിയായ ചിത്രകാരന് നെന്മണ്ട വാസവപണിക്കര് (ഹിപ്പി കാലം ഓര്‍ക്കുക), സിപിയിലെ ഒരു സാധാരണ ഹോട്ടലില്‍ കാബറെ നര്‍ത്തകിയും കോള്‍ ഗേളുമായ റോസിലി (റോസക്കുട്ടിയെന്നു നാട്ടിലെ പേര്), ദാസപ്പന് എന്ന ബാര്‍ബര്‍, പലവിധ ജോലികള്‍ ചെയ്തുവരുന്ന കഥയിലെ കേന്ദ്രകഥാപാത്രവും രഹസ്യമായി നോവലെഴുതുന്നയാളുമായ സഹദേവന് തുടങ്ങി കുറെ ആളുകളുടെ ജീവിതത്തില്‍ 1959 തുടങ്ങിയുള്ള ദില്ലിയില്‍ നടന്ന ചരിത്രസംഭവങ്ങള്‍ പ്രതിഫലിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തമെന്നു ചുരുക്കിപ്പറയാം. ഒപ്പം നഗരത്തില്‍ അന്നും ഇന്നുമുള്ള കൊടും ദാരിദ്യ്രത്തിന്റെ ചിത്രം കൂടി നോവലിസ്റു വരച്ചിടുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /><a href="http://www.nalamidam.com/wp-content/uploads/2012/02/book1.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-full wp-image-10281" height="432" src="http://www.nalamidam.com/wp-content/uploads/2012/02/book1.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="book1" width="288" /></a><br /> </div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ചരിത്രവുമായി മുഖാമുഖം</strong><br />ഈ നഗരത്തിന്റെ ചരിത്രത്തോട് കഥയും കഥാപാത്രങ്ങളും സംവദിക്കുന്നു എന്ന തോന്നല്‍ കഥയിലുടനീളം കാണാം. എന്നാല്‍, മുഖ്യധാര ചരിത്രം പറയുന്ന ഉപരിപ്ലവതക്കപ്പുറം പോകാന്‍ ഈ നോവല്‍ ശ്രമിക്കുന്നതായി തോന്നുന്നില്ല. സിവില്‍ സര്‍വീസ് പോലുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ‘ദല്‍ഹി ഗാഥ’ വായിച്ചാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ പോള്‍ ബ്രാസ്സിന്റെ Politics of India Since Independence, ബിപന്‍ ചന്ദ്രയുടെ India Since Independence തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയാകും, നോവല്‍ പരാമര്‍ശിക്കുന്ന ചരിത്രസംഭവങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍! സഹദേവന് എന്ന കേന്ദ്രകഥാപാത്രത്തിന്റെ പരിപാടിതന്നെ മുഖ്യധാര ചരിത്രകാരന്മാര് പിന്നീട് എഴുതിവെച്ച കാര്യങ്ങള്‍ ഒരു ദൃക്സാക്ഷി വിവരണംപോലെ കാണുക എന്നതാണ്. ചില ഉദാഹരങ്ങള്‍ നോക്കുക:</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<em style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">സഹദേവന് കണ്ട ഇന്തോചീന യുദ്ധം:</em> ചൈന ഇന്ത്യയെ ചതിച്ചു എന്നറിഞ്ഞു ഹൃദയം തകര്‍ന്നു മരിക്കുന്ന ശ്രീധരനുണ്ണിയെന്ന ഇടതുപക്ഷവിപ്ലവകാരി സുഹൃത്തിന്റെ വീട്ടില്‍നിന്ന് സഹദേവന് സ്വയം ചോദിക്കുന്നു: കോമ്റേഡ് ചൌ എന്‍ലായി, നീയെന്തിന് ഈ കടുംകൈ ചെയ്തു? ഞങ്ങള്‍ക്ക് വിളിച്ചാലും വിളിച്ചാലും തീരാത്തത്ര ദൈവങ്ങളുണ്ട്……അവരാരുടെയും ചിത്രങ്ങള്‍ ചുമരില്‍ വയ്ക്കാതെ നിന്റെ പടമാണ് ശ്രീധരനുണ്ണി ഇത്രയും കാലം അവിടെ ചില്ലിട്ടു തൂക്കിയത്. എന്നിട്ടും നീ ശ്രീധരനുണ്ണിയെ ചതിച്ചു. എന്തിനു ചൌഎന്‍ലായി? അങ്ങനെ സ്വയം സംസാരിച്ചശേഷം സഹദേവന് ഒരു നിമിഷം ആ ഫോട്ടോവിന് മുന്പില് നിശബ്ദനായി നിന്നു’. (പുറം 1819)</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<em style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അടിയന്തരാവസ്ഥയിലെ സഹദേവന്:</em> “ജങ്പുരയിലെ സഹദേവന്റെ മുറിയുടെ ചുമരില്‍ ജയപ്രകാശ് നാരായണന്റെ ചില്ലിട്ട ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. അതവിടെ വെയ്ക്കുമ്പോള്‍ അയാള്‍ ജെ.പിയെ നേരില്‍ കണ്ടിരുന്നില്ല. അതിനുശേഷം രണ്ടു തവണ സഹദേവന് ജയപ്രകാശ് നാരായണന്റെ സാന്നിധ്യം അറിഞ്ഞു. അദേഹത്തെ നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ ശബ്ദംകേട്ടു…..ആവേശത്തോടെയാണ് സുഹൃത്തുക്കളോട് അയാള്‍ ആ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. (പുറം 303)</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സഹദേവന്റെ ദല്‍ഹി ജീവിതം മിക്കപ്പോഴും ഇങ്ങനെയാണ്. ഹിന്‍ഡന്‍ എയര്ബയ്സില് നിന്ന് ഒരു പോര്‍വിമാനം പറന്നുയരുമ്പോള്‍ത്തന്നെ ‘രണ്ടാം ഇന്തോപാക്’ യുദ്ധം തുടങ്ങിയെന്നു ഗണിച്ചറിയുന്ന തരത്തിലുള്ള ദീര്‍ഘവീക്ഷണമാണ് സഹദേവനുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു തലേരാത്രി തന്റെ സംസാരശേഷി നഷ്ടപ്പെടുന്നതായി സഹദേവന് സ്വപ്നം കാണുന്നു. സഹദേവന്റെ ദുസ്വപ്നത്തിലൂടെ അടിയന്തരാവസ്ഥയും തുടങ്ങുന്നു. അങ്ങനെ എല്ലാ ചരിത്രസംഭവങ്ങളുടെയും causes-course-consequences തുടങ്ങി, എന്തിനധികം, പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ സംഭവത്തിനു ചരിത്രകാരന്മാരിടാന് പോകുന്ന പേരുവരെ സഹദേവനറിയാം. അതെല്ലാം സംഭവം നടക്കുന്ന മുറക്ക് നോവല്‍ രൂപത്തില്‍ അന്നന്ന് എഴുതിയും വെയ്ക്കും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സഹദേവനെപ്പോലെ തന്നെ ഒരു ചരിത്രസംഭവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കഴിവതും വേഗം ഓടിയെത്തേണ്ടതുള്ളതുകൊണ്ട് കുഞ്ഞികൃഷ്ണന് മാഷിനും, സത്യനാഥനുമെല്ലാം അവരുടെ സ്വന്തമായ ജീവിതവും അനുഭവങ്ങളും ഇല്ലാതാവുന്നു. അവരുടെ അനുഭവങ്ങളില്‍ പലതും അവര്‍ ബിബിസി റേഡിയോവില്‍ നിന്നോ, പത്രങ്ങളില്‍ നിന്നോ അറിയുന്നു. പത്രം കിട്ടിയില്ല എങ്കില്‍ ഇവര്‍ക്കൊന്നും പട്ടിണിയല്ലാതെ വേറെ ഒന്നും ജീവിതാനുഭവമായില്ല. റോസിലി, ലളിത, ദേവി എന്നിവര്‍ പത്രവായന ഇല്ലാത്തവരും സ്ത്രീകളുമായതുകൊണ്ടുമായിരിക്കണം ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കുന്നില്ല. എന്തു സംഭവിക്കുന്നുവെന്ന് കാര്യമായി മനസ്സിലാകാതെ എല്ലാം കരഞ്ഞുകൊണ്ടും അല്ലാതെയും അനുഭവിക്കുന്നവരാണ് ഈ പാവം സ്ത്രീകള്‍. ഭര്‍ത്താവ് വിപ്ലവകാരിയാണെങ്കില്‍ അവര്‍ ഭിത്തിയില്‍ തൂക്കിയിട്ട മാവോ, എകെജി, കൃഷണപിള്ള, ഇഎംഎസ്സ് തുടങ്ങിയവരുടെ ഫോട്ടോകള്‍ ഏതു വെല്ലുവിളി വന്നാലും സംരക്ഷിക്കുക എന്നതാണ് സ്ത്രീകളുടെ ജന്മലക്ഷ്യം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div class="wp-caption aligncenter" id="attachment_10282" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 610px;">
<a href="http://www.nalamidam.com/wp-content/uploads/2012/02/Monsoon-Downpour-in-Delhi-0.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10282" height="392" src="http://www.nalamidam.com/wp-content/uploads/2012/02/Monsoon-Downpour-in-Delhi-0.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="Monsoon-Downpour-in-Delhi-0" width="600" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ദല്‍ഹിയിലെ മഴ: ഫോട്ടോ: രഘു റായ്</div>
</div>
<br style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;" /><span style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;"> </span><br />
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പാട്ടിനൊപ്പം പാവകള്‍</strong><br />സ്വതന്ത്ര ഇന്ത്യയുടെ കോണ്‍ഗ്രസ് നിര്‍മ്മിത ചരിത്രത്തില്‍ ജീവിച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് നോവലിലെ കഥാപാത്രങ്ങള്‍ ജനിക്കുന്നത്. മൊറാര്‍ജി ദേശായി, ചരണ്‍ സിങ് തുടങ്ങിയവരുടെ കാലത്തില്‍ തൊടാതെ കഥാപാത്രങ്ങള്‍ അടിയന്തരാവസ്ഥയില്‍ നിന്നു നേരെ ഇന്ദിരഗാന്ധി വധത്തിലേക്ക് ചാടുന്നു (ഒരു പക്ഷെ അവരുടെ കാലത്തെ നഗരത്തിനു ചരിത്രമുണ്ടാകില്ല!). ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുംമ്പോള്ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന് മാഷ് എന്ന പത്രപ്രവര്ത്തകന് അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന് എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു (അല്ലെങ്കില്‍ ദാസപ്പന് ഡല്‍ഹിയില്‍ നില്‍ക്കുന്നതിന്റെ കാരണം കഥാകാരനുതന്നെ മനസ്സിലാകുന്നില്ല).</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സത്യനാഥന് സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്റെ ലിംഗത്തെപ്പറ്റി വിവരിക്കുന്നിടത്ത് യുവാവാകുംമ്പോള് വാസക്ടമി ചെയ്യാനുള്ള മുഖവുരയാണെന്ന തിരിച്ചറിവ് വായനയിലുടനീളം മനസ്സ് വിഷമിപ്പിക്കും. വാസു സിക്കുകലാപത്തില് കൊല്ലപ്പെടാന്‍ വേണ്ടി സിഖുകാരെപ്പോലെ മുടിയും താടിയും നീട്ടി ഷാംപൂ ഇട്ടു മിനുക്കി നടക്കുന്നു. പറഞ്ഞുവന്നത് മുഖ്യധാര ചരിത്രത്തിനൊപ്പിച്ച് കഥാപാത്രങ്ങളെ ഉണ്ടാക്കിവെച്ചാല്‍ അതിനു ജീവനുണ്ടാകില്ല. പാട്ടിനൊപ്പം ചലിക്കുന്ന പാവകള്‍ പോലെയാകും അവരെല്ലാം. ഓര്‍ക്കുക, സീവിയുടെ ചന്ത്രക്കാറനെപ്പോലുള്ള അതിശക്തരായ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അവരിലൂടെ ചരിത്രത്തിന്റെ ഏടുകള്‍ ആളുകള്‍ ഓര്‍ക്കുന്നുമുണ്ട്. സഹദേവന് ഒരു ജീവിതം മുഴുവന്‍ എടുത്തെഴുതിയ ദല്‍ഹി ഗാഥകള്‍ മയ്യഴിയുടെ മഹാനായ കഥാകാരന്റെ പേരില്‍ പ്രകാശനം നടത്താന്‍ ആഗ്രഹിക്കുന്ന അവസാനരംഗം വരുമ്പോള്‍ മാത്രമാണ് നോവലിന്റെ സിവില്‍ സര്‍വീസ് പരീക്ഷക്കാര്‍ക്ക് വേണ്ടിയുള്ള മുഖ്യധാര ചരിത്രവിജ്ഞാനത്തിനു വെളിയില്‍ വന്നു വായനക്കാര്‍ ഒന്ന് ഞെട്ടുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/wp-content/uploads/2012/02/mukundan2.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="alignleft size-medium wp-image-10283" height="280" src="http://www.nalamidam.com/wp-content/uploads/2012/02/mukundan2-300x280.jpg" style="border: 1px solid rgb(170, 170, 170); float: left; font-size: 21px; margin: 5px 10px 0px 0px; outline: 0px; padding: 2px; vertical-align: baseline;" title="mukundan2" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കൃത്യതയുടെ തോരണങ്ങള്‍</strong><br />ഈ നോവലിന്റെ ശക്തി എന്ന് പറയുന്നതും ചരിത്ര വസ്തുതകളിലെ കൃത്യത നിലനിറുത്തി എന്നതാണ്. മദ്രാസ് വഴിയുള്ള കല്‍ക്കരി തീവണ്ടിയാത്രയില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള പെട്രോളിയം വണ്ടികളിലേക്കും, കുതിരവണ്ടികളുടെ കാലത്ത് നിന്നും ഓട്ടോറിക്ഷകളുടെ കാലത്തേക്കും കട്ടന്‍ ചായയില്‍ നിന്നും പെപ്സിയിലെക്കും നഗരം മാറുന്നത് നോവല്‍ കൃത്യമായി അളന്നെടുക്കുന്നുണ്ട്. സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയവയുടെ അതാതുകാലത്തെ പേരും നിറവുമെല്ലാം അണുവിട തെറ്റാതെ നോവലില്‍കാണാം. ഒപ്പം, ഗ്രാമങ്ങള്‍ ദല്‍ഹിയെന്ന നഗരത്തില്‍ അലിഞ്ഞുചേരുന്നതും ചെറുതായി പരാമര്‍ശിക്കുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പക്ഷെ, ഈ അലിഞ്ഞുചേരലിന്റെ ഭാഗമായി മയൂര്‍വിഹാറില്‍ നിന്നും, പാലത്ത് നിന്നും, നെഹ്റു പ്ലേസില്‍ നിന്നുമെല്ലാംകുടിയിറക്കപ്പെട്ട ഗ്രാമീണര്‍ക്ക് എന്തുപറ്റിയെന്ന് അതുവരെ അവരുടെ ദാരിദ്യ്രമോര്ത്തു വേദനിക്കുന്ന സഹദേവന് ആലോചിക്കുന്നതേയില്ല. ഒരു പക്ഷെ അപ്പോഴേക്കും അയാള്‍ക്ക് അടുത്ത സിവില്‍ സര്‍വീസ് ചരിത്രപാഠത്തിനു സാക്ഷിയാകാന്‍ സമയമായിട്ടുണ്ടാവണം. ഹിന്ദി പ്രയോഗങ്ങള്‍ക്കും, ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കും, റോഡുകളുടെയും തെരുവുകളുടെയും സ്ഥപനങ്ങളുടെയും പേരുകള്‍ക്കും പുറംകാഴ്ചയുടെ വിവരണങ്ങള്ക്കുമപ്പുറം, നഗരത്തിന്റെ ജീവിതത്തിനുള്ളിലേക്ക് ആഴ്ന്നുചെല്ലാന് കാര്യമായ ശ്രമമൊന്നും നോവല്‍ നടത്തുന്നില്ല. മുഖ്യധാര ചരിത്രത്തിന്റെ അച്ചിലിടാതെ നഗരവാസികളുടെ, അവരുടെ കഷ്ടപ്പാടിന്റെ, ദാരിദ്യ്രത്തിന്റെ കഥ പറയുന്നതെങ്ങനെ എന്നറിയാന്‍ ഏറെ ദൂരെയൊന്നും പോവേണ്ടതില്ല. പോഞ്ഞിക്കര റാഫിയുടെ കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ചെറുനോവലുകള് വായിച്ചാല്‍ മതിയാകും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div class="wp-caption aligncenter" id="attachment_10284" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/wp-content/uploads/2012/02/Raghu_Rai_Tasveer.jpg" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-10284" height="330" src="http://www.nalamidam.com/wp-content/uploads/2012/02/Raghu_Rai_Tasveer.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="Raghu_Rai_Tasveer" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ഫോട്ടോ: രഘു റായ്</div>
</div>
<br style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;" /><span style="background-color: white; color: #222222; font-family: Meera; font-size: 18px; line-height: 22.579200744628906px;"> </span><br />
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നോവല്ചുവരിലെ ഛായാചിത്രങ്ങള്‍</strong><br />ഒരു ദല്‍ഹി മലയാളിക്ക് ഈ നോവലില്‍ പറയുന്ന സ്ഥലപ്പേര് കേട്ടാല്‍, അല്ലങ്കില്‍ ഏതെങ്കിലും ഹിന്ദിവാക്ക് കേട്ടാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ പറ്റിയേക്കും. പക്ഷെ, നോവല്‍ എഴുതിയത് ദല്‍ഹി മലയാളികള്‍ മാത്രം വായിക്കാനല്ലല്ലോ. ഇന്ത്യാഗേറ്റും, രാഷ്ട്രപതി ഭവനും ടിവിയിലും പത്രത്തിലും എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ അതിനപ്പുറത്തുള്ള ദല്ഹിയെപ്പറ്റി ആളുകള്‍ക്ക് പറഞ്ഞുതന്നെ കൊടുക്കണം. അതിന് ഈ പാവം കഥാപാത്രങ്ങള്‍ നെഹ്രുവിനെയും, ഇന്ദിരയെയും, ജയപ്രകാശ് നാരായണനെയും കണ്ടതുകൊണ്ടോ, എകെജിയുടെയും ഇഎംഎസ്സിന്റെയും, പടം ഭിത്തിയില്‍ തൂക്കി ഒരു എഫകട് വരുത്തിയത് കൊണ്ടോ പറ്റുമെന്ന് തോന്നുന്നില്ല. എഴുതി നന്നാക്കാമായിരുന്ന ഒരു കഥാതന്തു ഈ നോവലിനുണ്ട്. അതുമാത്രമാണ് ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ ആളുകള്‍ക്ക് നല്കുന്ന ഒരേയൊരു പ്രേരണ.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഉത്തരകേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെപ്പറ്റിയാണ് മയ്യഴിയുടെ കഥാകാരന്റെ അടുത്ത നോവല്‍ എന്ന് പത്രത്തില്‍ വായിച്ചു. അത് ഒരു ജനതയുടെ ചരിത്രമാണെന്നു നോവലിസ്റ്റ് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നിട്ടും എനിക്കിഷ്ടം.</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-5791089305140140662014-04-04T05:50:00.001-07:002014-04-04T05:50:18.056-07:00ഡല്‍ഹി: പുതയ്ക്കാന്‍ ഇനി മരണം ബാക്കി<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. -ഉത്തരേന്ത്യന്‍ കൊടുംശൈത്യം 131 ജീവനുകള്‍ കവര്‍ന്ന വാര്‍ത്തകള്‍ക്കിടെ, ഡല്‍ഹിയും മൃതശൈത്യവും തമ്മിലുള്ള വിചിത്ര ബന്ധങ്ങള്‍ വകഞ്ഞെടുക്കുന്നു, ജസ്റ്റിന് മാത്യു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_8068" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/archives/8067/kevin-frayer" rel="attachment wp-att-8068" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-8068" height="337" src="http://www.nalamidam.com/wp-content/uploads/2011/12/Kevin-Frayer.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="Kevin Frayer" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
photo courtesy: Kevin Frayer</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഡല്‍ഹി കമ്പിളിപ്പുതപ്പിലേക്ക് ഉള്‍വലിയുന്ന കാലമാണിത്. മഞ്ഞുമൂടിയ വഴികളും, കനത്ത മൂടല്‍ മഞ്ഞില്‍ വൈകിയോടുന്ന തീവണ്ടികളും, വഴിയരുകില്‍ വട്ടംകൂടിയിരുന്നു തീ കായുന്ന ജനവും, മുണ്ടും ഷര്‍ട്ടും മീതെ കമ്പിളിക്കുപ്പായവുമിട്ട് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാരും, ചൂടുചായയില്‍ കൈയമര്‍ത്തിപ്പിടിച്ചു ഓഫിസിലേക്ക് ബസ് കാത്തു നില്ക്കുന്നവരുമൊക്കെ ഈ നഗരത്തിന്റെ ശൈത്യകാലകാഴ്ച്ചകളാണ്. അമ്പതു ഡിഗ്രി ചൂടില്‍ നിന്ന് പൂജ്യത്തിലേക്ക് ജീവിതം കൂപ്പുകുത്തുന്ന മാറിമറിയലാണ് ഉത്തരേന്ത്യന്‍ ശൈത്യം. ആഹാരരീതികളും, വസ്ത്രരീതികളുമൊക്കെ മാറ്റി, സന്നാഹങ്ങള്‍ ഒരുക്കി തണുപ്പിനെതിരെ ഒരു യുദ്ധ പ്രഖ്യാപനം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അവരുടെ തണുപ്പുനാളുകള്</strong><br />മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന പഴയ ഒരു ഡയലോഗ് പോലെയാണ് തണുപ്പത്തു ഡല്‍ഹി ജീവിതം. ക്രിസ്മസ് വിളക്കുകളും, ഭംഗിയുള്ള കമ്പിളിക്കുപ്പായങ്ങളും, നെരിപ്പോടുകളും, റൂം ഹീറ്ററുകളും, ചൂടുള്ള റൊട്ടിയും ദാലും, ഉണങ്ങിയെടുത്ത പഴങ്ങളുമൊന്നുമല്ല ഉത്തരേന്ത്യന്‍ ശൈത്യം. താപനില പൂജ്യത്തിലേക്ക് താഴുമ്പോള്‍ വഴിയോരങ്ങളിലെ ചേരികളിലും തെരുവിലും ജീവിതം നയിക്കേണ്ടിവരുന്ന ഈ നഗരത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാവുന്നതാണ് ശൈത്യം. വളര്‍ത്തുപട്ടിക്കു വേണ്ടി ആയിരങ്ങള്‍ മുടക്കി തണുപ്പ് കുപ്പായങ്ങള്‍ വാങ്ങുന്നവരുടെ നഗരത്തില്‍ത്തന്നെയാണ് ഒരു മുഷിഞ്ഞ കമ്പിളിപ്പുതപ്പിനു വേണ്ടി കൂട്ടുകാരനെ കൊല്ലേണ്ടി വരുന്നത്. കോമണ്‍വെല്‍ത്ത് കായികമേള നടക്കുമ്പോള്‍ നഗരം സുന്ദരമാക്കാന്‍ ചേരിനിവാസികളെ ഇറക്കിവിട്ടത് ഡിസംബര്‍-ജനുവരിയിലെ കൊടും തണുപ്പിലേക്കായിരുന്നു. നഗരം അന്‍പതും അറുപതും നിലകളിളിലേക്ക് കെട്ടിപ്പൊക്കുമ്പോള്‍ നൂറുരൂപയില്‍ താഴെ ദിവസ വേതനത്തിന് അത് പണിതുയര്‍ത്തിയവര്‍ വഴിവക്കില്‍ തണുത്തുമരിക്കുന്നു. കൊടുചൂടില്‍ വീടില്ലാത്തവന് തണലാകുന്ന മേല്‍പ്പാലങ്ങള്‍ ശൈത്യകാലത്ത് ഒരു മഞ്ഞുപാളിപോലെ തണുത്തുറയും. അസ്ഥി തുളക്കുന്ന തണുപ്പിനെതിരെയാണ് എട്ടുവയസ്സുകാരന് രാമു അതിനടിയിലിരുന്നു ബീഡി വലിച്ചുതള്ളുന്നത്. മൂക്കിലേക്ക് ആഞ്ഞുവലിച്ചു ഷൂപോളിഷാണ് അവന്റെ സ്വെറ്ററും ജാക്കറ്റും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇന്ത്യ സൂപ്പര്‍ പവറായിക്കൊണ്ടിരിക്കുമ്പോള് നമ്മുടെ ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ദാരിദ്യ്രത്തിനു രേഖവരയ്ക്കുന്ന മന്മോഹന്-മൊണ്ടേഗുമാര് കാണാത്ത ഒരു മരവിപ്പ് ഈ വാക്കുകള്‍ക്കുണ്ട്. കാരണം, ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് ചുറ്റും രാത്രിയിലുള്ളത് ആയുധധാരികളായ പട്ടാളക്കാരല്ല; വീടില്ലാത്ത ആയിരങ്ങളാണ്. ചെങ്കോട്ട അവര്‍ക്ക് അന്യംവന്ന ഒരു മഹാസാമ്രജ്യത്തിന്റെ ചരിത്രമല്ല. മറിച്ച് ചെങ്കല്ലുകള്‍ക്ക് ശീതക്കാറ്റിനെ തടയാനുള്ള കഴിവാണ്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_8070" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 510px;">
<a href="http://www.nalamidam.com/archives/8067/delhi2" rel="attachment wp-att-8070" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-8070" height="325" src="http://www.nalamidam.com/wp-content/uploads/2011/12/delhi2.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="delhi2" width="500" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
courtesy: daylife</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">തണുത്ത ചരിത്രം</strong><br />ശൈത്യം ഡല്‍ഹിയുടെ വര്‍ത്തമാനത്തില്‍ മാത്രമല്ല, ചരിത്രത്തില്‍ പലയിടങ്ങളിലും ഉറഞ്ഞുകിടക്കുന്നുണ്ട്. 1731ല്‍ കൊടും ശൈത്യവും പ്ലേഗും നഗരത്തെ ഒരുമിച്ചു ബാധിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ചെമ്പുപാത്രത്തില്‍ നിറച്ചുവെച്ച വെള്ളം വരെ മഞ്ഞുകട്ടയായി തീര്‍ന്ന ജലരഹിത പ്ലേഗുരാത്രികള്. ഗാലിബിന്റെ ഗസലുകളില്‍ കോളറയും കടുത്തപനിയും ബാധിച്ച നഗരചിത്രങ്ങള്‍ കടന്നുവരുന്നുണ്ട്. 1857ലെ കലാപത്തിന്റെ പേരില്‍ നഗരവാസികളെ ബ്രിട്ടിഷ് പട്ടാളം ശിക്ഷിക്കുന്നത് അവരെ ജനുവരിയിലെ കനത്ത തണുപ്പിലേക്ക് കുടിയിറക്കിക്കൊണ്ടായിരുന്നു. നഗരത്തിനു പുറത്തുള്ള ഗ്രാമങ്ങളില്‍ തണുപ്പ് മാറ്റാന്‍ വഴികാണാതെ നഗരവാസികള്‍ മരവിച്ചു മരിച്ചുകൊണ്ടിരുന്നു. ഇത് കലാപത്തിന്റെ അധികമാരും പറയാത്ത ഒരു തണുത്ത ചരിത്രം. പിന്നീട് 1911ല്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് പറിച്ചുനടുമ്പോള്‍ ബ്രട്ടിഷുകാര്‍ ഈ തണുപ്പിനെ ഇഷ്ട്പ്പെട്ടിരുന്നു. (അവര്‍ ആകെ വെറുത്തിരുന്നത് ഇന്ത്യയിലെ മനുഷ്യരെയും ഇവിടുത്തെ കൊടും ചൂടിനെയും മാത്രമാകും). തലസ്ഥാനം മാറ്റുന്ന ചടങ്ങ് നടന്നത് തന്നെ ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ഒരു പക്ഷെ ഡല്‍ഹി തലസ്ഥാനമാകാനുള്ള ഒരു പ്രധാന കാരണം അവര്‍ ഇഷ്ടപ്പെടുന്ന തണുപ്പ് തന്നെയാവണം. തണുപ്പുകാലത്ത് ആറുമാസം ഡല്‍ഹിയിലും പിന്നെ ചൂടുകാലത്ത് ആറുമാസത്തേക്ക് ഷിംല എന്ന വേനല്‍ക്കാല സുഖവാസ കേന്ദ്രത്തിലുമായിരുന്നു കോളനിവാഴ്ച്ചക്കാലത്തെ രാജ്യ തലസ്ഥാനം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_8072" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 610px;">
<a href="http://www.nalamidam.com/archives/8067/prabha3" rel="attachment wp-att-8072" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-8072" height="258" src="http://www.nalamidam.com/wp-content/uploads/2011/12/prabha3.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="prabha3" width="600" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
illustration: prabha zacharias</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വിഭജനവും തണുപ്പും</strong><br />1947ലെ വിഭജനത്തിനു ശേഷവും തണുപ്പ് ചരിത്രം ആവര്‍ത്തിച്ചു. നാടും വീടും നഷ്ടപ്പെട്ട് ഡല്‍ഹിയിലെ അഭയാര്‍ഥിക്യാമ്പുകളില്‍ എത്തിയവരെ കാത്തിരുന്നത് കൊടും തണുപ്പായിരുന്നു. പുരാന കിലയിലും (പഴയ കോട്ട), കിങ്ങ്സ്വേ ക്യാമ്പിലുമൊക്കെ ജനം തണുത്തു വിറച്ചു. 1971ലെ ഇന്ത്യപാക് യുദ്ധം തുടങ്ങുന്നതും ഒരു ഡിസംബര്‍ തണുപ്പിലായിരുന്നു. ബാബരിപ്പള്ളി പൊളിച്ചുമാറ്റുന്നതും ഒരു തണുത്ത ഡിസംബറില്‍ ആയിരുന്നു. കലാപങ്ങളും യുദ്ധങ്ങളും എന്തുകൊണ്ടോ തണുപ്പിനെ ഇഷ്ടപ്പെട്ടു. എല്ലാ കലാപങ്ങളിലും, യുദ്ധങ്ങളിലും, വിഭജനങ്ങളിലും വീടുവിട്ടിറങ്ങി അഭയാര്‍ഥിയാകേണ്ടി വരുന്നത് സാധാരണക്കാരനാണ്. അവരുടെ കൊടുംതണുപ്പിന്റെ ചരിത്രം മൂടല്‍മഞ്ഞിനപ്പുറം കാണാതെ പോകുന്നു. യൂറോപ്പിലെ ചരിത്രപുസ്തകങ്ങളില്‍ പലതിലും വേനല്‍ക്കാലം, ശൈത്യകാലം എന്നീ വേര്‍തിരിവ് വ്യക്തമായി കാണാം. കാരണം, ചരിത്രം മനുഷ്യന് ജീവിച്ചു തീര്‍ത്ത അനുഭവമാകുമ്പോള്‍ അതില്‍ കാലാവസ്ഥക്കും പ്രാധാന്യമുണ്ട്. എന്തുകൊണ്ടോ നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ ഈ വേര്‍തിരിവ് അത്ര പ്രധാനമല്ല.. ഒരു പക്ഷെ ഗാന്ധിയും, ജിന്നയും, നെഹറുവും, തിലകനും, റായിയുമൊന്നും കണ്ട തണുപ്പിന് ചരിത്രത്തില്‍ അത്ര പ്രധാന്യമുണ്ടാകില്ല. മാര്‍ച്ച് മാസത്തിലെ ഉപ്പ് സത്യഗ്രഹവും, ഓഗസ്റില്‍ നടന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഉത്തരേന്ത്യയിലെ മിതമായ കാലാവസ്ഥയില്‍ നടന്നതായിരുന്നു. ചരിത്രം സാധരണക്കാരനിലേക്ക് ഇറങ്ങുമ്പോഴാണ് അതിനു ചൂടും തണുപ്പുമുണ്ടാകുന്നത് .</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ചില വെള്ളപ്പൊക്കങ്ങള്‍ മാറ്റിനിറുത്തിയാല്‍, മിതമായ കാലാവസ്ഥയില്‍, കലാപങ്ങളും, വിഭജനങ്ങളും, പടയോട്ടങ്ങളുമില്ലാതെ നൂറ്റാണ്ടുകളായി കഴിഞ്ഞവരുന്ന നമ്മള് മലയാളികള്‍ക്ക് കാലാവസ്ഥ സാമൂഹപഠനത്തില് അത്ര പ്രധാനമല്ല. ടിവി വാര്‍ത്തകളില്‍ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിനെത്തുന്ന മലയാളി എംപിമാര്‍ ഇടുന്ന കമ്പിളിക്കുപ്പായത്തിലൂടെയാണ് ഉത്തരേന്ത്യന്‍ ശൈത്യം കേരളത്തിലെത്തുന്നത്. നമ്മുടെ എംപിമാര്‍ കൊണാട്ട് പ്ലെസിലോ പഹാഡ് ഗഞ്ചിലോ സഹായികളെ പറഞ്ഞുവിട്ടു വാങ്ങുന്നതാവം അവരുടെ കമ്പിളിക്കുപ്പായങ്ങള്‍.. പാര്‍ലമെന്റിന്റെ സമ്മേളനം കഴിഞ്ഞു തിരികെ കേരളത്തിലെ ഉഷ്ണത്തിലേക്ക് തിരികെ പോകുമ്പോള്‍ അവര്‍ ആ കമ്പിളിക്കുപ്പായങ്ങള്‍ എന്ത് ചെയ്തിട്ടുണ്ടാവും?</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍<br />ഡല്‍ഹിയില്‍ വന്ന<br />ബ്രിട്ടിഷ് ചരിത്രകാരന്റെ<br />ശൈത്യകാലക്കുറിപ്പ് :</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/8067/del" rel="attachment wp-att-8071" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-8071" height="185" src="http://www.nalamidam.com/wp-content/uploads/2011/12/del-300x185.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="del" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഡല്‍ഹിയിലെ ശൈത്യം</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഞാനിത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല, എനിക്കിത് താങ്ങാനാവുന്നുമില്ല.. എനിക്ക് തോന്നുന്നത് ഡല്‍ഹിയിലെ തണുപ്പ് പോലെ ലോകത്തില്‍ മറ്റൊന്നും ഇല്ലെന്നാണ്. ഇത് കഠിനമാണെന്നത് മാത്രമല്ല, ഇതിന്റെ സ്വഭാവഗുണം നിങ്ങളെ നിലംപരിശാക്കിക്കളയും.. മറ്റുസ്ഥലങ്ങളിലുള്ള വരണ്ട തണുപ്പ് ഉത്സാഹവും ഉന്മേഷവും ഇളക്കിവിടുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഇതൊരുതരം മരിച്ച തണുപ്പാണ്, നിങ്ങളെ അത് ഈര്‍പ്പമുള്ള ഒരു ശവമാക്കിമാറ്റും. അത് എല്ലായിടത്തും നുഴഞ്ഞുകയറും; ഏറ്റവും കട്ടിയേറിയ ഓവര്ക്കോട്ടിനുപോലും അതിനെ തടഞ്ഞുനിറുത്താനാകില്ല.. രാവിലെ പത്തുമണിമുതല്‍ അഞ്ചുമണിവരെയാണ് ഞാന്‍ ജീവിക്കുക; അപ്പോഴത്തെ കാലാവസ്ഥ ആനന്ദകരമാണ്. അപ്പോള്‍ ഞാന്‍ ചുറ്റും കറങ്ങിനടന്നു കാഴ്ചകള്‍ കാണുന്ന സമയമാണ്; എന്നാല്‍ ഞാന്‍ രാത്രി എഴുതാനിരിക്കുമ്പോഴാവട്ടെ,, എന്റെ തലച്ചോറ് ഉറഞ്ഞുപോകുന്നു. അത് പണിയെടുക്കാന്‍ വിസമ്മതിക്കുന്നു, എന്റെ കൈ പേന പിടിക്കാന്‍ മടിക്കുന്നു. ഞാന്‍ എന്റെ അവസാനത്തെ കത്ത് എങ്ങനെയെഴുതിയെന്നറിയാമോ? എന്റെ ജോലിക്കാരന് മേശയില്‍ ഒരു പാത്രത്തില്‍ ചൂടുവെള്ളം നിറച്ചുകൊണ്ടേയിരുന്നു, ഓരോ വരി എഴുതിക്കഴിയുമ്പോഴും ഞാന്‍ എന്റെ വിരലിനെ ചൂടുവെള്ളത്തില്‍ മുക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ എങ്ങനെ എഴുതും? എന്നിട്ടിതാണോ നിങ്ങളുടെ പവിഴ തീരം? ഇംഗ്ലീഷ് ശൈത്യത്തെപ്പറ്റി ഞാന്‍ മേലില്‍ പരാതിപറയില്ല. (190-203)<br />LOVAT FRASER</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">(സ്കെച്ചും വിവര്‍ത്തനവും : പ്രഭ സക്കറിയാസ്)</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">(Published in Naalaamidam Portal) </strong></div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-84700156019003960082014-04-04T05:49:00.000-07:002014-04-04T05:49:10.581-07:00ആരുടെ തോന്നലാണ് ഡല്‍ഹി?<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു-ജസ്റ്റിന് മാത്യു എഴുതുന്നു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_7312" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 310px;">
<a href="http://www.nalamidam.com/archives/7311/romancing-on-the-delhi-roa" rel="attachment wp-att-7312" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-medium wp-image-7312" height="198" src="http://www.nalamidam.com/wp-content/uploads/2011/12/Romancing-on-the-Delhi-Roa-300x198.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="delhi" width="300" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
'Romancing on the Delhi-Road\painting by rohit sharma</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡിസംബര്‍ പന്ത്രണ്ടിനാണ് അന്ന് ഇന്ത്യ വാണ കൊളോണിയല്‍ തമ്പുരാക്കന്മാര് കല്‍ക്കട്ടയെന്ന തുറമുഖനഗരത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ മണ്ണിലേക്ക് തലസ്ഥാനം പറിച്ചുനടാനുള്ള നടപടികള്‍ തുടങ്ങിയത്. ഡല്‍ഹിയായിരുന്നു അവരുടെ മനസ്സില്‍. ഒരുപാട് രാജവംശങ്ങളുടെയും, അധികാര കൈമാറ്റങ്ങളുടേയും, കലാപങ്ങളുടേയും, സ്വപനങ്ങളുടെയും മണ്ണിലേക്ക് തലസ്ഥാനത്തെ പറിച്ചുനടാനുള്ള ബ്രിട്ടിഷുകാരുടെ തീരുമാനം അത്ര ആകസ്മികമാണെന്ന് പറയാന്‍ കഴിയില്ല. അവര്‍ ഈ തീരുമാനത്തെ ആയിരംവട്ടം തിരിച്ചും മറിച്ചും ആലോചിച്ചിരുന്നു. എന്നുവേണം മനസ്സിലാക്കാന്‍. ഡല്‍ഹി എന്നു പറയുന്നത് അങ്ങനെ ഏതെങ്കിലും ഒരു സ്ഥലമൊന്നും ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഇന്ത്യന്‍ നഗരമായിരുന്നു ഡല്‍ഹി. ഡല്‍ഹി പിടിച്ചെടുക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഒരു നാടിനെ മുഴുവന്‍ പിടിച്ചെടുക്കുന്നതിനോ നഷ്ടപ്പെടുന്നതിനോ തുല്യമായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അതിശക്തരായിരുന്ന മറാത്തകളെ തോല്‍പ്പിച്ചു ഡല്‍ഹി സ്വന്തമാക്കുമ്പോള്‍ ബ്രട്ടിഷുകാര്‍ സ്വന്തമാക്കിയത് ഉത്തരേന്ത്യന്‍ സമതലത്തിനു മുഴുവനും മേലുള്ള അധികാരം തന്നെയായിരുന്നു. പിന്നീട് 1857ല്‍ കൊളോണിയല്‍ ഭരണത്തിനെതിരെ വിപ്ലവം നടത്തിയ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ പ്രധാന ലക്ഷ്യവും ഡല്‍ഹിയെ വരുതിയിലാക്കലായിരുന്നു. പല ചെറുപട്ടണങ്ങളില്നിന്നുമായി മെയ് ജൂണ്‍ മാസങ്ങളിലെ കൊടും ചൂടുപോലും വകവെയ്ക്കാതെ അനേകം കലാപകാരികള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുചെന്ന് ബഹദൂര്‍ഷ സഫറിന്റെ മുഗള്‍ സിംഹാസനം പുനഃസ്ഥാപിച്ചു. രണ്ടു പക്ഷത്തും ഭീകരമായ രക്തച്ചൊരിച്ചില്‍ നടന്നു. എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ വിജയം അധികകാലം നീണ്ടുനിന്നില്ല. ആ കലാപം അടിച്ചമര്‍ത്തിയശേഷം ബ്രിട്ടീഷുകാര്‍ മുഗള്‍ രാജാവിനെ നാടുകടത്തി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
എന്നാല്‍ അതിനുശേഷവും അവര്‍ ഡല്‍ഹിയെ പേടിക്കുന്നത് തുടര്‍ന്നു. ഈ നഗരം പൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞാലോ എന്നുപോലും അവര്‍ ആലോചിച്ചു. മുഗള്‍ പ്രതാപത്തിന്റെ ഓര്‍മ്മകള്‍ പോലും ശേഷിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.. പൂര്‍ണമായും തകര്‍ത്തില്ലെങ്കിലും പല കൊട്ടാരങ്ങളും, പുരാതന മോസ്ക്കുകളും, മനോഹരമായ മാര്‍ക്കറ്റുകളും തൂത്തെറിയപ്പെട്ടു. നഗരവാസികളെ അടിച്ചുപുറത്താക്കി, ചെങ്കോട്ടയിലെ മനോഹരമായ കൊട്ടാരങ്ങള്‍ തകര്‍ത്തെറിഞ്ഞ് നഗരം നിറയെ പട്ടാളക്യാമ്പുകള്‍ പണിതു. എങ്കിലും ബ്രിട്ടിഷ് ഭരണവര്‍ഗം കല്‍ക്കട്ടയില്‍ത്തന്നെ താമസം തുടര്‍ന്നു.</div>
<div class="wp-caption alignleft" id="attachment_7435" style="background-color: white; border: 0px; color: #222222; float: left; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 5px 10px 0px 0px; outline: 0px; padding: 0px; vertical-align: baseline; width: 242px;">
<a href="http://www.nalamidam.com/archives/7311/india-gate-aswathi-senan" rel="attachment wp-att-7435" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-medium wp-image-7435" height="300" src="http://www.nalamidam.com/wp-content/uploads/2011/12/India-GAte-aswathi-senan-232x300.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="India-GAte-aswathi-senan" width="232" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
ഇന്ത്യാ ഗേറ്റ്:ഫോട്ടോ അശ്വതി സേനന്</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">തലസ്ഥാനം </strong><br />എന്നാല്‍ എല്ലാ പരിമിതികള്‍ക്കും മുകളില്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ പിന്തുടര്ച്ച ഡല്‍ഹിയിലാണ് സാധൂകരിക്കപ്പെടുക എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെയവര്‍ യമുനയുടെ തീരത്തെ ഈ നഗരം തന്നെ തലസ്ഥാനമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ തകര്‍ത്തുകളഞ്ഞ നഗരത്തിലേക്ക് വീണ്ടും വന്നപ്പോഴേയ്ക്കും ബ്രിട്ടിഷ് സാമ്രാജ്യം പ്രതാപത്തിന്റെ കൊടുമുടി കയറിക്കഴിഞ്ഞിരുന്നു. പ്രതാപവും ഗാംഭീര്യവും ഒട്ടും കുറയ്ക്കാതെ ഒരു മനോഹര നഗരം തന്നെ അവര്‍ ഡല്‍ഹിയില്‍ പണിതീര്‍ത്തു. പിന്നീട് 1947ല്‍ ബ്രിട്ടിഷുകാര്‍ അധികാരം കൈമാറിയപ്പോള്‍ തലസ്ഥാനം എവിടെയെന്നു തീരുമാനിക്കാന്‍ സ്വതന്ത്ര ഇന്ത്യയുടെ സാരഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.. അപ്പോഴേക്കും അധികാരസിരാകേന്ദ്രമായി ഡല്‍ഹി ജനമനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പിന്നീടിങ്ങോട്ട് ഈ നഗരം ഒരു രാജ്യത്തിന്റെതന്നെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും തീരുമാനങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വരെ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി. മാറി. അധികാര വര്‍ഗത്തിന്റെ ശക്തമായ നിയന്ത്രണത്തിലായിയിരുന്നു എന്നും ഈ നഗരം. അധികാരമോഹികളും, ഉദ്യോഗസ്ഥരും, അക്കദമിക്കുകളും, പത്രക്കാരും, പട്ടാളക്കാരും, കലാകാരന്മാരും, കച്ചവടക്കാരും, ഭൂമി നഷ്ടപ്പെട്ട കര്‍ഷകരും അങ്ങനെ അങ്ങനെ രാജ്യത്തിന്റെ ഓരോ കോണില്‍നിന്നും ആയിരങ്ങള്‍ ദിവസവും ഉന്നതിതേടി ഈ നഗരത്തിലെത്തി ദില്ലിവാലകളായി അലിഞ്ഞു ചേര്‍ന്നുകൊണ്ടിരിക്കുന്നു.</div>
<div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">മയൂര്‍വിഹാറിലെ കേരളം</strong><br />കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോള്‍ എന്റെയുള്ളില്‍ ഈ നഗരത്തോട് വല്ലാത്ത ഒരു ഭയം നിറഞ്ഞിരുന്നു. അറിയാത്ത നാട്, അറിയാത്ത ഭാഷ, മൂത്രം നാറുന്ന പ്ലാറ്റ്ഫോം, മുണ്ടുടുത്തു മീശവെച്ച് വന്നിറങ്ങിയ ആളെ തുറിച്ചു നോക്കുന്ന പോര്‍ട്ടര്‍മാര്‍. ആദ്യ തോന്നല്‍ വരേണ്ടിയിരുന്നില്ല എന്നു തന്നെയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചുപോണം എന്ന ആഗ്രഹത്തില്‍ മലയാളത്തില്‍ കേരള എക്സ്പ്രസ്സ് എന്നെഴുതിയത് വീണ്ടും വീണ്ടും വായിച്ചു. റെയില്‍വേ സ്റേഷനില്‍ നിന്ന് പുറത്തുകടന്നു. ജെഎന്‍യുവിലേക്കുള്ള യാത്രയില്‍ ഓട്ടോ ഡ്രെെവര്‍ എന്തെല്ലാമോ പറഞ്ഞു. സുഗമ ഹിന്ദി പരീക്ഷയില്‍ എനിക്ക് കിട്ടിയ മാര്‍ക്കുകള്‍ വെറുതെയായിരുന്നെന്നു മനസ്സിലായി. വാങ്ങേണ്ടതിന്റെ ഇരട്ടി പണം വാങ്ങി ഓട്ടോക്കാരന് തിരിച്ചുപോയി.. തുടര്‍ന്ന് ജെഎന്‍യുവിലെ ബ്രഹ്മപുത്രാ ഹോസ്റലിന് മുമ്പിലെ ധാബയില്‍ ഒരു ചായ ചോദിച്ചുകൊണ്ട് ,ഈ നഗരത്തില്‍ ഓരോ വര്‍ഷവും വന്നിറങ്ങുന്ന ലക്ഷങ്ങളുടെ കണക്കിലേക്ക് ഞാനും കയറിപ്പറ്റി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
മുനീര്‍ക്കയിലും സരോജിനിനഗറിലും പോയി പതുക്കെ പതുക്കെ തുണികള്‍ക്കും കമ്പിളിക്കുപ്പായത്തിനും വിലപേശിക്കൊണ്ട് ഹിന്ദി പറഞ്ഞു തുടങ്ങി, വസ്ത്രധാരണരീതികള്‍ മാറി, റൊട്ടിയും ദാലും സ്ഥിരമാക്കാന്‍ ശീലിച്ചു, കേരളത്തില്‍ അഭിമാനത്തോടെ കൊണ്ടുനടന്ന കട്ടിമീശ വെട്ടിയൊതുക്കി ചെറുതാക്കി. അതിനൊപ്പം വല്ലപ്പോഴും മലയാളികളുടെ പ്രിയസ്ഥലമായ ഐഎന്‍എ മാര്‍ക്കറ്റില്‍ പോയി കപ്പയും മീനും കഴിച്ചു. വീകെയെന്നും, വിജയനും, സക്കറിയയും, കാക്കനാടനും, മുകുന്ദനുമൊക്കെ എഴുതിയ ഡല്‍ഹിക്കഥകള്‍ വായിച്ച് എന്റെയും അനുഭവം എന്ന് ആവേശം കൊണ്ടു. ‘എന്റ നാട്’ എന്ന ഗൃഹാതുരത്വം കൊണ്ടുനടന്നു. തിയറ്റര്‍ പ്രിന്റില്‍ വരുന്ന മലയാളം സിനിമകള്‍ കണ്ടു. അപ്പോഴെല്ലാം കേരള എക്സ്പ്രസ്സ് അനേകം തവണ വന്നുപോയി കൊണ്ടിരുന്നു. പക്ഷെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എന്റെ യാത്രകളുടെ എണ്ണം പതിയെപ്പതിയെ കുറഞ്ഞുവന്നു. മയൂര്‍വിഹാര്‍ യാത്രകള്‍ പതുക്കെപ്പതുക്കെ പാലാ^തൊടുപുഴ റോഡായി മാറിക്കൊണ്ടിരുന്നു. ഈ നഗരത്തിനുള്ളില്‍ ഒരു കേരളം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ പതുക്കെ പതുക്കെ കണ്ടെത്തി, ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കേരളം മാത്രമല്ല, കാശ്മീരും, ഒറീസ്സയും, ടിബറ്റുമെല്ലാം കണ്ടെത്തി. എന്റെ ശീലങ്ങളും ഇഷ്ടങ്ങളുമെല്ലാം ഈ നഗരത്തില്‍ കണ്ടെത്തി മറ്റുള്ളവരെപ്പോലെ ഞാനും ഡല്‍ഹിക്കാരനായി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_7336" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 710px;">
<a href="http://www.nalamidam.com/archives/7311/traffic-at-chawri-bazar-196" rel="attachment wp-att-7336" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-7336" height="462" src="http://www.nalamidam.com/wp-content/uploads/2011/12/Traffic-At-Chawri-Bazar-196.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="Traffic-At-Chawri-Bazar-196" width="700" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
Traffic At Chawri Bazar 1964\photo: raghu rai\ courtesy: raghu rai</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വിഭജനത്തിന്റെ ഗാഢത</strong><br />ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നോട് ആദ്യം ആവശ്യപ്പെട്ടത് ഡല്‍ഹിയുടെ ചരിത്രം പഠിപ്പിക്കാന്‍. ഡല്‍ഹിയെ വര്‍ണ്ണിച്ചുകൊണ്ട് ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഉറുദുവാക്കുകള്ക്ക് മുന്പില് പകച്ചുനിന്നുകൊണ്ട് ഞാന്‍ തുടക്കമിട്ടു. പതുക്കെപ്പതുക്കെ ക്ലാസുമുറി മറ്റൊരു ഡല്‍ഹിയായി മാറി. പലനാടുകളില്‍ നിന്ന് കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊത്ത് ഞാന്‍ ഈ നഗരത്തിന്റെ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി. വിഭജനത്തിന്റെ ചരിത്രം പഠിപ്പിക്കുമ്പോള്‍ അതനുഭവിച്ചവരുടെ മൂന്നാം തലമുറയില്‍പ്പെട്ട എന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്പില് ഞാന്‍ കേള്‍വിക്കാരനായി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇന്ത്യ പാക് വിഭജന ചരിത്രത്തിനു മുന്പില് വികാരധീനരായ കുട്ടികള്‍ നിരവധിയായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് ജീവിക്കുന്ന, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഉറ്റവരെപ്പറ്റി പലരും ഓര്‍മ്മിച്ചു. അതിര്‍ത്തികള്‍ കൊണ്ട് രക്തത്തിനു ഗാഢത കുറയുമോ എന്നു വാചാലരായി. വിഭജനം നമ്മള് മലയാളികള്‍ക്ക് ഒരു ചരിത്രം മാത്രമാകുമ്പോള്‍ ഇവിടെ അത് ഹൃദയം വിഭജിക്കുന്നതിന്റെ വേദനയാണ്. ഗാലിബിന്റെ ഗസലുകളില്‍ മുഗള്‍ ദില്ലി ബ്രിട്ടീഷ് ഡല്ഹിയാവുന്നതിലെ വേദനയുടെ ചരിത്രം ഞങ്ങള്‍ വായിച്ചു. കലാപങ്ങളുടെയും, പ്രണയങ്ങളുടെയും, ഒളിച്ചോട്ടങ്ങളുടെയും, കുടിയിറക്കലുകളുടെയും എഴുതപ്പെടാത്ത വാമൊഴികള്‍ പരസ്പരം പറഞ്ഞു. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് സിക്കുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസം പേടിയോടെ ഓര്‍ത്തു. കലാപത്തില്‍ കൊല്ലപ്പെട്ട ഒരു സര്‍ദാര്‍ജിയുടെ കൊച്ചുമകള്‍ തീയും പുകയും മൂടിയ കൂട്ടക്കൊലകളുടെയും വിലാപങ്ങളുടെയും ഒരു പകല്‍ ഞങ്ങള്‍ക്ക് മുന്പില് വിവരിച്ചു. ന്യൂ ഡല്‍ഹിയുടെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ആ കഥകളില്‍ ചിലതൊക്കെ പല തവണകളായി ഇവിടെ പറയാമെന്നു കരുതുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അധികാരത്തിന്റെ നൂറു വര്‍ഷങ്ങള്‍</strong><br />ഡല്‍ഹിയുടെ നൂറാം വാര്‍ഷികത്തിന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ചിത്രങ്ങളും നോക്കുക, ഒരു നഗരത്തിന്റെ ചരിത്രം അതിന്റെ ചരിത്രസ്മാരകങ്ങളെ വെച്ച് വിവരിക്കപ്പെടുന്നു. കൊണാട്ട് പ്ലെയ്സും, രാഷ്ര്ട്രപതിഭവനും, സെന്‍ട്രല്‍ സെക്രട്ടറിയേറ്റുമൊക്കെ പത്രത്താളുകളില്‍ നിറയുന്നു. അത് ഡല്‍ഹിയുടെ വിധിയാണ്. കൊച്ചിക്ക് കച്ചവടവും, തിരുവനന്തപുരത്തിനു കൊട്ടാരങ്ങളും, ബോംബെക്ക് തുണിമില്ലുകളും പോലെയാണ് ഡല്‍ഹിക്ക് അധികാരവും അത് വിളിച്ചോതുന്ന സ്മാരകങ്ങളും.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
നഗരകേന്ദ്രിതമായ അധികാരം എല്ലാ കാലവും വലിയ വലിയ സ്മാരകങ്ങള്‍ പണിതുയര്‍ത്തി ആളുകളെ പേടിപ്പിച്ചു നിറുത്തും. ഇന്ത്യ ഗേറ്റില്‍ നിന്ന് രാഷ്ട്രപതിഭവന് വഴി തീന്‍മൂര്‍ത്തിയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ നമ്മള് പോലുമറിയാതെ അതുവരെയില്ലാത്ത ഒരച്ചടക്കം ഉള്ളില്‍ കയറി അറ്റന്‍ഷനായി നില്ക്കും. അധികാരത്തിന്റെ കനത്തില്‍ ചരിഞ്ഞ ഗോപുരവും ചരിത്രത്തിനിടയില്‍ എപ്പോഴോ വക്ക് പൊട്ടിപ്പോയ കൊളോസിയവും പോലെ ഇവിടെ നമുക്ക് മുമ്പില്‍ കുതബ്മിനാറും, ഇന്ത്യഗെയ്റ്റും ഹുമയൂണിന്റെ കല്ലറയും ഒപ്പം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊക്കെ കാണാന്‍ പറ്റിയല്ലോ എന്ന നിര്‍വൃതിയില്‍ തിരിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യരും…</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div class="wp-caption aligncenter" id="attachment_7337" style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.579200744628906px; margin: 0px auto; outline: 0px; padding: 0px; vertical-align: baseline; width: 710px;">
<a href="http://www.nalamidam.com/archives/7311/woman-cart-pusher-delhi-79" rel="attachment wp-att-7337" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="size-full wp-image-7337" height="462" src="http://www.nalamidam.com/wp-content/uploads/2011/12/Woman-Cart-Pusher-Delhi-79.jpg" style="border: 1px solid rgb(221, 221, 221); font-size: 21px; margin: 0px 0px 5px; outline: 0px; padding: 4px; vertical-align: baseline;" title="Woman-Cart-Pusher-Delhi-79" width="700" /></a><div class="wp-caption-text" style="background-color: transparent; border: 0px; font-family: verdana, arial, sans-serif; font-size: 0.7em; line-height: normal; outline: 0px; padding: 0px 0px 10px; text-align: center; vertical-align: baseline; width: auto;">
Woman Cart Pusher Delhi-1979\photo: raghu rai\ courtesy: raghu rai</div>
</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<br /></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ചരിത്രനഗരങ്ങള്‍</strong><br />ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പുരാതന കാലം തുടങ്ങി അധികാരത്തിനു പ്രിയപ്പെട്ട സ്ഥലമായി ഡല്‍ഹി മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം തന്നു നിറഞ്ഞൊഴുകുന്ന യമുന, ഉത്തരേന്ത്യന്‍ സമതലത്തിന്റെ ഹൃദയ സ്ഥാനം, ഫലഭൂയിഷ്ഠമായ മണ്ണ്, കോട്ടകള്‍ നിര്‍മ്മിക്കാനുള്ള ചെങ്കല്ലിന്റെ ലഭ്യത, തൊട്ടടുത്ത രാജസ്ഥാനില്‍ സുലഭമായ മാര്‍ബിള്‍ ഇതെല്ലാം ഡല്‍ഹിയെ ഭരണനഗരമെന്ന രീതിയില്‍ ആകര്‍ഷകമാക്കി. അതിനെക്കാളെല്ലാം മുകളില്‍ തെക്ക് യമുനയും, വടക്ക് വന്‍ മലനിരകളും പടിഞ്ഞാറ് മരുഭൂമിയും തീര്‍ക്കുന്ന ശക്തമായ കോട്ട ഡല്‍ഹിയിലെ ഭരണവര്‍ഗത്തെ എന്നും സംരക്ഷിച്ചിരുന്നു. പതുക്കെപ്പതുക്കെ ഡല്‍ഹി നിയന്ത്രിക്കുന്നവര്‍ തലപ്പത്തുള്ളവരും അല്ലാത്തവര്‍ സാമന്തന്മാരും എന്ന രീതിയിലായി കാര്യങ്ങള്‍.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പെരുന്തച്ച വികൃതി</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
1911ല്‍ ബ്രിട്ടിഷ് വാസ്തുകലയിലെ അതികായന്മാരായിരുന്ന ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും ഒരു പുതിയ നഗരം പണിതുയര്‍ത്തുമ്പോള്‍ തിരഞ്ഞെടുത്തത് തെക്ക് സുല്ത്താന്മാരും വടക്ക് പിന്നീടുവന്ന മുഗളന്മാരും പണിതീര്‍ത്ത നഗരത്തിനു നടുവിലുള്ള ഗ്രാമപ്രദേശങ്ങളായിരുന്നു.. കൃഷിക്കാരെയും ആദിവാസിവിഭാഗങ്ങളെയും കുടിയിറക്കി അവര്‍ ഒരു മനോഹര നഗരം പണിതീര്‍ത്തു. ഗ്രീക്കോ^ റോമന്‍^ ബ്രിട്ടിഷ് ^പേര്‍ഷ്യന്‍ നിര്‍മ്മാണ ശൈലികളുടെ ഒരു ഗംഭീര മിശ്രിതം. ഡല്‍ഹി സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികള്‍ പലരും അവര്‍ കണ്ടറിഞ്ഞിട്ടുള്ള മറ്റു പല കൊളോണിയല്‍ നഗരങ്ങള്‍ക്കും ലുട്ട്യന്‍സ് ഡല്‍ഹിയോടുള്ള രൂപസാദൃശ്യം കണ്ട് വിസ്മയിക്കാറുണ്ട്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ദൂരെ നിന്ന് നോക്കിയാല്‍ മുഗള്‍ നിര്‍മ്മാണ ശൈലിയെ ഓര്‍മിപ്പിക്കുന്ന രാഷ്ര്ട്രപതിഭവനും കൊളോസിയത്തെ ഓര്‍മിപ്പിക്കുന്ന പാര്‍ലമെന്റും അടുത്തുവന്നാല്‍ വിക്ടോറിയന്‍ വാസ്തുകലയുടെ തനിപ്പകര്‍പ്പായി മാറുന്ന അത്ഭുതത്തിന്റെ പെരുന്തച്ചവികൃതിയാണ് ഡല്‍ഹി. ബ്രിട്ടിഷ് സാമ്രാജ്യത്തിനു എല്ലാ സംസ്കാരങ്ങളെയും ഉള്ക്കൊളളാനാവുമെന്നു പറയാതെ പറയുന്ന കെട്ടിടങ്ങള്‍. ഹെര്‍ബെര്‍ട്ട് ബേക്കറും എഡ്വേര്‍ഡ് ലുട്ട്യന്‍സും പണിതുയര്‍ത്തിയത് കേവലം ഒരു കോളനിയുടെ തലസ്ഥാനമായിരുന്നില്ല. മറിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ഭരണകേന്ദ്രം തന്നെയായിരുന്നു. അത് പണിയാനായി അവര്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളും ചില്ലറയല്ല.<br />അതിന്റെ ചരിത്രം ഇനിയൊരിക്കല്‍ പറയാം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam Portal) </div>
</div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-80197218843252030462014-04-04T05:46:00.001-07:002014-04-04T05:46:57.817-07:00അല്ലെങ്കിലും കര്‍ഷകര്‍ക്കെന്തിനാണ് ഭൂമി?<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<strong style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ല്‍ഹി ചുറ്റുപാടിലേക്ക് വളരുകയാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വിദൂര ഗ്രാമങ്ങള്‍ പോലും വീതം വെച്ചെടുക്കുന്നു. ചില്ലിക്കാശിന് കണ്ണടക്കുന്ന സര്‍ക്കാറിന്റെ മുന്നിലൂടെ ലക്ഷക്കണക്കിന് ഗ്രാമീണര്‍ നരകങ്ങളിലേക്കുള്ള യാത്രകളിലാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കാഴ്ചകള്‍ വിലയിരുത്തുന്നു, ജസ്റ്റിന് മാത്യു</strong></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/3895/justin1" rel="attachment wp-att-3909" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-3909" height="225" src="http://www.nalamidam.com/wp-content/uploads/2011/10/justin1-300x225.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin1" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഹരിയാനയിലെ സോനിപ്പത്തില്‍ വയലുകള്‍ക്കു നടുവിലെ ചെറിയ ധാബയിലിരുന്നു ‘ആലൂ-ഗോബി’യും റൊട്ടിയും കഴിക്കുമ്പോള്‍ സുഹൃത്ത് യോഗേന്ദര്‍ പറഞ്ഞു ‘ന്യൂ ദില്ലിക്ക് ഇത് നൂറാം ജന്മവര്ഷം’. മധ്യകാല രാജവംശങ്ങള്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് പണിത ചെറിയ കുറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും കൂട്ടമായിരുന്നു വിദേശയാത്രികര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ട ദില്ലി. ഒരു ആസുത്രിത-ആധുനിക നഗരത്തിന്റെ അഭാവം തോന്നിയപ്പോഴാണ് ബ്രിട്ടീഷ്കാര് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍,എഡ്വിന് ലുറ്റ്യന്‍സ് എന്നീ രണ്ട് വിദഗ്ദ്ധരെ വരുത്തി ന്യൂദല്‍ഹി പണിതുയര്‍ത്തിയത്. പിന്നീടിങ്ങോട്ടു നഗരം വളര്‍ന്നുകൊണ്ടേയിരുന്നു. ആദ്യം ദല്‍ഹിയിലെ തന്നെ ഗ്രാമങ്ങളും, കൃഷിഭൂമികളും തുടച്ചുമാറ്റിയും, പിന്നെ യമുന കടന്ന് കിഴക്കുള്ള ചതുപ്പു നിലങ്ങള്‍ മണ്ണിട്ട് നികത്തിയും തെക്കോട്ടും, വടക്കോട്ടും, പടിഞ്ഞാറോട്ടും കൃഷിയിടങ്ങള്‍ കയ്യേറിയും നഗരം വികസിച്ചു. ദല്‍ഹി വളര്‍ന്ന് വളര്‍ന്ന് അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയും കടന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെ ഞങ്ങളിരിക്കുന്ന വിശാലമായ ചോളവയലുവരെയെത്തിനില്ക്കു ന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/3895/justin9" rel="attachment wp-att-3910" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-3910" height="217" src="http://www.nalamidam.com/wp-content/uploads/2011/10/justin9-300x217.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin9" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പുതിയതായി പണിതീര്‍ന്ന എട്ടുവരിപ്പാതയുടെ അരികില്‍ ധാബ നടത്തുന്ന ആളുടെ പേര് രാംസിംഗ്. അമ്പതിനടുത്ത പ്രായവും അഞ്ചടിക്കും അല്പം മുകളില്‍ ഉയരവുമുള്ള മെലിഞ്ഞ ചെറിയ കൂനുള്ള ഒരാള്‍രൂപമാണ് അയാള്‍. “ആ ഭൂമി എന്റെതായിരുന്നു”, വയലിന്റെ നടുവില്‍ ഉയര്‍ന്നു വരുന്ന പന്ത്രണ്ട്നില കെട്ടിടം ചൂണ്ടി രാംസിങ്ങ് പറഞ്ഞു. പോയ വര്‍ഷം വരെ തന്റെ സ്വന്തമായിരുന്ന വയലില്‍ വരെ നഗരം വളര്‍ന്നെത്തിയതിന്റെ ആവേശത്തിലാണ് രാംസിംഗ്. നിര്‍മ്മാണക്കമ്പനികള്‍ ഭൂമി ഏറ്റെടുത്തു ആയിരക്കണക്കിന് ഫ്ലാറ്റുകളും ഷോപ്പിംഗ് മാളുകളും കെട്ടിപ്പൊക്കുന്നത് അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. പ്രതീക്ഷിക്കാതെ കൈയില്‍ വന്നുചേര്‍ന്ന കുറച്ചു പണം, കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയും ഭൂമികച്ചവടത്തിന്റെ ഇടനിലക്കാരെയും ഫ്ലാറ്റും സ്ഥലവും വാങ്ങനെത്തുന്നവരെയുമെല്ലാം ലക്ഷ്യം വെച്ചു നടത്തുന്ന വഴിയോര ധാബ എന്ന ദിവസേന വരുമാനം കിട്ടുന്ന പുതിയ തൊഴില്‍. പിന്നെ ഭൂമി ഏറ്റെടുത്തപ്പോള്‍ നിര്‍മാണ കമ്പനികള്‍ നല്കിയ നിരവധി വാഗ്ദാനങ്ങള്‍. ഇതെല്ലാം നിറഞ്ഞ ഒരു മനസാണ് ഇപ്പോള്‍ രാംസിംഗ് എന്ന ഞങ്ങളുടെ മുന്നില്‍ നില്ക്കു ന്ന ഈ മനുഷ്യന്. ഗ്രാമത്തിലെ കുടില്‍ പൊളിച്ച് അയാള്‍ നല്ല ഒരു വീടിനു വേണ്ടി തറ കെട്ടിക്കൊണ്ടിരിക്കുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
നാല്‍പ്പതോളം ചെറുവീടുകള്‍ ചേര്‍ന്നിരിക്കുന്നതാണ് അയാളുടെ ഗ്രാമം. ചുറ്റും പന്ത്രണ്ടും പതിമൂന്നും നിലയില്‍ ഉയര്‍ന്നു നില്ക്കു ന്ന കെട്ടിടങ്ങള്‍ ഗ്രാമത്തിന് ഇപ്പോള്‍ കോട്ട കെട്ടിയിരിക്കുന്നു. കൃഷിഭൂമി വിറ്റുകിട്ടിയ പണം കൊണ്ട്, ആ ഗ്രാമം നിറയെ, വലിയ വീടുകള്‍ സ്വപ്നം കണ്ട്, ഈ മനുഷ്യര്‍ തറ പണിതിരിക്കുന്നു . ചില വീടുകളുടെ മുറ്റത്ത് ആഡംബരകാറുകള്‍ കിടക്കുന്നുണ്ട്. പക്ഷെ ടൌണ്‍ഷിപ്പ് പൂര്‍ത്തിയാവുന്നതോടെ നിര്‍മാണ കമ്പനി ഈ ധാബകളും ചെറിയ വഴിയോര കച്ചവടങ്ങളും തൂത്തെറിഞ്ഞ് അവിടം പാര്‍ക്കും കുട്ടികള്‍ക്കുള്ള കളിസ്ഥലവുമാക്കി മാറ്റും. ഭൂമിക്ക് എത്ര പണം കിട്ടിയെന്നും, അത് എന്ത് ചെയ്യുമെന്നും ഒക്കെ രാംസിങ്ങിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നിര്‍മാണ കമ്പനികള്‍ പല രൂപത്തില്‍ കാതുകൂര്പ്പിച്ചിരിക്കുന്നത്ക ണ്ടതിനാല്‍ ആ സാഹസം തല്ക്കാലം ഉപേക്ഷിക്കേണ്ടി വന്നു. പണം ബാങ്കില്‍ ഉണ്ടെന്നും ആ പണം കൊണ്ട് ഗ്രാമത്തിലെ വീട് പണി പൂര്‍ത്തിയാക്കാനും ഉയര്‍ന്നു വരുന്ന ബഹുനിലകെട്ടിടത്തില്‍ ഒരു വീടും ഒരു കച്ചവട സ്ഥലവും വാങ്ങാനുമാണ് പരിപാടിയെന്നും മാത്രം രാംസിംഗ് വെളിപ്പെടുത്തി.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
രാംസിങ്ങിന്റെ ഗ്രാമത്തിന്റെ പേര് എല്ലാവരും മറന്നിരിക്കുന്നു. ബഹുരാഷ്ട്ര നിര്‍മാണ കമ്പനികള്‍ വില്ലേജിനിട്ട പുതിയ പേരില്‍ വന്‍കിട പത്രങ്ങള്‍ ഗ്രാമത്തെ പ്രശസ്തമാക്കിയിരിക്കുന്നു.<br />ഇത് ദില്ലിയുടെ എല്ലാക്കാലത്തെയും ചരിത്രം. രാഷ്ട്രപതിഭവനും, പാര്‍ലമെന്റും, ഇന്ത്യ ഗെയ്റ്റുമൊക്കെ നില്ക്കു ന്ന സ്ഥലത്തുനിന്നും ബ്രട്ടിഷുകാര്‍ ഒഴിപ്പിച്ചുവിട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കൊളോണിയല്‍ രേഖകള്‍ പറയുന്നില്ല.<br />ദില്ലിയുടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കുടിയൊഴിപ്പിക്കല്‍ ചരിത്രം നീതിയുടെതല്ല. ഇറക്കിവിടുന്നവരെ പുനരധിവസിപ്പിക്കുകയെന്നത് സര്‍ക്കാറുകള്‍ തലവേദനയായിമാത്രം കണ്ടു, അവരധികപ്പറ്റായി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ “നഗര വികസനത്തിന്” വേണ്ടി ഒഴിഞ്ഞുമാറികൊണ്ടിരുന്നു. അതിനു തയ്യാറല്ലാത്തവരെ ബലമായൊഴിപ്പിച്ചു. ഒരു കാലത്ത് സ്വന്തമായിരുന്ന മണ്ണില്‍ അവര്‍ പലരും വീട്ടുവേലക്കാരും, കാവല്‍ക്കാരും, ചെറുകിട കച്ചവടക്കാരുമായി മാറി. സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാറുകളോ നിയമങ്ങളോ ഇവരെ തുണച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ സര്‍ക്കാര്‍ ചൂഷണം മാത്രം ഉന്നം വെച്ച് ഉണ്ടാക്കിയ ‘ഭൂമിഏറ്റെടുക്കല്‍ നിയമം’ അതിന്റെ കൊളോണിയല്‍ സത്ത നിലനിറുത്തി സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാറുകളും നിലനിറുത്തിപ്പോന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/3895/justin7" rel="attachment wp-att-3911" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-3911" height="225" src="http://www.nalamidam.com/wp-content/uploads/2011/10/justin7-300x225.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin7" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
വടക്കന്‍ ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ നിന്ന് ഹരിയാനയിലെ സോനിപ്പത്തിലെക്കോ ദില്ഷാലദ് ഗാര്‍ഡനില്‍നിന്ന് ഗാസിയാബാദിലേക്കോ, ഗ്രേറ്റര്‍ നോയിഡയിലേക്കോ ഉള്ള യാത്രയില്‍ ഇടക്കിടക്ക് ചില സമരപന്തലുകള്‍ കാണാം. വയലുകള്‍ നികത്തി പുതിയതായി നിര്‍മിച്ച വിസ്താരമേറിയ ഹൈവേകളുടെ അരികുകളില്‍ പത്തും ഇരുപതും കര്‍ഷകര്‍ പ്ലക്കാര്‍ഡുകളുമായി ഇരിക്കുന്നു. സര്‍ക്കാറുകളും സ്വകാര്യ നിര്‍മാണ കമ്പനികളും അവരെ പൂര്‍ണമായി അവഗണിക്കുന്നു. ‘അത്യാര്‍ത്തി മൂലം കൊടിപിടിക്കുന്നവരെ’ന്നു മധ്യവര്‍ഗം പഴിപറയുന്നു. മാധ്യമങ്ങളില്‍ അവരുടെ സമരങ്ങള്‍ വാര്‍ത്തയാവുന്നില്ല. അങ്ങനെ, നിരവധി പ്രതിഷേധ സ്വരങ്ങള്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ തളര്ന്നില്ലാതാവുന്നു. ഫ്ലാറ്റ് സമുച്ചയങ്ങളും, ഷോപ്പിംഗ് മാളുകളും, സ്കൂളുകളും, ഫൈവ്സ്റ്റാര്‍ ആശുപത്രികളും, റിസോര്‍ട്ടുകളും, വ്യവസായകേന്ദ്രങ്ങളുമൊക്കെ പണിയാന്‍ വേണ്ടിയാണ് ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും സ്വകാര്യ നിര്‍മാണ കമ്പനികള്‍ വാങ്ങുന്നത്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി കൃഷിസ്ഥലം കര്‍ഷകരില്‍നിന്ന് നിര്‍മാണ കമ്പനികള്‍ നേരിട്ട് വാങ്ങുക എന്നതാണ് ഹരിയാന സംസ്ഥാനത്ത് നിലനില്‍ക്കുന്ന പൊതുരീതി. എന്നാല്‍ ഉത്തര്‍ പ്രദേശ് എന്ന ദല്‍ഹിയുടെ മറ്റൊരു അയല്‍ സംസ്ഥാനത്തെ രീതി കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ പല അടിയന്തിര ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഏറ്റെടുക്കുകയും തുടര്‍ന്ന് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുകയെന്നതുമാണ്. നിയമം എങ്ങനെയിരുന്നാലും എന്തുപറഞ്ഞാലും ഒരു സംസ്ഥാനത്തെപ്പോലും വിലക്ക് വാങ്ങാന്‍ ആളും അര്‍ഥവുമുള്ള നിര്‍മാണ കമ്പനികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു സ്ഥലം കണ്ടെത്തിയാല്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചോ അല്ലാതയോ അവര്‍ ആ സ്ഥലം വാങ്ങിയിരിക്കും. ഏതൊക്കെ നിയമങ്ങളാണ് നിര്‍മാണ കമ്പനികള്ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/3895/justin9-2" rel="attachment wp-att-3912" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-3912" height="217" src="http://www.nalamidam.com/wp-content/uploads/2011/10/justin91-300x217.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin9" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ലോകരാജ്യങ്ങള്‍ പലതും ജീവജാലങ്ങളുടെയും, മണ്ണിന്റെയും, നദികളുടെയും തടാകങ്ങളുടെയുമെല്ലാം’ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിയമം കൊണ്ടുവരുന്നു, മനുഷ്യാവകാശത്തിന്റെ അതേ പ്രധാന്യത്തോടെ അത് ശക്തമായി നടപ്പാക്കുന്നു. അതേ കാലത്തുതന്നെയാണ് കൃഷിഭൂമി നീന്തല്‍ക്കുളങ്ങളും തീം പാര്‍ക്കുകളും ക്ലബ് ഹൗസുകളും ആയിത്തീരുന്ന കാഴ്ച ദല്‍ഹിക്ക് ചുറ്റും നടക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ആഡംബരജീവിതത്തിനു വേണ്ടിയാണ് ഒരു പ്രദേശത്തിന്റെ ആവാസ-സമ്പദ് വ്യവസ്ഥകളെയും അതുണ്ടാക്കിയ ജനങ്ങളെയും തൂത്തെറിയുന്നത്. കുടിയോഴിപ്പിക്കലിനു പകരമായി നിര്‍മാണ കമ്പനികള്‍ വാഗ്ദാനം ചെയുന്ന ജോലിയും, താമസസ്ഥലവും, വന്‍ തുകയുമെല്ലാം കബളിപ്പിക്കലായിരുന്നുവെന്ന് ഗ്രാമീണര്‍ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. സ്വന്തം സ്ഥലവും ഗ്രാമവും, ശീലങ്ങളും വിട്ട് ഒരു കെട്ടുനോട്ടുമായി അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വരുന്നു. സിംഗൂരും, നന്ദിഗ്രാമിലും, ഗ്രേറ്റര്‍ നോയിഡയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നത് ഇത്തരം സാഹചര്യത്തിലാണ്. ഈ ‘അധികപ്പറ്റുകള്‍’ നടത്തുന്ന പ്രക്ഷോഭം സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നു. തോക്കുകള്‍ മറുപടി പറയുന്നു. രത്തന്‍ ടാറ്റയുടെ മനസ്സ് വേദനിപ്പിച്ച കര്‍ഷകരുടെ കുലം മുടിഞ്ഞുപോകട്ടെയെന്നു മോഡിമാരും മന്മോഹന്മാരും ബുദ്ധദേവനും ശപിക്കുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
ഇത്തരം സാഹചര്യം രാജ്യമൊട്ടുക്കും നിലനില്ക്കു മ്പോളാണ് പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനം ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ ബില്ല് (The Land Acquisition, Rehabilitation and Resettlement Bill, 2011) കൊണ്ടുവരുന്നത്.കര്‍ഷകര്‍ക്ക് വിപണിമൂല്യമനുസരിച്ച് വില നല്‍കുമെന്നും പുരധിവാസത്തിന് മുന്തിയ പരിഗണന കൊടുക്കുമെന്നുമാണ് അക്കമിട്ടുനിരത്തിയുള്ള വാഗ്ദാനം. അവകാശവാദങ്ങള്‍ക്കപ്പുറം ഈ പുതിയ ബില്ല് കുടിയൊഴിപ്പിക്കലിന്റെ ചരിത്രം മാറ്റിയെഴുതുമോ എന്നാണിനിയറിയേണ്ടത്. ഇല്ല എന്ന് ബില്ലിനെ പഠിച്ച നിയമവിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മുന്‍കൂട്ടിക്കാണുന്നു.<br />കൃഷിഭൂമി ഏറ്റെടുക്കുന്നതിന് പറയുന്ന കാരണങ്ങള്‍, ഭൂമിയുടെ വിപണിമൂല്യം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം, ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തുടങ്ങിയവയെല്ലാം വിശദമായിത്തന്നെ പരിഗണിച്ചാണ് ഈ ബില്ല്പാര്ലമെന്റിലെത്തിയത്. പക്ഷെ ഈ ബില്ല് എന്ത് പറയുന്നില്ല എന്നതാണ് കോര്‍പറേറ്റ് നിയന്ത്രിത ഇന്ത്യയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
<a href="http://www.nalamidam.com/archives/3895/justin4" rel="attachment wp-att-3913" style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: #e97f02; font-size: 20px; margin: 0px; outline: 0px; padding: 0px; text-decoration: none; vertical-align: baseline;"><img alt="" class="aligncenter size-medium wp-image-3913" height="225" src="http://www.nalamidam.com/wp-content/uploads/2011/10/justin4-300x225.jpg" style="border: 1px solid rgb(170, 170, 170); display: block; font-size: 21px; margin: 0px auto; outline: 0px; padding: 2px; vertical-align: baseline;" title="justin4" width="300" /></a></div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
സമീപത്തുള്ള സ്ഥലങ്ങള്‍ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്ന വില വെച്ചിട്ടാണ് സര്‍ക്കാറുകള്‍ സ്ഥലത്തിന്റെ വിപണിമൂല്യം നിര്‍ണയിക്കുന്നത്. പലപ്പോഴും മുദ്രപ്പത്രത്തില്‍ കാണിക്കുന്നതിന്റെ അമ്പതും നൂറുമിരട്ടിയാണ് ഭൂമാഫിയയും നിര്‍മാണ കമ്പനികളും ഉണ്ടാക്കുന്ന ലാഭം. രേഖകളില്ലാതെ കൈമാറപ്പെടുന്ന കോടികളുടെ കള്ളപ്പണത്തിന് മുകളില്‍ ഒരു നിയമവും കൈവെയ്ക്കില്ല. രാം സിങ്ങിന്റെ ഗ്രാമത്തില്‍ തന്നെ അഞ്ചു സെന്റ് സ്ഥലത്തിന് ഭൂമാഫിയ വാങ്ങുന്ന വില ഒരു കോടിക്ക് മുകളില്‍ വരും; കര്ഷകന് കൊടുക്കുന്നതിന്റെ എത്രയോ മടങ്ങ് അധികമാണിത്!<br />ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ലേലത്തില്‍ വെച്ച് വിപണിമൂല്യം നിര്ണ്യിക്കുക എന്ന നിര്‍ദേശം സര്‍ക്കാര്‍ കേട്ടതായിപ്പോലും തോന്നുന്നില്ല. രാംസിങ്ങിനെപ്പോലെ സ്വന്തം ലോകം ഇല്ലതായിപ്പോകുന്നവര്ക്ക് കൊടുക്കേണ്ട നഷ്ട്ടപരിഹാരം എങ്ങനെ നിര്‍ണയിക്കുമെന്നോ, അത് സുതാര്യമായി എങ്ങനെ നടപ്പില്‍ വരുത്തുമെന്നോ ഈ ബില്ല് ക്രത്യമായ മറുപടി പറയുന്നില്ല. അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. കേരളമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈകളിലെത്തുന്നതില്‍ വ്യവസായ വികസന കോര്പറേഷന് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ട്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
കറുത്തതും വെളുത്തതുമായ പണം കുറച്ചുപേരുടെ കൈയില്‍ കുന്നുകൂടുന്നതും അത് മറ്റുള്ളവരുടെ ജീവിതവും പ്രകൃതി സമ്പത്തും നശിപ്പിച്ചു കുഴിച്ചിടാനുള്ള ശ്രമങ്ങളും വലിയ ഒരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞു. നാളത്തെ ചരിത്രകാരന്മാര് നമ്മുടെ തലമുറയെ ‘കൊള്ളക്കാരുടെ കൂട്ടം’ എന്നായിരിക്കും വിശേഷിപ്പിക്കുക; നമ്മള് നഗരങ്ങള്‍ പ്രാന്തപ്രദേശങ്ങളും കടന്ന് ഗ്രാമങ്ങളും കൃഷിഭൂമികളും കൈയടക്കുന്നു. കിനാലൂരും മൂലമ്പിള്ളിയും മാത്രമല്ല ഇടുക്കിയും വയനാടും ഭൂമാഫിയ തട്ടിപ്പറിക്കുന്നു, അവിടെ ആഡംബര റിസോര്‍ട്ടുകള്‍ പണിതുകൂട്ടുന്നു. ഭൂമാഫിയയുടെ ഗുണ്ടവിളയാട്ടത്തിന് ഇരകളാകേണ്ടിവരുന്നതാവട്ടെ, കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഗ്രാമങ്ങളില്‍ കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവരും ചെറിയ വ്യവസായ യൂണിറ്റുകള്‍ നടത്തുന്നവരുമാണ്. മനുഷ്യജീവതത്തിന് ആവശ്യമായതെല്ലാം വന്‍കിട സ്വകാര്യ കമ്പനികള്‍ തന്നെ വിതരണം ചെയ്യുന്നു. രാംസിങ്ങിനെപ്പോലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സേവകവൃന്ദവുമായി മാറുന്ന ഗതികേടിലേക്ക് എത്തിച്ചേരുന്നു. അപകടകരമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ‘നഗരകേന്ദ്രിത വികസനം’ മാറിവരുക എന്നതാണ് ഇന്ത്യപോലൊരു അവികസിത രാജ്യത്തിനാവശ്യം. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനോ സ്വകാര്യ നിര്‍മാണ കമ്പനികളെ നിലക്ക് നിറുത്താനോ ഈ പുതിയ ബില്‍ സഹായിക്കില്ല. നഗരങ്ങളുടെ വലിപ്പവും മോടിയും ഒന്നും ഒരിക്കലും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ തെരുവിലിറങ്ങുന്ന ഒരു നാട് നന്നാവുന്നതിന് പരിധികളുണ്ട്. എല്ലാം വന്‍കിട കമ്പനികള്‍ക്ക് തീറെഴുതുമ്പോള്‍ സര്‍ക്കാറുകള്‍ ഇതോര്‍മ്മിച്ചാല്‍ നന്നായിരുന്നു.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam portal) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-65427664850074389472014-04-04T05:45:00.001-07:002014-04-04T05:45:49.439-07:00ജനാധിപത്യകാലത്തെ രാജഭക്തി അശ്ലീലമാണ്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
പദ്മനാഭസ്വാമിക്ഷേത്രത്തിനും അതിന്റെ കണക്കറ്റ സമ്പത്തിനും മുകളില്‍ തിരുവിതാംകൂര്‍ രാജവംശം മേല്ക്കോ യ്മ നിലനിര്ത്താ ന് ശ്രമിക്കുന്നതിനെതിരെ വി.എസ് ആഞ്ഞടിക്കുമ്പോള്‍ ഓര്‍മ്മവന്നത് വി.കെ.എന്നിന്റെ ‘പിതാമഹന്’ എന്ന നോവലാണ്. തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ് ‘ദൈവദത്തമായ’ അവകാശങ്ങളെ വി.എസ് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ 1976ല്‍ പ്രസിദ്ധികരിച്ച പിതാമഹനില്‍ കൊളോണിയല്‍ ഭരണത്തിന്റെ കീഴില്‍ സര്‍വ്വസുഖങ്ങളും അനുഭവിച്ചു കഴിഞ്ഞ കൊച്ചിരാജവംശത്തെ നര്‍മ്മത്തിന്റെ ഭാഷയില്‍ വി.കെ.എന്‍ നന്നായി കളിയാക്കവിടുന്നുണ്ട്.</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
വി.എസ് രാജാക്കന്മാരെ വിമര്‍ശിക്കുന്നത് കണ്ടു ക്ഷുഭിതരായ ചില ‘പ്രജകള്‍’ പിതാമഹന് വായിച്ചിട്ടുണ്ടാവില്ല എന്ന് വേണം കരുതാന്‍. അതില്‍ കൊച്ചി രാജാവ് നാടുനീങ്ങിയപ്പോള്‍ കൊച്ചി പ്രധാനമന്ത്രി സര് ചാത്തുവിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലമേനോന്‍ തയ്യാറാക്കുന്ന അനുശോചനപത്രം ഇങ്ങനെയാണ്;<br />അഡ്വക്കേറ്റ്ജനറല്‍: ‘മലയാംകൊല്ലം ആയിരാമാണ്ട് മീനത്തില്‍ ജനിച്ച് പ്രജാപുത്ര കളത്ര വത്സലനായി അരനൂറ്റാണ്ടിലധികം കാലം വസുന്ധരയെപ്പിടിച്ചു വാണ്, വാഴ്ത്തിയ ശേഷം ഇപ്പോള്‍ തീപ്പെട്ടു കിടക്കുന്ന പൊന്നുതിരുമേനിയുടെ അകാലവിയോഗത്തില്‍ ഈ യോഗം തീവ്രമായ ശോകം രേഖപ്പെടുത്തുന്നു. ജീവിച്ചിരുന്ന കാലത്ത് ആരാ എന്ന രണ്ടാക്ഷരത്തില് കവിഞ്ഞ് ആ മിതഭാഷി, മിതവാദി, യുക്തിസഹന് ആരോടും ഒന്നും തിരുവുരിയാടിയിരുന്നില്ല. അതുതന്നെയായിരുന്നു അവിടുത്തെ മഹത്വവും. “ഭേഷ്”! സര് ചാത്തു പറഞ്ഞു ‘നല്ല ഡ്രാഫ്റ്റ്. ഒട്ടും ഓവര്‍ ഡ്രാഫ്റ്റില്ല. അവിടുന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ആരാ എന്ന് ഒരുവട്ടം എഴുതുന്നതില്‍ കവിഞ്ഞ് മറ്റൊരു തിരുത്തും ഗോപാലമേനോന്റെ കൃതിയില്‍ വരുതുമായിരുന്നില്ല”<br />ഇതൊക്കെ ഇപ്പോള്‍ വി.എസിനെതിരെ ഉറഞ്ഞുതുള്ളി നില്ക്കു ന്ന രാജഭക്തര്‍ വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവരെ പേടിച്ച് വി.കെ.എന്‍ ഡല്ഹിയില്എല്ലാക്കാലവും കഴിയേണ്ടിവന്നേനെ. വി.കെ.എന്നും വി.എസും കേരളത്തിന്റെ ആധുനികതവല്ക്കരണത്തെ നന്നായി മനസ്സിലാക്കുകയും ഇടപെടുകയും ചെയ്തിട്ടുള്ളവരാണ്. കേരളത്തിന്റെ ജനാധിപത്യവല്ക്ക രണത്തില്‍ ഇനിയും ഇടപെടല്‍ ആവശ്യമുള്ള ഒരു പ്രധാനസംഗതിയാണ് ഇവര്‍ രണ്ടുപേരും മുന്നോട്ടുവെക്കുന്നത്. രാജഭരണമവസാനിച്ചു പതിറ്റാണ്ടുകളായിട്ടും ആളുകളുടെ മനസ്സില്‍ (എല്ലാവരുടെയുമല്ല) ബാക്കി നില്ക്കുന്ന രാജഭക്തി ഇല്ലാതാക്കുകയെന്നത് ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യമാണ്. നിധിവിവാദവും ദേവപ്രശ്നത്തോടുമുള്ള പ്രതികരണം സൂചിപ്പിക്കുന്നതിതാണ്. നിലവറ തുറക്കുന്നവരുടെ കുലം മുടിഞ്ഞുപോകുമെന്നു ജ്യോതിഷികളെക്കൊണ്ട് പറയിപ്പിക്കാന്‍ തോന്നിക്കുന്നത് അത് വിലപ്പോകുമെന്നുളളതുകൊണ്ടുതന്നെയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയ യൂറോപ്യന്മാര്ക്കെ തിരെ കേരളത്തിലെ ഒരു രാജകുടുബവും ഇത്തരം വിരട്ടുകള്‍ നടത്തയിട്ടില്ല. അവരുടെയടുത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ ചിലവാകില്ല എന്നതുതന്നെ കാരണം.<br />രാജകുടുംബത്തിന് ഇപ്പോഴും കിട്ടുന്ന ഭക്തിയും അപ്രമാദിത്യവും അവസാനിക്കാന്‍ ആദ്യം ചെയ്യേണ്ടത് നമ്മള് ഉണ്ടാക്കിവെച്ചിരിക്കുന്ന രാജഭരണകേന്ദ്രിതമായ പൊതുചരിത്രബോധം തിരുത്തിയെഴുതുക എന്നതാണ്. കേരളത്തിലെ ഓരോ പ്രദേശവും അതിന്റെ ചരിത്രത്തെ ഏതെങ്കിലും രാജവംശവുമായി/നാടുവാഴിയുമായി കൂട്ടിയിണക്കിയാണ് മനസ്സിലാക്കുന്നത്. കോതമംഗലത്തിന്റെ പൈതൃകം കോത രാജാവിലേക്കാണ് നമ്മള് പറഞ്ഞെത്തിക്കുന്നത്. ജനത്തെ ചൂഷണം ചെയ്തും കൊന്നും കൊലവിളിച്ചും വാണിരുന്ന നാടുവാഴി തമ്പുരാക്കന്മാരിലേക്കാണ് ഓരോ നാടും അവരുടെ ചരിത്രത്തെ പറഞ്ഞെത്തിക്കുന്നത്. നാടുവാഴികള്‍ അങ്ങനെ ആ പ്രദേശത്തിന്റെ വിമര്ശതനാതീതരായ പൈതൃകബിംബമായി ജനമനസ്സില്‍ വാഴുന്നു.<br />‘മലയാളി ദേശീയത’ തന്നെ ചേരമാന്‍ പെരുമാളിലേക്കും മഹാബലി എന്ന സാങ്കല്‍പ്പിക രാജവിലേക്കുമൊക്കെയാണ് സ്ഥിരമായി എത്തിച്ചേരാറുള്ളത്. ആഭരണവിഭൂഷിതനായി ഓണക്കാലത്ത് ടിവിപത്ര പരസ്യങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു മഹാബലിയാണ് മലയാളിദേശിയതയുടെ പൊതുചരിത്രബോധം. ഇത് മാറ്റി ചിന്തിക്കാന്‍ പരസ്യക്കമ്പനികള്‍ പറഞ്ഞുപൊലിപ്പിക്കുന്ന മലയാളി നൊസ്റ്റാള്‍ജിയ ഒട്ടനുവദിക്കുകയുമില്ല. കാരണം ഒരു ഉപഭോക്തൃ സമൂഹത്തില്‍ പരസ്യക്കമ്പനികള്‍ക്ക് ഏറ്റവുമാവശ്യമുള്ളതും ഗൃഹാതുരത്വം തന്നെ. രാജഭരണകാലമെന്ന ഈ ‘നല്ല കാലത്തെ’പ്പറ്റിയുള്ള പൊതുചരിത്രബോധവും ഗൃഹാതുരത്വവും കൊണ്ടാണ് സൂപ്പര്‍ താരങ്ങളുടെ ആറാം തമ്പുരാന്പോലുള്ള സിനിമകള്‍ പണം വാരുന്നത്. നാടുവാഴിത്വത്തെ വാഴ്ത്തിപ്പാടുകയും ഒരു നാടിന് ഒരു ഉടയവന് എന്ന തത്വത്തെ മലയാളിയുടെ മനസിലേയ്ക്ക് തിരികെക്കൊണ്ടുവരികയുമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. അത്തരം ഫ്യൂഡല്ജാതി ബോധത്തിന് സമൂഹത്തില്‍ വേരോട്ടമുള്ളതുകൊണ്ടാണ് രാജകുടുംബത്തെ വിമര്‍ശിച്ചതിന് വീ എസ്സ് മാപ്പുപറയണമെന്ന് ചില രാഷ്ട്രീയപ്രവര്ത്തകരുള്പെ ടെയുള്ള ആളുകള്‍ ആവശ്യപ്പെടുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ വാഴ്ത്തിപ്പാടേണ്ടവരല്ല ഈ ഫ്യൂഡല്‍ നാടുവാഴികള്‍ എന്ന പൊതുബോധം വേരുറയ്ക്കേണ്ടിയിരിക്കുന്നു</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
കേരളത്തിന്റെ ചരിത്രത്തില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയുമൊക്കെ രാജകുടുംബങ്ങള്‍ക്ക് ഇത്രയധികം വിലകല്‍പ്പിച്ചു കൊടുക്കേണ്ടതുണ്ടോയെന്നാണ് കേരളചരിത്രം പഠിക്കാന്‍ ചരിത്രാധ്യാപകര്‍ നിര്ദേ്ശിക്കുന്ന പല പുസ്തകങ്ങളും കാണുമ്പോള്‍ തോന്നുക. സ്വന്തം സുഖസൗകര്യങ്ങളും കൊട്ടരരാഷ്ട്രിയവുമായി ബ്രട്ടിഷ് സംരക്ഷണത്തില്‍ ജീവിച്ചവരാണ് കൊളോണിയല്‍ കാലഘട്ടത്തിലെ രാജകുടുംബങ്ങള്‍. ചെല്ലും ചെലവും കൊടുത്തു കൊട്ടാരവളപ്പില്‍ താമസിപ്പിച്ചിരുന്ന ‘ചരിത്രകാരന്മര്’ എഴുതിയിരുന്നത് ചരിത്രമല്ല മറിച്ച് വാഴ്ത്തിപ്പാടലുകളാണ്. യൂറോപ്പിലെ മധ്യകാല രാജവംശങ്ങളുടെയും മുഗള്‍ രാജവംശത്തിന്റെയുമൊക്കെ മോഡലില്‍ കൊട്ടാരത്തിലെ ഔദോഗിക ചരിത്രകാരന്മാര് രാജകുടുംബങ്ങളുടെ ചരിത്രം പടച്ചുവിട്ടുകൊണ്ടിരുന്നു. ചെറിയ നാടുവാഴികള്‍ വരെ ജോര്‍ജ്ജ് ആറാമനും ഷാജഹാനുമൊക്കെയായി ചിത്രികരിക്കപ്പെട്ടു. പ്രിന്റിംഗ് പ്രസ്സും പണവും കൈയിലുണ്ടായിരുന്നതുകൊണ്ട് നാടൊട്ടുക്കും പുസ്തകത്തിന്റെ കോപ്പികള്‍ വാരിവിതറി.<br />ചരിത്രമെഴുത്തു മാത്രം പോര എന്ന് തോന്നിയപ്പോള്‍ കൂടുതല്‍ സ്ഥനമാനങ്ങള്ക്കും പതക്കങ്ങള്ക്കും , ഗണ്‍ സല്യുട്ടിന്റെ എണ്ണം കൂട്ടുന്നതിനും വേണ്ടി ഡല്‍ഹിയിലെയും മദ്രസ്സിലെയും ബ്രട്ടിഷ് കൊളോണിയല്‍ സര്‍ക്കാരുകളുമായി നാടുവാഴികള്‍ വഴക്കിട്ടു. മഹാരാജാവ് എന്ന സ്ഥാനം അനുവദിച്ചുകിട്ടാന്‍ നാടിന്റെ, നാട്ടുകാരുടെ സ്വത്ത് ബ്രട്ടിഷുകാര്‍ക്ക് തീറെഴുതിക്കൊടുത്തു. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ ദിവന്മരെയും ഉദ്യോഗസ്ഥവൃന്ദത്തെയുമെല്ലാം നിയമിച്ചു വരുതിയില്‍ നിറുത്തി ‘പിന്‍വാതില്‍’ ഭരണം നടത്തിയിരുന്ന ബ്രിട്ടീഷ്കാരുടെ ആവശ്യം ഈ നാടുവഴികളെ മുന്നില്‍ നിറുത്തി കാര്യങ്ങള്‍ കാണുക എന്നതായിരുന്നു. പൊന്നുതമ്പുരാന് ഒരു കാര്യം പറഞ്ഞാല്‍ ‘പ്രജകള്‍’ എന്ന നാട്ടുപ്രമാണിമാര്‍ തൃക്കാഴ്ച്ചയെ വാഴ്ത്തിപ്പാടി മിണ്ടാതിരുന്നോളും എന്നതുകൊണ്ടാണ് നാടു ഭരിച്ചിരുന്ന സായിപ്പന്മാര് രാജപദവി നിലനിന്നു പോകാന്‍ അനുവദിച്ചത്. അങ്ങനെ പത്തൊന്പ്ത്ഇരുപതു നൂറ്റാണ്ടുകളിലെ ശക്തമായ സാമൂഹ്യപരിവര്ത്താന പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത ക്ഷേത്രപ്രവേശനവിളംബരമുള്പ്പെ ടുന്ന പ്രധാനപ്പെട്ട സാമൂഹ്യമുന്നേറ്റങ്ങള്‍ രാജാക്കന്മാരുടെ കനിവായി വാഴ്ത്തപ്പെട്ടു.<br />ഒടുവില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണം കൈവിട്ടുപോകാതിരിക്കാന്‍ നാടുവാഴികള്‍ സര്‍വ്വതന്ത്രങ്ങളും പയറ്റിനോക്കി. ശ്രമം നടക്കാതെ വന്നപ്പോള്‍ വീണ്ടും ചരിത്രരചനയില്‍ കൈവെച്ചു; രാജ്യം പൊതുനന്മക്ക് വിട്ടുകൊടുത്ത മഹാമനസ്ക്കരായി. അവിടെയും തീര്ന്നി ല്ല, രാജകുടുംബത്തിന്റെ പ്രതേക സ്ഥാനവും പ്രിവി പേഴ്സ് എന്ന പേരില്‍ കിട്ടി വന്നിരുന്ന വന്‍ തുകയും ഇല്ലതാക്കിയതിനെതിരെ കോടതിയില്‍ പോയി. കേസ് കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു. രാജാക്കന്മാര് എന്നൊരു വിഭാഗം സ്വത്രന്ത്ര ഇന്ത്യയില്‍ ഇല്ല എന്ന് കോടതി അവര്‍ക്ക് പറഞ്ഞുകൊടുത്തു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിപ്പെട്ടികള് തുറന്നപ്പോള്‍ നാടുവാഴികള്‍ അവരുടെ മഹാമനസ്കതയുടെ തനിനിറം വീണ്ടും കാണിച്ചു. രാജഭക്തി നിലനില്ക്കു ന്നിടത്തോളം അവര്‍ ആരെ പേടിക്കണം!<br />കൊട്ടാരത്തിലെ ആസ്ഥാനചരിത്രകാരന്മാര് എഴുതിവെച്ച വാഴ്ത്തിപ്പാടലുകള്‍ സ്വാത്രന്ത്ര്യനന്തര സര്‍ക്കാരുകള്‍ കൂടുതല്‍ കോപ്പികളെടുത്ത് ഇന്നും വിതരണം ചെയ്തുവരുന്നു. ഇത്തരം വാഴ്ത്തിപ്പടലുകളെയും നാടുവാഴികേന്ദ്രികൃതമായ മിത്തുകളെയും ചരിത്രചനക്കുള്ള സാമഗ്രികളായി (archival materials) വേണം കാണാന്‍. അല്ലാതെ ഇതാണ് ചരിത്രം എന്ന് വിശ്വസിച്ച് ഇപ്പോഴും വിശ്വസ്തരാജഭക്തരായി ജീവിക്കുന്നത് മഠയത്തരമാണ്. കൊളോണിയല്‍ സംരക്ഷണത്തിലും സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ബലത്തിലും സുഖമായി വാണ നാടുവാഴികള്‍ക്കും അവരുടെ പിന്മുറക്കാര്ക്കും കേരളത്തിന്റെ ഒരു പൈതൃകസ്വത്തിലും അവകാശമില്ല.<br />‘മലയാളി ദേശിയതയുടെ’ ചരിത്രം പണിയെടുത്ത് ജീവിക്കുന്നവരുടെ ചരിത്രമാണ്. അവരാണ് നാടുവാഴികൊളോണിയല് ചൂഷണവും, യുദ്ധങ്ങളും, പകര്‍ച വ്യാധികളും, ദാരിദ്ര്യവും നേരിട്ട് ഈ നാട് ഉണ്ടാക്കിയത്. അവരാണ് ചരിത്രത്തില്‍ കേന്ദ്ര സ്ഥാനത്തു വരേണ്ടതും</div>
<div style="background-color: white; border: 0px; color: #222222; font-family: Meera; font-size: 19px; line-height: 22.404211044311523px; outline: 0px; padding: 0px 0px 10px; vertical-align: baseline;">
(Published in Naalaamidam portal) </div>
</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-41965255896989544102014-04-04T05:07:00.002-07:002014-04-04T05:09:35.164-07:00<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<br /></div>
<h2 style="text-align: left;">
<b>പ്രശാന്ത് ഭൂഷന് എന്ന ചോദ്യത്തിന് ദില്ലി സര്‍വകലാശാലയില്‍നിന്ന് ചില ഉത്തരങ്ങള്‍</b></h2>
<br />
<br />
മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്-പ്രശാന്ത് ഭൂഷനു നേരെയുണ്ടായ ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ദില്ലി സര്‍വകലാശാല കാമ്പസില്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിപല്‍സൂചനകള്‍ വായിച്ചെടുക്കുന്നു, യുവ ചരിത്രകാരന്മാരില് ശ്രദ്ധേയനായ ജസ്റ്റിന് മാത്യു
‘ഭഗത് സിംഗ് സേന’യും ശ്രീരാമാസേനയുംകൂടി പ്രശാന്ത്ഭൂഷനെ ഓഫീസില്‍ കയറി തല്ലി. നമ്മളെല്ലാം ടിവിയിലും പത്രത്തിലുമൊക്കെ കാണുകയും വായിക്കുകയുമൊക്കെ ചെയ്ത സംഭവം. കൃത്യം നടത്തിയ സംഘടനയുടെ പേരില്‍ തന്നെയുണ്ട് വലിയ വിരോധാഭാസം; ലോകം കണ്ട ഒരു വലിയ വിപ്ലവകാരിയുടെ പേരില്‍ സംഘടന. നടത്തുന്നതോ തനി ഗുണ്ടായിസം.
ഹിന്ദുദേശിയതയെപ്പറ്റിയോ അതിന്റെ ബിംബങ്ങളെപ്പറ്റിയോ എതിരഭിപ്രായം പറഞ്ഞാല്‍ തല്ലിത്തീര്ക്കുമെന്നാണ് ഭീഷണി. ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മുതല്‍ വന്‍ നഗരങ്ങളില്‍ വരെ ഇതാണ് അവസ്ഥ.
പ്രശാന്ത്ഭൂഷനെ ആക്രമിക്കുന്നത് പെട്ടന്നുണ്ടായ ഒരു പ്രകോപനത്തില്‍ നിന്നല്ല എന്നതാണ് അതിലെ ഏറ്റവും വലിയ അപകടം. മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്.
പ്രതികരണങ്ങളെ മുഴുവന്‍ ഭീഷണിയിലൂടെ നിശãബ്ദമാക്കി സ്വന്തം അജണ്ട നടപ്പാക്കുകയാണ് അവരുടെ രീതി. പ്രമുഖര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ പില്ക്കാലത്ത് ഒരുളുപ്പുമില്ലാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കലാണ്. മറ്റുള്ളവരെ ഭയപ്പെടുത്തി കാര്യം കാണല്‍. സംശയമുള്ളവര്‍ ദില്ലി സര്‍വകലാശാലയിലേക്കു വരിക. കൈയൂക്കു കൊണ്ട് ആളെ ഭയപ്പെടുത്തി അവര്‍ കാര്യം കാണുന്നത് എങ്ങനെയെന്നു കാണുക.
സംഘപരിവാര്‍ ദില്ലി സര്‍വകലാശാലയില്‍ 2008ല്‍ സമാനമായ മറ്റൊരു സാംസ്കാരിക ഗുണ്ടായിസം നടത്തി. അതിന്റെ അനന്തര ഫലങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ആഴ്ച എ.കെ രാമാനുജന്റെ രാമായണ പഠനം സിലബസില്‍നിന്ന് മാറ്റിച്ചതാണ് ഈ പരമ്പരയിലെ അവസാന സംഭവം.
ദില്ലി സര്‍വകലാശാല എകെ രാമാനുജന്റെ രാമായണ പഠനം ഹിസ്റ്ററി സിലബസ്സില്‍ നിന്ന് നീക്കംചെയ്യുന്നു. കാരണമാണ് രസകരം. പുസ്തകം മാര്‍ക്കറ്റില്‍ ലഭ്യമല്ല! ദില്ലിയിലെ ദരിയഗന്ജ് നിറയെ പ്രസാധനശാലകള്‍ നിരന്നിരിക്കുന്നത് പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണെന്നത് സര്‍വകലാശാല മറന്നെന്ന് കരുതാം.
രാമായണപഠനങ്ങളില് വളരെയധികം പ്രാധാന്യത്തോടെ വായിക്കപ്പെടുന്ന ഒന്നാണ് എ.കെ രാമാനുജന്റെ രാമായണകഥകളെപ്പറ്റിയുള്ള അദ്ധ്യായം. പല കാലഘട്ടങ്ങളും സംസ്കാരങ്ങളും പറഞ്ഞിരുന്ന വ്യത്യസ്തമായ രാമായണ കഥകളെയാണ് രാമാനുജന് പഠിക്കുന്നത്. വാല്മീകി പറയുന്ന രാമായണകഥ പല രാമായണകഥകളില്‍ ഒന്ന് മാത്രമാണെന്ന് രാമാനുജന്റെ പഠനം ഊന്നിപ്പറയുന്നു. ഓരോ സംസ്കാരങ്ങളുടെയും രാമായണ കഥകള്‍ വ്യത്യസ്തമാണെന്ന വാദം രാമനെയും രാമായണത്തെയും വെച്ച് സംഘപരിവാര്‍ നടത്തുന്ന പല അവകാശവാദങ്ങള്‍ക്കും എതിരാണ്. ലോകത്തിലെ പല സര്‍വകലാശാലകളുടെയും സാമൂഹ്യശാസ്ത്രവിഭാഗവും സാഹിത്യവിഭാഗവുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ഈ പഠനം ശുപാര്‍ശ ചെയ്യുന്നുണ്ട്. രാമാനുജന്റെ പഠനം ഒരു ഒറ്റപ്പെട്ട പഠനമല്ല. രാമായണ കഥകളുടെ പുനരാഖ്യാനം സാഹിത്യവിദ്യാര്ഥികള്ക്ക് ഒഴിവാക്കാന്‍ പറ്റാത്തത്ര വിപുലമായ ഒരു വിഷയമാണ്.
കഴിഞ്ഞയാഴ്ച ദില്ലിസര്വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ യോഗം ഈ പഠനത്തെ ചരിത്രസിലബസില് നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശ നടത്തി. അതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്ദി ല്ലി സര്‍വകലാശാലയില്‍ നടന്ന ചില സംഭവങ്ങള്‍ പറയേണ്ടതുണ്ട്.
2008ലാണ് ദില്ലി സര്‍വകലാശാലയുടെ ചരിത്രവിഭാഗം എ കെ രാമാനുജന്റെ ‘Three Hundred Ramayanas: Five Examples and Three Thoughts on Translation’ ബിഎ രണ്ടാം വര്‍ഷത്തിലെ ‘Cultures in Ancient India’യുടെ സിലബസിന്റെ ഭാഗമായി നിര്‍ദേശിച്ചത്. ഇത് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ചരിത്രവിഭാഗത്തിന്റെ തലവനെ ആക്രമിച്ചുകൊണ്ടാണ് പരിവാരം പ്രതികരിച്ചത്. പുരാതന ഇന്ത്യ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ വിളനിലമായും മധ്യകാല ഇന്ത്യയുടെ ചരിത്രം മുസ്ലിം മതഭീകരതയുടെ കാലഘട്ടമായും ചിത്രികരിക്കുന്ന സംഘപരിവാര്‍ ചരിത്രകാരന്മാര്ക്ക് സഹിക്കാന്‍ പറ്റാവുന്നതിലുമപ്പുറമായിരുന്നു ഈ നടപടി.
വകുപ്പു തലവനെതിരായ ആക്രമണവും അതിലൂടെ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷവും പരിവാിന് ഏറെ ഗുണം ചെയ്തു. ഏത് അജണ്ടയും നടപ്പാക്കാനാവുന്ന ഭയത്തിന്റെ വിത്തുകളായിരുന്നു ആ ആക്രമണത്തിലൂടെ അവര്‍ വിതച്ചത്.
ക്ലാസ്സ്മുറികളില്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ വിശകലനങ്ങള്‍ നടത്തുമ്പോള്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അധ്യാപകരും വിദ്യാര്‍ഥികളും വിമുഖരാവുന്നു. സംഘപരിവാര്‍ ഉണ്ടാക്കിവയ്ക്കുന്ന ഇത്തരം ഭീകരതയുടെ അന്തരീക്ഷത്തിലാണ് എകെ രാമാനുജന്റെ രാമായണപഠനം പോലുള്ള പുസ്തകങ്ങള്‍ കാര്യമായ എതിര്‍പ്പില്ലാതെ
നിരോധിക്കാന്‍ വലതുപക്ഷ നിയന്ത്രണത്തിലിരിക്കുന്ന സര്‍വകലാശാലക്ക് വഴി തുറന്നത്.
പരിവാരത്തെ പേടിച്ച് ചരിത്രം പോലുള്ള വിഷയങ്ങള്‍ സ്വതന്ത്രമായി പഠിക്കാനോ പഠിപ്പിക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ വരെ നിലനില്‍ക്കുന്നത്. ഒരു നൂറ്റാണ്ടിലതികം കാലമെടുത്ത് രൂപപ്പെട്ടുവന്ന മതേതര-നവോത്ഥാന കാഴ്ചപ്പാടിനെ അടിച്ചമര്‍ത്താനും പിന്നോട്ടടിക്കാനും സംഘപരിവാര്‍ നടത്തുന്ന ഇത്തരം സാംസ്കാരിക ഗുണ്ടാവിളയാട്ടങ്ങള്ക്ക് ചെറിയ സമയം മതി.
ശ്രീരാമസേനയുടെ പേരില്‍ മംഗലാപുരത്തും ഭഗത് സിംഗ് സേനയെ കൂട്ടുപിടിച്ച് ഇപ്പോള്‍ ദില്ലിയിലുമെല്ലാം പരിവാരം നടത്തുന്ന ഗുണ്ടാവിളയാട്ടം ചരിത്രത്തിന്റെയും സംസ്ക്കരത്തിന്റെയുമെല്ലാം നിയന്ത്രണം ഏറ്റെടുക്കാനുള്ള തകൃതിയായ ശ്രമങ്ങളുടെ ഭാഗമാണ്.
ആളുകള്‍ എതിര്‍പ്പിന്റെ മുനകള്‍ മടക്കിവെക്കുകയാണ്. ചെറുത്തുനില്‍പ്പുകള്‍ കൈയൂക്കു കൊണ്ട് ഇല്ലാതാക്കാനാണ് ശ്രമം. ഇനി എന്നാണ്, സംഘ്പരിവാര്‍ പോറ്റി വളര്‍ത്തുന്ന ചെറുകിട സംഘങ്ങള്‍ നമ്മുടെ ശബ്ദങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്നതെന്ന് മാത്രം കാത്തിരുന്നാല്‍ മതി.
(നാലമിടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധികരിച്ചത്)</div>
Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-47821096195253830312010-04-23T22:08:00.000-07:002010-04-23T22:24:29.691-07:00ചരിത്രവഴിയിലെ സണ്ണിസാര്കേരളത്തിലെ ചരിത്രവിദ്യാര്ഥികള് ഒരു പുരാരേഖ ആദ്യം കാണുന്നത് അവരുടെ ഡിഗ്രി അധ്യാപകരുടെ ആരുടെയെങ്കിലും കൈയിലായിരിക്കും. അന്‍പതുകളിലും അറുപതുകളിലും എഴുതപ്പെട്ട ക്ലാസ്സ് നോട്ടുകള്‍ തലമുറകള്‍ കൈമാറി തൊണ്ണൂറുകളുടെ അവസാനംവരെ എത്തിച്ചേരുന്ന വലിയ പ്രക്രിയയാണ് കേരളത്തിലെ ചരിത്രബിരുദ പഠനം. ഇതിനൊരപവാദമായിരുന്നു ഞങ്ങളുടെ ഉള്‍നാടന്‍ പട്ടണത്തിലെ കോളേജില്‍ ബി എ ചരിത്ര അധ്യാപകനായി വിരമിച്ച സണ്ണിസാര്‍.<br /><br />സണ്ണിസാറിനെപ്പറ്റിപ്പറയുന്നതിനു മുന്‍പ് ഇന്നും വലിയ മാറ്റമൊന്നും സംഭവിക്കാനിടയില്ലാത്ത ബി എ ചരിത്രക്ലാസ്സുകളെപ്പറ്റി പറയേണ്ടതുണ്ട്. ക്ലാസ്സില്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പഴകി മഞ്ഞച്ച ഒരുകെട്ടുകടലാസുകളുടെ മണം ഓര്‍മകളില്‍ ഇന്നും അങ്ങനെതന്നെ ഹരം പിടിപ്പിച്ചു നില്ക്കുന്നു. വായിച്ചുതരുന്ന നോട്ട് കേട്ടെഴുതുക എന്നതാണ് മുഖ്യമായ പഠനപ്രവര്‍ത്തനം. അറുപതുകളില്‍ മഹാരാജസിലും പാലക്കാട് വിക്ടോറിയയിലും മറ്റും എഴുതപ്പെട്ട ഈ ക്ലാസ്സ്നോട്ട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം നിലനിന്നിരുന്ന ചരിത്രരചനാരീതിയാണ് അവലംബിക്കുന്നത്. അറുപതുകളില്‍ ചരിത്രരചനാരീതികളില്‍ നടന്ന വലിയ മാറ്റം ബിരുദതലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ടയിരുന്നില്ല. മൂന്നുനാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ചരിത്രക്ലാസുകളില്‍ വിമര്‍ശനത്തിന്റെ പരിക്കേല്‍ക്കാതെ ഞങ്ങള്‍ അതെല്ലാം കേട്ടെഴുതി. അവസാനവര്‍ഷം എത്തുമ്പോഴും ചരിത്രകാരന്മാരെല്ലാം മരിച്ചുപോയ ആള്‍ക്കാരാണ് എന്ന് കുട്ടികള്‍ വിശ്വാസിക്കുന്നതില് ഒരു തെറ്റും പറയാനില്ല. പക്ഷെ ക്ലാസ്സില്‍ കയറുകയും നോട്ടെഴുതി എടുക്കുകയും ചെയ്യുന്നവര്‍ വിരളം. ഇനി എഴുതിയെടുത്തല്‍ത്തന്നെ പകുതി വാക്കുകളും കിട്ടില്ല. അവരൊക്കെ പരീക്ഷക്ക് ചങ്ങനാശ്ശേരിക്കാരായ മേനോനും വര്‍ക്കിയും ചേര്‍ന്നെഴുതിയ ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ പുരാതനം തുടങ്ങി ആധുനികം വരെയുള്ള എല്ലാ ചരിത്ര പേപ്പറുകള്‍ക്കും വാങ്ങി വായിച്ചു പഠിച്ചു. മേനോന്റെയും വര്‍ക്കിയുടെയും ഉറപ്പില്‍ ക്ലാസ്സ് നടക്കുമ്പോള്‍ കുട്ടികള്‍ നോട്ട്ബുക്കില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടും, വിവീഷിന്റെ തമാശുകള്‍ കേട്ട് ചിരിച്ചും, പാപ്പിയുടെ ചായക്കടയിലെ മുഷിഞ്ഞ ചുവര് ചാരിയിരുന്നു സിഗരറ്റ് വലിച്ചും, ഒഴിവുള്ള പ്രീഡിഗ്രി ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ പോയി കണ്ടും, വരാന്തയില്‍ക്കൂടി ചാലുവെച്ചും സമയം തള്ളിനീക്കി.<br /><br />അങ്ങനെ നോട്ടുകള്‍ പകര്ന്നുനല്കുന്ന സമാധാനപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനം താറുമാറാക്കിയാണ് തൊണ്ണൂറുകളുടെ അവസാനം സര്‍വകലാശാല വക സിലബസ് പരിഷ്ക്കരണം ഇടിത്തീയായി പുരാതനമായ ക്ലാസ്സ് നോട്ടുകളുടെ മണ്ടയില്‍ വന്നുവീണത്. കീഴാളചരിത്രം, നവചരിത്രം എന്നിങ്ങനെ ചില പുതിയ വാക്കുകള്‍ സിലബസ്സില്‍ കടന്നുകൂടി. പല അധ്യപരും ലീവെടുത്ത് സര്‍വകലാശാലവക റീ ഫ്രെഷര്‍ കോഴ്സുകള്‍ക്ക് ചേര്‍ന്നു. തിരികെ വന്നു ബുദ്ധിജീവികളെ ചീത്തവിളിച്ചു. ചരിത്രപഠനം പുതുക്കുന്നത് അനാവശ്യമാണെന്ന് പറഞ്ഞു. ചരിത്രബിരുദത്തിനു സമൂഹത്തില്‍ ഒരു വിലയുമില്ലല്ലോ എന്നോര്‍ത്ത് കുട്ടികള്‍ ഖേദിച്ചു. ചില അധ്യാപകര്‍ യു ജി സി വക ശമ്പളവര്‍ദ്ധന മുന്പില്കണ്ട് ശമ്പളത്തോടെ ലീവില്‍ പോയി കൊച്ചി മഹാരാജക്കാന്‍മരെപ്പറ്റിയും കേരള കോണ്‍ഗ്രസ്സ് നേതാക്കന്മാരെപ്പറ്റിയും ഗവേഷണം നടത്തി. ഈ കാലത്തുതന്നെയാണ്, വല്ലപ്പോഴും മാത്രം ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് വരാറുള്ള ഞങ്ങളുടെ സഹപാഠി വര്‍ക്കി, മാതൃഭൂമി ഭാഷാപോഷിണി തുടങ്ങിയ ആഴ്ചപ്പതിപ്പുകള്‍ വായിച്ച് കെ എന്‍ പണിക്കര്‍, രാജന് ഗുരുക്കള്‍, കെ കെ കൊച്ച് എം ജി എസ് നാരായണന് എന്നീ ചരിത്രകാരന്മാരെ ഉദ്ധരിച്ച് ഇടയ്ക്കു ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസിറ്റിവിസവും ഏറ്റവും പുതിയ സിലബസുമായി നട്ടം തിരിയുന്നതിനിടയിലാണ് മൂന്നാം വര്‍ഷം സണ്ണിസാര്‍ ഹിസ്റ്റോറിയോഗ്രാഫി പഠിപ്പിക്കുന്നത്. എന്റെ ചരിത്രപഠനത്തിലെ വലിയ വഴിത്തിരിവായിരുന്ന ആ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് ഇവിടെ പറയുന്നത്. എന്റെ ഡിഗ്രിക്കാലത്തെ ചുരുക്കം ചില വലിയ നല്ല ഓര്‍മ്മകളിലൊന്ന് ഹിസ്റ്റോറിയോഗ്രാഫി ക്ലാസ്സുകളായിരുന്നു. <br /><br />സ്ഥിരമായി വെള്ള ഷര്‍ട്ടും വെള്ള കോട്ടന്‍ മുണ്ടുമുടുത്തുവരുന്ന സണ്ണിസാറിന്റെ പരുക്കനായ രീതികളെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് സണ്ണിസാര്‍ എന്നെ നോക്കി പരിചയഭാവത്തില്‍ നന്നായി ഒന്ന് ചിരിച്ചിട്ടുള്ളത്, അതും അവസാനവര്‍ഷവും കഴിഞ്ഞ് മാര്ക്ക്ലിസ്റ്റ് വാങ്ങാന്‍ ചെന്നപ്പോള്‍. എല്ലാ കുട്ടികളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. കാലങ്ങളായി സണ്ണിസാര്‍ ഇങ്ങനെയാണ് എന്നറിയാവുന്നതുകൊണ്ട് അതിലാര്‍ക്കും വലിയ വിഷമം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ചരിത്രവിഭാഗം മേധാവിയായിരുന്നുവെങ്കിലും പുതുവര്‍ഷത്തില്‍ കുട്ടികളുടെ പ്രവേശനത്തിനൊഴികെ ഒരിക്കലും സണ്ണിസാര്‍ സ്റ്റാഫ്റൂമിലേക്ക് പോയിരുന്നില്ല. വകുപ്പുമേധാവിയുടെ കസേര വര്‍ഷം മുഴുവന്‍ പൊടിപിടിച്ചുകിടന്നു. പത്തുകിലോമീറ്റര്‍ അകലെ നിന്നും ഹീറോ ഹോണ്ട ബൈക്ക് ഓടിച്ചു വന്നിരുന്ന സാറ് നേരെ പോകുന്നത് ലൈബ്രററിയിലേക്കാണ്. കേരളത്തില്‍ ആദ്യം ഇന്റര്‍നെറ്റ് വന്നുവെന്ന് പറയപ്പെടുന്ന ലൈബ്രററി. പക്ഷെ അത് അന്നവിടെ പഠിച്ച ആരെങ്കിലും അതു കണ്ടതായി അറിവില്ല. എന്തായാലും എല്ലാവര്ക്കും അറിയാവുന്നത് ലൈബ്രറിയുടെ മുന്പില് പാര്‍ക്ക് ചെയ്യുന്ന സണ്ണിസാറിന്റെ ബൈക്കിന്റെ രണ്ടു കൈപ്പിടികളിലും തൂങ്ങിക്കിടക്കുന്ന രണ്ടു തുണിസഞ്ചികളില്‍ എന്താണുള്ളതെന്നാണ്. ഒന്നില്‍ തടിച്ച ചില ചരിത്രപുസ്തകങ്ങളാണ്. മറ്റൊന്നില്‍ തിരികെ പോകുമ്പോള്‍ കള്ള് വാങ്ങാനുള്ള കുപ്പികളാണെന്ന് ഷാപ്പിന് സമീപം വീടുള്ളവര്‍ പറഞ്ഞു. ദോഷൈകദൃക്കുകള്‍ കള്ളുകുപ്പിമാത്രം കണ്ടു. പക്ഷെ അതുമാത്രം കണ്ടാല്‍പോരെന്ന് ചിലരോടൊക്കെ പറയേണ്ടതുണ്ട്. കാരണം ഒരിക്കലും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഡിഗ്രിക്കാലത്തെ ഹിസ്റ്ററി ക്ലാസ്സുകളില്‍ ആ വിഷയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചത് സണ്ണിസാറിന്റെ ക്ലാസ്സില്‍നിന്നുമായിരുന്നു. <br /><br />ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയോ, ഒന്ന് ചിരിക്കുകയോ പോലും ചെയ്യാത്ത ഒരധ്യാപകന്റെ ക്ലാസ്സുകളെപ്പറ്റിമാത്രമാണ് അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിക്ക് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കാനും പറയാനും പറ്റുക. ഒരുപക്ഷെ ആ വിഷയം തന്നെ ഇന്നും പഠിക്കുന്നതുകൊണ്ടുകൂടിയാവം ആ ക്ലാസുകള്‍ ഇന്നലെ നടന്നപോലെ ഓര്‍ക്കാന്‍ പറ്റുന്നത്. ഒരു സംശയം ചോദിക്കാന്‍പോലും മടിയും പേടിയുമൊക്കെയായിര്‍ന്നു ഞങ്ങള്‍ക്ക് മിക്കവര്‍ക്കും. സാറിന്റെ ചുവന്നുകലങ്ങിയ കണ്ണുകളും തീക്ഷ്ണമായ നോട്ടവും ആ പേടിയെ ഒന്നുകൂടി കൂട്ടി. ഒരു പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ സിംസണ്‍ മാത്രമായിരിക്കും ഇതിനൊരപവാദം. ഒരു മെഡിക്കല്‍ റെപ്പ് കൂടിയായിരുന്ന സിംസണ്‍ ആശുപത്രികള്‍ കയറിയിറങ്ങി പത്തുമണിയുടെ ക്ലാസിനു ഓടിക്കിതച്ചു പത്തേകാലിനു വന്ന് വിയര്‍പ്പ് തുടച്ച് ബുക്കും തുറന്നിരുന്നാല്‍ പിന്നെ ഇരുന്ന ഇരുപ്പില്‍ ഒരുറക്കമാണ്, അതും മുന്ബെഞ്ചിലിരുന്ന്. അത് മാത്രമായിര്‍ന്നു സാറിന്റെ ക്ലാസ്സില്‍ അനുവദിക്കപ്പെട്ടിരുന്ന ഒരേയൊരു ഇളവ്, അതും സിംസണുമാത്രം. തീക്ഷണമായ നോട്ടത്തിന് മുന്പില് ഒരു പരീക്ഷണത്തിന് പോലും വേറാരും മുതിര്‍ന്നില്ല.<br /><br />സണ്ണിസാറിന്റെ ക്ലാസിലും നോട്ടെഴുത്തു തന്നെ പണി, പക്ഷെ ആ ദിവസങ്ങളില്‍ തന്നെ എഴുതിയുണ്ടാക്കിയ നോട്ടുകള്‍. ഒരു പക്ഷെ എല്ലാ വര്‍ഷവും പുതിക്കിയെഴുതുന്നുണ്ടാവണം, കാരണം പല തവണ എഴുതിമുറുക്കിയ ഒരു ഒതുക്കവും ഭാഷസൗന്ദര്യവുമൊക്കെ ആ ക്ലാസ്സ്നോട്ടുകള്‍ക്കുണ്ടായിരുന്നു. ഒരുപാട് പുതിയ വാക്കുകള്‍, എഴുത്തിന്റെ ശൈലി ഇവയോക്കെക്കൊണ്ട്തന്നെ ആ ക്ലാസ്സ് നോട്ടുകളെ ഞാനിന്നും ഓര്‍ത്തിരിക്കുന്നു. ഒരിക്കലും പരീക്ഷക്ക് കാണാതെപഠിച്ച് എഴുതാവുന്ന നോട്ടുകളായിരുന്നില്ല ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നത്. ചരിത്രപദങ്ങള്‍ക്ക് ഇത്രയധികം ആഴവും പരപ്പുമുണ്ടെന്ന് ബോധ്യമാകുന്നത് സാറിന്റെ ക്ലാസ്സ്നോട്ടുകളില്‍ക്കൂടിയാണ്. ഗൈഡുകളുടെ ആവര്‍ത്തനമല്ലാത്ത ആകെയുള്ള ഹിസ്റ്ററി ക്ലാസ്സ് എന്നുതന്നെ പറയാം. റോമില ഥാപ്പറും, സുമിത് സര്‍ക്കാരും തുടങ്ങി ഇന്ത്യന്‍ ചരിത്രത്തെ നിര്‍ണയിച്ച ചരിത്രകാരന്മ്മാരും ആശയങ്ങളും ആ ക്ലാസ്സ്നോട്ടുകളുടെ അടിവേരുകളായിരുന്നു. ഇതുപറയുമ്പോള്‍ സണ്ണിസാറിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സ് സബ്സിഡിയറി പഠിപ്പിച്ചിരുന്ന ഡോ. രാജുവിനെക്കൂടി ഇവിടെ ഓര്‍ക്കുന്നു. കാരണം, പത്രകട്ടിങ്ങുകളും, ആഴ്ചപ്പതിപ്പില്‍ വരുന്ന രാഷ്ട്രിയ ലേഖനങ്ങളും, സര്‍വ വിക്ഞാനകോശവുമെല്ലാം അവിടുത്തെ ഗ്രാമീണരായ കുട്ടികള്‍ക്ക് പഠനസാമഗ്രികളായി രാജുസാര്‍ കൊടുത്തിരുന്നു.<br /><br />പക്ഷെ ഓര്‍ക്കുക, ഇന്നും കേരളത്തിലെ സോഷ്യല്‍ സയന്‍സ് ഡിഗ്രികളുടെ ഗതികേട് തരംതാണ ഗൈഡുകളെ മാത്രം ആശ്രയിച്ചുള്ള ക്ലാസ്സുകളാണ്. നഗരങ്ങളിലെ ഉയര്‍ന്ന വര്‍ഗക്കാരുടെ കുട്ടികള്‍ ഇന്റര്‍നെറ്റ് വഴി കുറെ വിവരങ്ങള്‍ ശേഖരിക്കും. പക്ഷെ ചില കോണ്‍വെന്റ് കോളേജുകള്‍ മാറ്റിനിറുത്തിയാല്‍, എല്ലായിടത്തും ഹിസ്റ്ററി പഠിക്കുന്നത് കൂടുതലും താഴ്ന്ന വരുമാനക്കാരുടെ മക്കളാണ്. അതുകൊണ്ട്തന്നെ ചരിത്രപഠനത്തില്‍ അധ്യാപകരുടെ പങ്കാളിത്തവും, രാഷ്ട്രിയബോധവും പരന്ന വായനയുമൊക്കെ അതിപ്രധാനമാണ്. അത് എന്റെ ഡിഗ്രിക്കാലത്ത് ഏറ്റവും നന്നായി കണ്ടിട്ടുള്ളത് ഈ രണ്ട് അധ്യാപകരിലാണ്. ഒരു മലയോര ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് മുന്പോട്ടുള്ള പഠനത്തില്‍, ആ വിഷയത്തോടുള്ള ബഹുമാനമുണ്ടാക്കുന്നതില്‍ ഇവര്‍ രണ്ട് പേരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുതന്നെ അപമാനിക്കുന്ന ഒരു വിഷയത്തെ ഇവര്‍ സ്നേഹിക്കുന്നത് കാണുന്നത് തന്നെ ഒരു വലിയ പ്രചോദനമായിരുന്നു. മകളുടെ/മകന്റെ സ്കൂള്‍ പരീക്ഷക്ക് ലീവിടുക്കാതെ മുങ്ങുന്ന ചില അധ്യാപകര്‍ അതിനു പറയുന്ന കാരണം ‘ഹിസ്റ്ററി’ ഗൈഡ് വാങ്ങി പഠിച്ചാല്‍ പോരെ അതിനു ക്ലാസ്സിന്റെ ആവശ്യമെന്താ എന്നാണ്. അവര്‍ക്കുള്ള ഒരു മറുപടിയായിരുന്നു സണ്ണിസാര്‍. ഞാനുള്‍പ്പെടുന്ന ബാച്ചിന്റെ യാത്രയയപ്പുദിനത്തില്‍ സണ്ണിസാര്‍ ആകെപ്പറഞ്ഞത് കുട്ടികള്‍ വരവ് നിറുത്തിയതുകൊണ്ട് സിലബസിന്റെ അവസാനഭാഗം പഠിപ്പിക്കാന്‍ പറ്റിയില്ല എന്നാണ്. കുട്ടികള്‍ വന്നില്ലയെങ്കിലും അവസാന ദിവസംവരെ സണ്ണി സാര്‍ നോട്ടുകള്‍ തയ്യാറാക്കുകയും ക്ലാസ്സില്‍ കുട്ടികള്‍ വന്നിട്ടുണ്ടോയെന്നു പോയി നോക്കുകയും ചെയ്തിരുന്നു. ചരിത്രം മറ്റേതൊരു വിഷയം പോലെയും വളരെ ഗൌരവത്തില്‍ സമീപിക്കേണ്ട ഒരു വിഷയമാണ് എന്ന വിശ്വാസത്തിന് സണ്ണിസാറിന്റെ ക്ലാസുകള്‍ അടിവരയിട്ടു.<br /><br />ഒരു കോളേജധ്യാപകന് സമൂഹത്തില്‍ റോള്‍മോഡല്‍ ആകണമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പകരം പഠിപ്പിക്കുന്ന വിഷയത്തോടുള്ള സമീപനം അത് ഏതുതന്നെയായാലും ഒരു ശക്തമായ രാഷ്ട്രിയ പ്രവര്‍ത്തനം തന്നെയായി കാണുന്നവരാണ് ഓര്‍മയില്‍ സൂക്ഷിക്കാനാഗ്രഹിക്കുന്ന അധ്യാപകരെല്ലാം, ഒപ്പം സണ്ണിസാറും. കാരണം തന്റെ മുന്പിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക കാലമാണ് ഡിഗ്രിക്കാലമെന്നും അതുകൊണ്ട്തന്നെ ക്ലാസ്സിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന അറിവും സാറിന്റെ സമീപനത്തില്‍ കാണാമായിരുന്നു. സണ്ണിസാറിനെയോര്‍ക്കുംമ്പോഴെല്ലാം മറ്റെല്ല പരിമിതികളുടെയും മുകളില്‍ ഞാനിതോക്കുന്നു. ക്ലാസ് സമയത്ത് സ്വകാര്യപ്രശനങ്ങള്‍ പൂര്‍ണമായും മാറ്റിനിറുത്തുന്നത് വെല്ലുവിളിയാകുമ്പോള്‍ ഞാന്‍ പഴയ ഡിഗ്രി ക്ലാസ്സിലേക്ക് ഒരു മടക്ക യാത്ര നടത്തും, കൃത്യമായിപ്പറഞ്ഞാല്‍ സണ്ണിസാറിന്റെ ക്ലാസ്സുകളിലേക്ക്. എന്നിലെ ചരിത്രാധ്യാപകന്റെ ബാലപാഠങ്ങള്‍ സണ്ണിസാറില്‍ നിന്ന് തുടങ്ങുന്നു.<br /><br />ഞാനിവിടെ എന്റെ കോളേജിന്റെ പേരോ സ്ഥലമോ ഒന്നും എഴുതുന്നില്ല. കാരണം സണ്ണിസാര്‍, ഒരു കോളേജിന്റെയോ ഒരു നാടിന്റെയോ അനുഭവമല്ല, നമ്മള് എല്ലാവരുടെതുമാണ്. (ഇവിടെ ഇങ്ങനെ വലിയ പ്രശനമൊന്നും തോന്നാത്ത ഒരു കാരണം വേണമല്ലോ പറയാന്‍) അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്, നമ്മുടെ (ഔപചാരിക വിദ്യാഭ്യാസം കിട്ടിയിട്ടില്ലെങ്കില്‍കൂടി) എല്ലാവരുടെയും ജീവിതത്തില്‍ ഒരു സണ്ണിസാര്‍ ഉണ്ടാവില്ലേ?Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com2tag:blogger.com,1999:blog-8096171731333232615.post-47374666544543216462010-01-30T05:08:00.000-08:002010-01-30T05:53:58.692-08:00ഹൊവാര്‍ഡ് സിന്നിന് പ്രണാമം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTnqW8XEkIM22b4BDGoUOy7CYsNgGvOiOzF1d9mmAVtF4rkrtKUK9mFc41zxCtrQD_GszQrAf57XBQyzM8kSzmxiNNSK427aR_2oNC9YNyQyfRNb1dBgcwzPc_S5RpX2k-kqXNN01J1slE/s1600-h/Hzphotoneutral-3.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 146px; height: 238px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTnqW8XEkIM22b4BDGoUOy7CYsNgGvOiOzF1d9mmAVtF4rkrtKUK9mFc41zxCtrQD_GszQrAf57XBQyzM8kSzmxiNNSK427aR_2oNC9YNyQyfRNb1dBgcwzPc_S5RpX2k-kqXNN01J1slE/s320/Hzphotoneutral-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5432519398412092642" /></a><br /><br />അമേരിക്കന്‍ ചരിത്രപഠനത്തിലെ വേറിട്ടതും ശക്തമായതുമായ ഒരു ശബ്ദംകൂടി നിലച്ചു. അമേരിക്കന്‍ മുഖ്യധാര ചരിത്രത്തില്‍ നടത്തിയ പൊളിച്ചെഴുതലുകള്ക്ക് നന്ദി. നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങളെപ്പറ്റിയുള്ള പ്രൊഫസര്‍ സിന്നിന്റെ പഠനങ്ങള്‍ അമേരിക്കന്‍ ചരിത്രക്ലാസ്സുകളെ അടിമുടി മാറ്റിമാറിച്ചു. അമേരിക്കന്‍ വരേണ്യവര്‍ഗത്തിന്റെ വീരോധിഹാസങ്ങളും, വാഴ്ത്തിപ്പാടലുകളും മാത്രം നിറഞ്ഞ അമേരിക്കന്‍ ചരിത്രപാഠപുസ്തകങ്ങളെ ചവറ്റുകൊട്ടയിലാക്കിയതിന് സിന്നിന്റെറ ഇടപെടല്‍ നിര്‍ണായകമായിരുന്നു.Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0tag:blogger.com,1999:blog-8096171731333232615.post-72409439595306149562010-01-16T00:37:00.000-08:002010-01-16T00:39:52.202-08:00സര്ജറിമയക്കം<br /><br />ഒരു നീറ്റലോടെ ഉള്ളിലെത്തുമ്പോള്‍<br /><br />ഒരു മങ്ങല്‍പ്പോലെ<br /><br />ഞാനദ്യമായ് കണ്ടു<br /><br />പച്ചനിറങ്ങള്ക്കിടയില്<br /><br />പ്രണയമില്ലാത്ത ഒരു നഗ്നതJustin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com1tag:blogger.com,1999:blog-8096171731333232615.post-45451785284014691942010-01-13T06:07:00.000-08:002010-01-13T06:11:12.746-08:00തോമസ്സുചേട്ടനൊരു തുറന്ന കത്ത്ഈ. മ. യൗ<br /><br />പ്രിയപ്പെട്ട തോമസുചേട്ടന് വായിച്ചറിയുന്നതിന്,<br /><br />ആസ്ക്വിത്ത് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന ജസ്റ്റിന് എഴുതുന്നത്.<br /><br />നമ്മളവസാനം കണ്ടിട്ടിപ്പോ ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നെ ഡല്‍ഹിക്ക് യാത്രയാക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചേട്ടനോടിക്കിതച്ചുവന്നത് ഇപ്പോഴും ഇന്നലത്തെപ്പോലെ ഞാനോര്‍ക്കുന്നു. നാലുവര്‍ഷം മുന്‍പ് ഞാനവസാനം സിഎംഎസ് കോളേജില്‍ വന്നിട്ട് ചേട്ടനെ കാണാതെ പോയി എന്ന് ബിന്ദോഷിനോട് പരാതി പറഞ്ഞു എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. സത്യത്തില്‍ ഞാന്‍ പീജി മെസ്സില്‍ ചേട്ടനെക്കാണാന്‍ വന്നിരുന്നു. വന്നപ്പോ ചേട്ടന് ചുങ്കത്ത് മുട്ട മേടിക്കാന്‍ പോയിരിക്കുവാണെന്നു മോള് പറഞ്ഞു. ഉച്ചക്ക് പീജി മെസ്സിലെ കുട്ടികള്‍ക്ക് ചോറ് കൊടുക്കണ്ടതുകൊണ്ട് ചേട്ടന് വരുമെന്ന് കരുതി കുറെ നേരം നോക്കിയിരുന്നതുമാണ്. ഞാന്‍ ചേട്ടനോട് എത്ര തവണ പറഞ്ഞതാണ് ഒരു മൊബൈലെടുക്കാന്‍. അല്ലങ്കില്‍ രാവിലെ പശുവിനെയും അഴിച്ചുകൊണ്ട് അതിന്റെകൂടെ വേറേ നൂറുകാര്യങ്ങളുമായി പോയാല്‍ ചേട്ടനെപ്പിന്നെ എപ്പോ കണ്ടുകിട്ടാനാണ്. മെസ്സുടമയും വെപ്പുകാരനും വിളമ്പുകാരനും എല്ലാമൊരാളായാതുകൊണ്ട് ഊണ്സമയത്ത് ഞാനവിടെയിരുന്നാല്‍ ഒന്നും മിണ്ടാനും പറയാനും പറ്റില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരത്തെ തിരിച്ചു പോയി.<br /><br />മെസ്സിപ്പോ വല്ലപ്പോഴുമേ നടക്കുന്നൊള്ളുവെന്നും ചേട്ടന്റെ കൈയൊരത്തിനു വേദന പിന്നെയും കൂടിയെന്നും മോളുപറഞ്ഞു. രാത്രി രണ്ടുവരെ കന്നുകാലികളെയും കൊണ്ട് കോളേജ്പറമ്പില് നടക്കുന്നത് കുറക്കണം. പിന്നെ അത്താഴം വെളുപ്പിനെ മൂന്നുമണിക്ക് കഴിക്കുന്ന പരിപാടിയൊക്കെ അവസാനിപ്പിക്കണം. വൈദ്യന് പറഞ്ഞിട്ടില്ലേ രാത്രി ഉറങ്ങാതെ മഞ്ഞത്തുകൂടി നടക്കുന്നതവസാനിപ്പിക്കണമെന്ന്. എപ്പോഴെങ്കിലും ആ കണ്ണാടിയെടുത്തൊന്നുനോക്ക്, ഉറക്കമില്ലാത്ത ഒരു ജീവിതം ആ കണ്ണുകളില്‍ ചുവന്നുകിടക്കുന്നത് കാണാം. പണ്ട് നൂറുനൂറ്ററുപതു പേര്‍ക്ക് പീജി മെസ്സില്‍ വെച്ചുവിളമ്പുന്നതുപോലെയല്ല, ഇപ്പൊ പ്രായം ഇത്രയൊക്കെയായില്ലേ. പിന്നെ ആകെ മൂന്നുപേരുള്ള ഈ മെസ്സും രണ്ടു പശുവിനെയും കൊണ്ട് എങ്ങനെ ജീവിക്കാനാണ്. ഒന്നുകില്‍ കോളേജ് കാന്റീന് അടുത്ത തവണയെങ്കിലും അപേക്ഷ കൊടുക്കുക, അല്ലെങ്കില്‍ കാക്കനാട്ടെ ആ ഇരുപതു സെന്റു സ്ഥലം വിറ്റിട്ട് എവിടെയെങ്കിലും ഉള്ളിലേക്കുകയറി രണ്ടെക്കറു പറമ്പുമേടിക്ക്. എത്ര കാലോന്നുവെച്ചാ പ്രിന്‍സിപ്പല്‍ ഇറക്കിവിടുമോ എന്നും പേടിച്ച് ആ പൊടിം, കരിം പിടിച്ചുകിടക്കുന്ന കോളേജ് ഹോസ്റ്റല്‍ മെസ്സില്‍ താമസിക്കുന്നത്? ഇങ്ങനെയൊക്കെ പീജി മെസ്സിനെപ്പറ്റിപ്പറഞ്ഞാല്‍ തോമസ്സുചേട്ടന് ദേഷ്യം വരുമെന്നെനിക്കറിയാം. പക്ഷെ, തോമസ്സ്ചേട്ടനല്ലാതെ വേറെ ആരെങ്കിലും സിയെമ്മസ്സിനെ സ്വന്തം വീടായി കരുതുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. തോമസുചേട്ടന് തന്നെ എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു പണ്ടത്തെ സാരുംമാരും പിള്ളേരും പോലെയല്ല ഇപ്പൊഴുള്ളവരെന്ന്‍. അവര്‍ക്കൊന്നും ഹോസ്റ്റല്‍ നന്നാക്കനൊന്നും ഒരു താല്പര്യവുമില്ലന്ന് നമ്മളന്നേ പറഞ്ഞതല്ലേ. അല്ലെങ്കില്‍ നോക്കിക്കേ, ആസ്ക്വിത്ത് ഹോസ്റ്റല്‍ ഇപ്പൊ എവിടെപ്പോയി? തോമസ്സ്ചേട്ടന്‍ തന്നെയല്ലേ പണ്ട് കെ ആര് നാരായണന് താമസിച്ചിരുന്ന ആസ്ക്വിത്ത് ഹോസ്റ്റല്‍ മുറിയൊക്കെ കാണിച്ചുതന്നത്. എന്നിട്ടിപ്പം എന്തായി? കാശുകാര് പിള്ളേര് പഠിക്കുന്ന ഇംഗ്ലീഷ് കോഴ്സല്ലേ ഇപ്പൊ അവിടെ നടക്കുന്നത്?<br /><br />ഇതൊക്കെ പറഞ്ഞപ്പോഴാണാലോചിച്ചത്, കുക്കുസാറ് റിട്ടയറായെന്നും കോളേജിനു പുതിയൊരു പ്രിന്‍സിപ്പാളായെന്നുമൊക്കെ അറിഞ്ഞു. പുതിയ ആളെങ്ങനെ? ആരുവന്നാലുമെന്താ അല്ലെ, ചേട്ടനെത്രപേരെ കണ്ടിരിക്കുന്നു, ജൂനിയര്‍ സാറായി തുടങ്ങി പ്രിന്‍സിപ്പാള്‍ വരെ ആയവരെ. പീജി ഹോസ്റ്റലില്‍ താമസിച്ച് ചേട്ടന്റെ മെസ്സിന്നു കഴിച്ചവരൊക്കെ പിന്നീട് കോളേജിന്റെ തലപ്പത്തു വന്നിട്ടില്ലേ. എന്നാലും ഇന്നുവരെ ചില കാന്റീന്‍കാരെപ്പോലെ ആരെയും പ്രീതിപ്പെടുത്താനൊന്നും ചേട്ടന് പോയിട്ടില്ലല്ലോ. അതുതന്നെയാ നല്ലത്. പിന്നെ ചെയ്യുന്ന പണിയില്‍ കള്ളത്തരം കാണിക്കാത്തതുകൊണ്ട് അതിന്റെ ആവശ്യവുമില്ല. എന്നാലും ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് കോളജിന്റെ ആള്‍ക്കാരീന്ന് ഇത്ര അകലം ഒന്നും സൂക്ഷിക്കേണ്ട കാര്യമില്ലന്ന്. തുടര്‍ച്ചയായി അവരീന്നു നേരിടേണ്ടി വന്ന അവഗണകൊണ്ടായിരിക്കും ചേട്ടന് അവരില്‍ നിന്നൊക്കെ അകന്നുമാറി ജീവിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂര മാറ്റിതരാന്‍ പറഞ്ഞ് ചേട്ടനെത്ര പടികള്‍ കയറിയിറങ്ങിയതാണ്. എന്നിട്ടെന്തു കാര്യം. എന്നാലും ആരോടും ഒരു പരാതിയും പറയാതെ അങ്ങനെയങ്ങനെ ഓരോ മഴക്കാലവും നേരിട്ട് മുന്നോട്ടുപോകുന്നുവല്ലേ. ഞാനവിടെ ആസ്ക്വിത്ത് ഹോസ്റ്റലില്‍ താമസിക്കുമ്പോത്തന്നെ മെസ്സിന്റെ അവസ്ഥ ദയനീയമായിരുന്നു. പിന്നെ അതിന്റെ പുതുക്കിപ്പണിയല്‍ വല്ലതും നടന്നായിരുന്നോ?<br /><br />അന്നൊക്കെ കോളേജിനെ മുന്പിലെ ചായക്കടയില്‍ നിന്ന് ചായക്കും നീണ്ട വര്‍ത്തമാനങ്ങള്‍ക്കും ശേഷം തിരിച്ചു വന്നാപ്പിന്നെ എന്റെ ആകെയുള്ള പ്രതീക്ഷ രാത്രി കഞ്ഞിയും പയറുമായി വരുന്ന ചേട്ടനാണ്. മെസ്സിലേക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കിക്കഴിഞ്ഞിട്ട് എട്ടു മണിക്ക് അടുപ്പത്തിടുന്ന അരി വെന്ത് പയറും കറിവെച്ച് പീജിയില്‍ നിന്നും ആസ്ക്വിത്തിലെത്താന്‍ വൈകുമെന്നറിയാവുന്നതുകൊണ്ട് ചിലപ്പോഴൊക്കെ ഞാനും, മെസ്സും പ്രതാപവും അസ്തമിച്ചുപോയ ആസ്ക്വിത്തിന്റെ മറ്റന്തേവാസികളായ അനുമോന്, അരുണ്‍, എബ്രഹാം, ടോംസ് എന്നിവര്‍ക്കൊപ്പം ദേശാഭിമാനി, ദീപിക ഇങ്ങനെ പത്രസ്ഥാപനങ്ങളുടെ കാന്റീനില്‍ പോയി കപ്പയും മത്തിക്കറിയും കഴിച്ചുവന്നിരുന്നു. ഞാന്‍ വിശന്നിട്ടു പുറത്തുപോയിക്കഴിച്ചു എന്നുപറഞ്ഞാല്‍ ചേട്ടനുവരുന്ന വിഷമമെനിക്കറിയാമയിരുന്നതിനാല്‍ അതൊന്നും ഞാന്‍ ചേട്ടനോട് പറഞ്ഞിട്ടില്ല. പക്ഷെ എത്ര വൈകിയാലും ചേട്ടന് കഞ്ഞിയുമായ് അഞ്ചുബാറ്ററി ടോര്‍ച്ച് വെട്ടത്തില്‍ വരുമെന്നറിയവുന്നത് കൊണ്ട് വല്ലപ്പോഴും ഒന്നുരണ്ട് പെഗ്ഗടിക്കുന്ന രാത്രികളിലൊഴിച്ച് എന്നും ഞാനെന്നുമുണര്‍ന്നിരുന്നിരുന്നു. അല്ലെങ്കില്‍ത്തന്നെ വൈകുന്നേരം അഞ്ചരക്ക് സാംസ്ക്കാരിക ജീവിതം അവസാനിക്കുന്ന കോട്ടയം നഗരത്തിലെനിക്ക് ആകെ മിണ്ടാനും സ്നേഹത്തോടെ കഞ്ഞിവിളമ്പിത്തരാനും, കഴിക്കുന്നത് നോക്കിനിന്നു നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനും തോമസുചേട്ടനല്ലാതെ വേറെ ആരുണ്ടായിരുന്നു. അങ്ങനെ സിഎമ്മസിന്റെ എത്രയെത്ര കഥകളാണ്, സംഭവങ്ങളാണ് അന്നൊക്കെ പറഞ്ഞിട്ടുള്ളത്. ഇതെന്റെ മാത്രം അനുഭവമാല്ലല്ലോ, അവിടെ പഠിച്ചുപോയ ഒരുപാടുപേരുടെ കഥയും ഓര്‍മ്മയുമൊക്കെയല്ലേ. <br /><br />തോമസ്സുചേട്ടന് പറഞ്ഞ സിയെമ്മസ്സു കഥകളൊക്കെ ഞാനിടക്കോര്‍ക്കാറുണ്ട് കേട്ടോ. എന്തെല്ലാം സംഭവങ്ങളാണ് ആ ഇംഗ്ലീഷ്കാര് പണിത കെട്ടിടങ്ങള്‍ കണ്ടിട്ടുള്ളതെന്ന് കഥകളെല്ലാം കേട്ട് ഞാനോര്‍ക്കറുണ്ടായിരുന്നു. ചേട്ടന് ഓരോ അത്താഴത്തോടൊപ്പവും പറയുന്ന ഓരോ കഥകളും എന്റെ മനസ്സിലെ സിയെമ്മസ്സിന്റെ രൂപം മാറ്റി വരച്ചുകൊണ്ടിരുന്നു. അവിടെ പഠിച്ചിട്ടില്ലെങ്കിലും കോളേജിലെ വേനലും, മഴയും, സമരങ്ങളും, അവധിക്കാലവും, ക്യാമ്പസ് വിപ്ലവങ്ങളും, വരകളും, പ്രണയവും, പട്ടിണിയും, തോല്‍വിയും, വിടവാങ്ങലുകളും എല്ലാംമെല്ലാം സിയെമ്മസ്സിന്റെ ഇടനാഴികളില്‍ ഞാനും കണ്ടു, തോമസ്സു ചേട്ടന്റെ അത്താഴ കഥകളിലൂടെ. ഈ അടുത്ത നാളില്‍ സിയെമ്മസ്സിന്റെ ക്യാമ്പസില്‍ ഷൂട്ട്ച്യ്ത ക്ലാസ്സ്മേറ്റ്സ് എന്ന പടം കണ്ടു. അതിലെ കാന്റീന് ഒക്കെ കണ്ടപ്പോ ഞാന്‍ തോമസ്സുചേട്ടനെ ഒരുപാട് ഓര്‍ത്തു കേട്ടോ.<br /><br />കോളേജില്‍ പഠിപ്പിച്ചു പോയ വലിയ വലിയ അധ്യാപകരെ, അവര്‍ മെസ്സില്‍ കഴിക്കാനെത്തുമ്പം കേട്ടുമനസ്സിലാക്കിയ ഒരുപാട് പുതിയ കാര്യങ്ങള്‍ ഒക്കെ എത്ര കൃത്യമായാണ് ഇന്നലെ നടന്ന കാര്യങ്ങള്‍ പോലെ പറയുന്നത്. ഇവിടെ ഡല്‍ഹിയില്‍ ക്ലാസ്സെടുക്കാന്‍ പോകുമ്പോഴിടക്കൊക്കെ ചേട്ടന് പറഞ്ഞിട്ടുള്ള വലിയ അധ്യാപകരെപ്പറ്റിയും, അവരെ ഞങ്ങള്‍ പുതിയ തലമുറ മാത്രുകയാക്കണമെന്നു പറയാറുള്ളതുമൊക്കെ ഞാനോര്‍ക്കും. അവര്‍ക്കൊക്കെ വെച്ചുവിളമ്പാന് പറ്റിയത് ഒരു വലിയ ഭാഗ്യമായി, ചരിത്രനിയോഗമായി കരുതിയിരുന്ന ചേട്ടനെ കാണുമ്പോ സത്യം പറയാല്ലോ എനിക്ക് സങ്കടമാണ് വന്നിരുന്നത്. കാരണം മെസ്സ് നടത്തുന്നതൊരിക്കലും ചേട്ടനൊരു ബിസിനസ്സായിരുന്നില്ലല്ലോ. ഈ കഴിഞ്ഞ പത്തുനാല്‍പ്പതു വര്‍ഷത്തിനിടയില്‍ എത്രപേരാണ് കഴിച്ച ആഹാരത്തിന്റെ കാശുതരാതെ പോയിരിക്കുന്നത്. ചേട്ടന്റെ പൂര്‍വാശ്രമത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായിരുന്നപ്പോ, കാശു തരാതെ പോയ ഒരാളുടെ മുഖത്തു ചായ ഒഴിച്ച കഥ പറഞ്ഞിട്ടില്ലേ. പക്ഷെ ഞാനിടക്കൊക്കെ ഓര്‍ക്കും ആ ധീരന് എങ്ങനെയിത്ര മാറിപ്പോയെന്ന്, കാശുതന്നില്ലെങ്കിലും ഒന്നും കറുത്തുപറയാതെ നടന്നുപോകുന്ന ചേട്ടനെ അവര്‍ ഒട്ടും ഗൌരവത്തില്‍ കണ്ടിട്ടുണ്ടാവില്ല. ഒരു താല്കാലിക അധ്യാപകന്റെ ഗതികേടറിയവുന്നതുകൊണ്ട് എന്നോടുതന്നെ എത്ര തവണ പറഞ്ഞിട്ടുണ്ട് “കാശിനു പ്രയാസമാണെ പിന്നെത്തന്നാമതി സാറേയെന്ന്”.<br /><br />തോമസ്സുചേട്ടന്റെ ഊണിനു വലിയ പ്രചാരമുള്ള കാലത്തെപ്പറ്റി എത്രതവണ അഭിമാനത്തോടെ പറഞ്ഞിരിക്കുന്നു. അതൊക്കെയെങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുപോലെ തകര്‍ന്നുപോയി എന്ന് ഞാനിപ്പോഴും ആലോചിക്കാറുണ്ട്. പീജിമെസ്സിലെ നാടണൂനും വൈകുന്നേരത്തെ ചപ്പാത്തിയും കറിയുമൊന്നും പിള്ളേര്‍ക്ക് വേണ്ടാതായിരിക്കുന്നുവല്ലേ. പണ്ടൊക്കെ കോട്ടയത്തെ എല്ലാ ചായക്കടകളും നമ്മുടെ മെസ്സുപോലെതന്നെ നാടനല്ലായിരുന്നോ. പക്ഷെ പുതിയ പിള്ളേരുടെ ഇഷ്ടമൊക്കെ മാറിപ്പോയില്ലേ. അവര്‍ക്ക് വേണ്ടി പുതിയ വിഭവങ്ങള്‍ നഗരത്തിലെത്തിയിട്ടെത്ര കാലമായിക്കഴിഞ്ഞു. പിന്നെ, ജീവിക്കാന്‍ വേണ്ടി പശുവളര്‍ത്താന്‍ പോയതും പ്രശനമായി. പിള്ളേര്‍ക്ക് തൊഴുത്തിന്റെയും ചാണകത്തിന്റെയും ഒന്നും മണം ഇഷ്ടപ്പെട്ടില്ല. അവരു പുറത്തുപോയി കഴിക്കാന്‍ തുടങ്ങി. ഒപ്പം ഹോസ്റല്‍, വാര്‍ഡനൊന്നുമില്ല്ലാതെ, ഒരു നാഥനില്ലാ കളരിയാവുകയും ചെയ്തു. പിള്ളേര് എപ്പോഴെങ്കിലും കയറിവരും. പിന്നെ അവര്‍ക്കെന്തു മെസ്സ്. പക്ഷെ ഇന്നും ഇവിടുത്തെ ചപ്പാത്തിയും ദാലുമൊക്കെ കഴിക്കുമ്പോള്‍ ഞാനാ നാടന്‍ രുചിയൊക്കെ ഓര്‍ക്കാറുണ്ട് കേട്ടോ. ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലൊക്കെ നാടന്‍ വിഭവങ്ങള്‍ക്ക് നക്ഷത്രപദവിയാണ്. എന്നാലും അതൊന്നും തോമസ്സുചേട്ടനെ ഇന്നുവരെ പ്രലോഭിപ്പിച്ചിട്ടില്ലല്ലോ എന്നും ഞാനോര്‍ക്കാറുണ്ട്. <br /><br />നാടന്‍ രുചികള്മാത്രമല്ല, ചേട്ടന് പറഞ്ഞുതരാരുള്ള സിയെമ്മസ്സു കഥകളും എനിക്കിപ്പോഴും കേള്‍ക്കാന്‍ കൊതിയാവാറുണ്ട്. മഹാന്മാരായിരുന്ന അധ്യാപകരെപ്പറ്റിപ്പറയുമ്പോള് ആ ചുവന്ന കണ്ണുകളില്‍ കാണുന്ന ബഹുമാനവും വര്ഷങ്ങള്ക്കുമുന്പു പഠിച്ചുപോയ കുട്ടികളെപ്പറ്റിപ്പറയുമ്പോള്‍ വാല്സല്യവും നിറയുന്നത് ഞാനത്ര തവണ കണ്ടിരിക്കുന്നു. കണിശക്കാരായ പ്രിന്സിപ്പാളുമാരെപ്പറ്റി പറയുമ്പോ അറിയാതെ കണ്ണുകളില്‍ പേടി വരുന്നതും, അവരെക്കെ റിട്ടയര്‍ ചെയ്തു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും ചേട്ടന് പ്രിസിപ്പാളോഫ്ഫിസിന്റെ പരിസരത്തുപോലും പോകാന്‍ മടിക്കുന്നതും ഇപ്പോഴും ഞാനോര്‍ക്കുന്നു. പിന്നെ ആസ്ക്വിത്തിലെ കുട്ടികളോട് ഒരു സാറായ ഞാന്‍ അടുത്തിടപകേണ്ട എന്ന നിലപാടുകാരനായിരുന്നില്ലേ ചേട്ടനെന്നും. പഴയ രീതിയിലുള്ള ഗുരു-ശിഷ്യബന്ധത്തിന്റെ കാലമൊക്കെ മാറിപ്പോയില്ലേ. പക്ഷെ അതൊന്നും ഇപ്പോഴും സമ്മതിച്ചുതരില്ല എന്നെനിക്കറിയാം. <br /><br />ഒടുവില്‍ സിയെമ്മസ്സില് വന്നപ്പോഴാണറിയുന്നത് ഞാനും ചേട്ടന്റെ കഥകളിലൂടെ സിയെമ്മസ്സിന്റെ ചരിത്രത്തിലിടം നേടിയെന്ന്. അവിടെ വന്നപ്പോ പീജിഹോസ്റ്റലിലെ രണ്ടുമൂന്ന് പിള്ളേരെക്കണ്ടു. തോമസുചേട്ടന് പറഞ്ഞിട്ടുള്ളതുകൊണ്ട് അവര്‍ക്കെന്നെ പെട്ടന്നു മനസ്സിലായി. അപ്പൊ എനിക്ക് വലിയ സന്തോഷമായി കേട്ടോ, ചേട്ടനവിടെ നില്ക്കുന്ന കാലത്തോളം കോളേജിന്റെ പുതുതലമുറകള്‍ എന്നെപ്പറ്റിയും കേള്‍ക്കുമെന്നറിയുന്ന സന്തോഷം. പക്ഷെ ഇപ്പൊ കോളേജില്‍ പഠിക്കുന്ന വിരലിലെണ്ണാവുന്നര്‍ക്കേ മൈതാനത്തിന് താഴെ ഒരു ഹോസ്റെലും അതിനൊരു മെസ്സും അതിന് കോളേജിന്റെ ചരിത്രത്തില്‍ വലിയ ഒരിടമുണ്ടെന്നുമൊക്കെ അറിയാവു. അതിലും കുറച്ചു പേര്‍ക്കേ അതിന്റെ ചരിത്രമുണ്ടാക്കുന്നതില്‍ തോമ്സ്സുചേട്ടന്റെ ജീവിതത്തിനുള്ള വലിയ പങ്കിനെപ്പറ്റിയറിയു. കോളേജിന്റെ എഴുതി വെച്ച ചരിത്രത്തിലൊന്നും ചേട്ടനുണ്ടാവില്ല. പത്തുകൊല്ലം തികച്ച് ഒരു കാന്റീന് നടത്താത്തവര്‍ കൊട്ടിഘോഷിച്ചു വനിതാമാസിയിലും ചാനലിലുമൊക്കെ അഭിമുഖവും പടവുമൊക്കെ കൊടുക്കുന്ന കാലമാണിതെന്നുകൂടി ഓര്‍ക്കണം. കോളേജിന്റെ, പീജിഹോസ്റെലിന്റെയൊക്കെ അനേകം വിടവാങ്ങല്‍ പരിപാടികളില്‍ കേട്ടിട്ടുള്ള ഒരു വാചകമില്ലേ ‘താങ്കള്‍ ഈ കോളേജിന്റെ, ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കു’മെന്നൊക്കെ, ശരിയായിരിക്കാം, ആരുടെയെങ്കിലുമൊക്കെ നാവിലെ രുചികളില്‍ തോമസ്സുചേട്ടന് ഒരു കൈപ്പുണ്യമായി സിയെമ്മെസിന്റെ ഒര്മകള്ക്കൊപ്പം ജീവിക്കുന്നുണ്ടാവണം. ഒരു വര്‍ഷം മാത്രമവിടെ താമസിച്ചു പഠിപ്പിച്ചു പോയ, അത്താഴബന്ധം മാത്രമുണ്ടായിരുന്ന ഒരു താല്‍ക്കാലിക അധ്യാപകന് ഇത്രയുമൊക്കെ ഓര്ത്തിരിക്കാമെങ്കില് എത്രപേര്‍ എവിടെയെല്ലാം എന്തെല്ലാം ഓര്‍മകളുമായി തോമസ്സുചേട്ടനെ ഒന്നുകൂടി പോയി കാണണമെന്ന് വിചാരിക്കുന്നുണ്ടാവും<br /><br />ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. അപൂര്‍വ്വമായിമാത്രം ചിരിപടരുന്ന ആ മുഖത്ത് ഈ കത്ത് ഒരു ചിരിപടര്‍ത്തുമെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇതിനൊരു മറുപടി എഴുതാന്‍ പറ്റിയില്ലെങ്കിലും രാത്രി ഏറെ വൈകിയും സായിപ്പമ്മാരുടെ ശവക്കോട്ടക്കുതാഴെ പശുവിനെയും തീറ്റി നടക്കുമ്പോള്‍ ആരോടിന്നില്ലാതെപറയുന്ന വര്‍ത്തമാനങ്ങള്‍ എന്നോടായിപ്പറയുക. പിന്നൊരു കാര്യം കൂടി, അന്നൊരിക്കല്‍ ഒരു രാത്രിയില്‍ ഞാന്‍ കൂട്ടുകാരനൊപ്പം അല്‍പ്പം കഴിച്ചുകൊണ്ടിരുന്നത് അറിഞ്ഞിട്ടും കാണാത്തപോലെ പോയില്ലേ, ആ കൂട്ടുകാരന് ഇപ്പൊ വിളിക്കുമ്പോഴും ചേട്ടനെപ്പറ്റി ചോദിക്കാറുണ്ട്.<br /><br />ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ മാര്‍ബിള്‍ തറയില്‍ ഞാന്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കുമ്പോള്‍ കക്ഷത്തിലൊരു സഞ്ചിയും കൈയില്‍ പാല്‍പാത്രവുമായി ചാപ്പലും, ഗ്രൌണ്ടാനകളും കടന്ന് മെയിന്‍ഗേറ്റിലേക്ക് ചേട്ടന് നടന്നു പോകുന്നത് ഒരിക്കല്‍ക്കൂടി കാണണെമെന്ന് ഒത്തിരി ആഗ്രഹിക്കാറുണ്ട്. എന്ന് സാധിക്കുമെന്ന് മാത്രമറിയില്ല. പിന്നെ, നമ്മളന്നു പറയാറുള്ളതുപോലെ ഞങ്ങള്‍ക്കെല്ലാം സിയെമ്മസ്സ് ഒരിടത്താവളം മാത്രമായിരുന്നില്ലേ, തോമസ്സുചേട്ടന് ജീവിതവും.<br /><br />നിറുത്തട്ടെ,<br /><br />ഉടനെ കാണാം എന്ന പ്രതീക്ഷയില്‍,<br /><br />ഒത്തിരി സ്നേഹത്തോടെ,<br /><br />ജസ്റ്റിന്Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com3tag:blogger.com,1999:blog-8096171731333232615.post-12857474677744530562010-01-05T07:59:00.000-08:002010-01-05T08:06:13.689-08:00ഓര്‍മ്മകളിലെ ഞുഞ്ഞപ്പന്‍ ചേട്ടന്ഒരു നാട് ഞുഞ്ഞപ്പന്‍ ചേട്ടനോട് വിടപറഞ്ഞു. ഉയര്‍ച്ച-താഴ്ചകളില്‍ ആഘോഷം കണ്ടെത്തി ജീവിതം ഒരു നാടിന്റെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെച്ച് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മടുപ്പിക്കുന്ന മഞ്ഞയും ക്ലാവ്മണവും നിറഞ്ഞ വേദനകളില്‍ നിന്നും ഞുഞ്ഞപ്പന്‍ ചേട്ടന്<br />ഒരു നീണ്ട യാത്രപോയി. പതിവിനുവിപരീതമായി, തിരിച്ചുവരാത്ത ഒരു നീണ്ട യാത്ര. ചരിത്രത്തില്‍ വലിയ ഇടങ്ങളൊന്നും ബാക്കിവെയ്ക്കാതെ കടന്നു പോയ ഒരു സാധാരണജീവിതത്തിനെഴുതുന്ന ഓര്‍മ്മക്കുറിപ്പ്.<br /><br />ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ മന്നാത്തറ എന്ന ഗ്രാമത്തിന് ഞുഞ്ഞപ്പന്‍ ചേട്ടന് പുറംലോകത്തേക്കുള്ള ഒരു വാതിലായിരുന്നു. കര്ഷകന്, കച്ചവടക്കാരന് എന്ന നിലകളില്‍ ഒരു പാതി- വിജയമായിരുന്നു അഞ്ചു പതിട്ടാണ്ട്മാത്രം നീണ്ട ആ ജീവിതം. പശ്ചിമഘട്ടത്തിലേക്കുള്ള ഇടനാട്ടിലെ കര്‍ഷകരുടെ കുടിയേറ്റത്തിന്റെ രണ്ടാംതലമുറയില്‍പെട്ട ആളാണ് ഞുഞ്ഞപ്പന്‍ ചേട്ടന്. എറണാകുളം ജില്ലയിലെ കോതമംഗലം എന്ന ചെറുപട്ടണത്തിനടുത്തുള്ള പൂച്ചക്കുത്തില്‍ നിന്നും അന്‍പതുകളുടെ അവസാനം മണ്ണ്തേടിവന്ന, പഠനം പാതിവഴിയില്‍ കളയേണ്ടിവന്ന, ഇടത്തരം നസ്രാണി കുടുംബത്തിലെ കൗമാരക്കാരില്‍ ഒരാള്‍. അറിവിനോട് ഒരിക്കലും തീരാത്ത ആവേശം, ജീവിതത്തോടുള്ള വേറിട്ട കാഴ്ച്ചപ്പാട്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, ഇതെല്ലം ചേട്ടനെ ആ ചെറുഗ്രാമത്തിന്റെ അഭിമാനമാക്കി. എന്നാല്‍, തകര്‍ന്നുപോയ കച്ചവടം ആ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് പ്രവാസകാലം, അത് മന്നാത്തറഗ്രാമവാസികള്‍ക്ക്, ചേട്ടനെ അന്യമായ ഒരു നീണ്ട ഇടവേള. തൊണ്ണൂറുകളുടെ അവസാനം പ്രവാസത്തിന്റെ ഓര്‍മകളുമായി രണ്ടാംവരവ്. വേദനകളുടെ, ആശുപത്രി വാര്‍ഡുകളിലെ, ഡയാലിസിസ് മുറികളിലെ അവസാനകാലം...<br /><br />ഞുഞ്ഞപ്പന്‍ ചേട്ടനെ ആ ചെറുഗ്രാമത്തില്‍ വേറിട്ട ഒരാളാക്കിയത് യാത്രകളും, തകര്‍ച്ചയില്‍ നിന്നുള്ള രണ്ടാംവരവുമായിരുന്നു. കച്ചവടത്തിനായിട്ട് നടത്തിയ ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍, കര്‍ണാടകത്തിലെ പ്രവാസം, ഇതെല്ലാം കൊടുത്ത ഒരു വന്‍ സുഹൃത് വലയം. അതില്‍ കര്‍ണാടകത്തിലെ കാപ്പികര്‍ഷകര്‍ തുടങ്ങി കൊച്ചിയിലെ മീന്‍പിടുത്തക്കാര്‍ വരെയുണ്ടായിരുന്നു. ചേട്ടന് ഉണ്ടാക്കിയെടുത്ത സുഹൃത് വലയമായിരുന്നു ആ ജീവിതത്തിന്റെ നീക്കിയിരുപ്പ്. ഇടുക്കിക്കാര്‍ക്ക് സംസ്ക്കാരികമായി വലിയ അടുപ്പമൊന്നുമില്ലാത്ത വയനാട് പോലുള്ള സ്ഥലങ്ങളില്‍ നിന്നുവരെ ചേട്ടന് കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഒരു കര്‍ഷകനോ കച്ചവടക്കാരനോ സാധാരണരീതിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത സുഹൃത് സംഘം.എല്ലാ നീണ്ട യാത്രകള്‍ക്കും, പ്രവാസങ്ങള്‍ക്കും ഒടുവില്‍ മന്നാത്തറയില്‍ വന്ന്, സഞ്ചരിച്ച നാടുകളെപ്പറ്റി, കണ്ട ആളുകളെപ്പറ്റി, കഴിച്ച ആഹാരത്തെപ്പറ്റി എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നു. ഞുഞ്ഞപ്പന്‍ ചേട്ടന്റെ അറിവുകള്‍ക്ക്, അന്വേഷണങ്ങള്‍ക്ക് ദേശത്തിന്റെ അതിരുകള്‍ ഒരിക്കലും തടസ്സമായിരുന്നില്ല.ഒരു ഇടതുപക്ഷസഹയാത്രികനായിരുന്നില്ല ചേട്ടന് ഒരിക്കലും. എങ്കിലും താഴെത്തട്ടിലുള്ള ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും നിലനില്‍പ്പിനുവേണ്ടി നടത്തിയിരുന്ന പോരാട്ടങ്ങള്‍, അവരുടെ ജീവിതവഴികള്‍ എല്ലാമാണ് ചേട്ടന് അന്വേഷിച്ചുചെന്നിരുന്നത്, സഹാനുഭൂതിയോടെ കണ്ടിരുന്നത്. .<br /><br /><span style="font-weight:bold;">ഓര്‍മ്മ</span><br />നിരവധി ഓര്‍മകളാണ് ഞുഞ്ഞപ്പന്‍ ചേട്ടനെക്കുറിച്ച്. മന്നാത്തറയിലെ ഓരോ ആള്‍ക്കും ചേട്ടനെ ഓര്‍മയില്‍ എന്നും നിലനിറുത്തുന്ന ഒരു കഥയെങ്കിലും പറയാന്‍ കാണും. തോപ്രാംകുടിയിലെ ഇടത്തരം കച്ചവടക്കാര്‍ക്ക് പറയാനുണ്ടാവുക എണ്‍പതുകളുടെ പ്രഭാവമായിരിക്കും. തോപ്രാംകുടിയില്‍ വല്ലപ്പോഴും മാത്രം കണ്ടിരുന്ന നാനുറ്റിയേഴുലോറിയില്‍ ഏറണാകുളത്ത് കച്ചവടആവശ്യവുമായി പോകുന്ന ചേട്ടനെ അവരിലാ ര്‍ക്കാണ് മറക്കാനാവുക? ഇന്നു വാഹനങ്ങള്‍ തോപ്രാംകുടിയെ ഞെരുക്കുന്നുവെങ്കില്‍ അന്ന് വാഹനങ്ങളില്ലാതെ നാട്ടുകാര്‍ ഞെരുങ്ങുന്ന കാലം. അന്ന് ചേട്ടന് രണ്ടു വണ്ടികളുടെ ഉടമയായിരുന്നു. ചേട്ടന്റെ വണ്ടിയില്‍ ഡ്രൈവിംഗ് പഠിച്ചവര്‍, കടയില്‍ ജോലി നോക്കിയിരുന്നവര്, മര്ച്ച്ന്റ് അസോസിയേഷന്കാര്, കരിമ്പനില്‍ നിന്നു ചേട്ടനോടൊപ്പം വണ്ടിയില്‍ കയറി ഇരുട്ടുന്നതിനുമുന്പ് വീട്ടിലെത്തിയവര്‍, ഇവര്‍ക്കെല്ലാം എഴുതിവെയ്ക്കാത്ത ഒരുപാട് ഓര്‍മ്മകള്‍ കാണും.<br /><br />എന്റെ തലമുറയുടെ ഓര്‍മകളില്‍ ആദ്യം വരിക റേഡിയോയും, ദീപിക പത്രവും ആശ്രയിച്ചിരുന്ന ഒരു നാട്ടില്‍ ഒത്തിരിപുതുമകളുമായി ഞുഞ്ഞപ്പന്‍ ചേട്ടന് എന്നും ഒന്നാംനിരയില്‍ തന്നെ നിന്നിരുന്നതാണ് . കൃഷിയും കച്ചവടവും ഒരുമിച്ചു നടത്തിയ ചുരുക്കം ചിലരില്‍ ഒരാള്‍. പെട്രോള്‍ ജീപ്പും ടെലിഫോണും ആദ്യം പരീക്ഷിച്ചവരുടെ കൂട്ടത്തില്‍ ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും ഉണ്ടായിരുന്നു. മന്നത്തറയുടെ മണ്‍വഴികളില്‍ പൊടി പറത്തി വരുന്ന നീല ജീപ്പ് ഞങ്ങള്‍ക്ക് എന്നും ആവേശമായിരുന്നു. മന്നാത്തറയില്നിന്നും രണ്ടു കിലോമീറ്റര്‍ നടന്നു തോപ്രാംകുടിയില്‍ പോയി പഠിച്ചിരുന്ന എനിക്കും, ഷൈജുവിനും ഞുഞ്ഞപ്പന്‍ ചേട്ടന്റെ ജീപ്പ് പലപ്പോഴും ആവേശകരമായ യാത്രകള്‍ തന്നിരുന്നു. എന്നാല്‍, എണ്‍പതുകളില്‍ കുരുമുളകിന്റെ വിലക്കൊപ്പം ഞുഞ്ഞപ്പന്‍ ചേട്ടന്റെ കടയും തകര്‍ന്നു . കടം കയറി കര്‍ണാടകത്തില്‍ നീണ്ട പ്രവാസം. ഞങ്ങള്‍ കുട്ടികള്‍ പിന്നീട് വന്ന പല ജീപ്പുകള്‍ക്കും കൈകാട്ടി. എന്നാല്‍ അവരെല്ലാം ഒന്ന് നോക്കുകപോലും ചെയ്യാതെ കടന്നുപോയി.<br /><br />മന്നാത്തറയിലെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഓര്‍മ്മവരിക കര്‍ണാടകയുടെ കഥകള്‍ പറയുന്ന മുറുക്കിചുവപ്പിച്ച ഒരു നാട്ടിന്പുറത്തുകാരനെ; യാത്രകളും, പ്രവാസവും മാറ്റിതീര്ത്ത ചേട്ടനെ; കൂടുതല്‍ സമയവും ഏകാനായി നടക്കുന്ന; ജീവിതം വഴിമാറിപ്പോയ ഒരു സാധാരണക്കാരനെയായിരിക്കും. ജീവിതത്തിന്റെ അവാസാനനാളില്‍ അമ്മ മരിച്ചു. ഒരുപക്ഷെ അതൊക്കെ ഒരു വല്ലാത്ത ആഘാതമായിരുന്നിരിക്കണം, പുറമേ ഒന്നും പ്രകടമായിരുന്നില്ലെങ്കിലും. പണവും കച്ചവടവും ഇല്ലാതായപ്പോള്‍ അടുത്തുനിന്നിരുന്നവരില്‍ പലരും ഇല്ലാതായി. എങ്കിലും അതിനെയൊക്കെ മറികടക്കാന്‍ ചേട്ടന് പറ്റിയത് എങ്ങനെയെന്നു മന്നാത്തറക്കാര്‍ക്ക് ഇന്നുമറിയില്ല. ഒരുപക്ഷെ പ്രവാസകാലത്തിലെ കൂട്ടുകാരില്‍ നിന്നൊക്കെയറിഞ്ഞ ഒറ്റപ്പെടലെന്ന സത്യത്തെ സ്വന്തം ജീവിതംകൊണ്ട് മനസ്സിലാക്കുകയായിരുന്നിരിക്കണം. ഒന്നുംചെയുവാനില്ലാതെ വന്ന കഴിഞ്ഞ കുറെ നാളുകളായിരിക്കണം തിരിച്ചുവരാനായുള്ള കരുത്ത് ഇല്ലാതാക്കിയത്.<br /><br />എന്റെ ഓര്‍മ്മകളില്‍ നിഗൂഡമായ കരിക്കിന്മേടിനെപ്പറ്റി ആദ്യം പറഞ്ഞുകേട്ടതു ഞുഞ്ഞപ്പന്‍ ചേട്ടനില്‍ നിന്നുമായിരുന്നു. ഞാന്‍ കൂടിയ ആദ്യവിവാഹം, ചേട്ടന്റെതായിരുന്നു. കോഴിക്കറിയും, കലവറയില്‍ വല്ലത്തില് ചുട്ടുവെച്ചിരിക്കുന്ന പാലപ്പവും നെല്ക്കച്ചിയില്‍ താലികെട്ടിപഠിക്കുന്ന ചേട്ടനും...മൂന്നരവയസ്സില്‍ തുടങ്ങുന്നു ആ ഓര്‍മ്മകള്‍. തോടിനപ്പുറം നീലനിറത്തില്‍ ആകാശത്തോളം തലയുയര്ത്തി് നിന്നിരുന്ന കരിക്കിന്മേ്ട് കയറി തിരികെവന്ന ആദ്യ ആള്. നിലാവുള്ള രാത്രികളില്‍ നാട്ടുവഴികളില്‍ വര്ത്ത്മാനം പറഞ്ഞിരുന്ന ഉറക്കമില്ലാത്ത രാത്രികള്‍, കോതമംഗലത്തുള്ള എന്റെ മുറിയില്‍ വന്നുനിന്ന ദിവസങ്ങള്‍, പറഞ്ഞ, പാതിവഴിയില്‍ പറഞ്ഞുനിറുത്തിയ ഒരുപാടു കഥകള്‍. ആശുപത്രിയില്‍ നിന്നും തിരികെ വീട്ടില്‍ വന്ന എന്റെ ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഒരുപാട് ആള്‍ക്കാരുടെ അനുഭവങ്ങള്‍ പറഞ്ഞുതന്ന ദിനങ്ങളെയൊന്നും മറക്കുവാനാകില്ല. പിന്നീട് ഞാന്‍ ഡല്‍ഹിയില്‍നിന്ന് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം ഒരു വലിയ കര്‍ഷകന്റെ ആകാംക്ഷയോടെ ഞാന്‍ ജീവിക്കുന്ന നാടിനെപറ്റി ചോദിച്ചറിഞ്ഞിരുന്നു. എന്റെ ഉച്ചയുറക്കത്തില്‍ മുടങ്ങിപ്പോയ ഞങ്ങളുടെ അവസാന കൂടിക്കാഴ്ച്ച ഒരു തീരാദുഃഖമായി എന്നും നില്ക്കുന്നു..<br /><br />ഓര്‍മ്മകള്‍ നിരവധിയാണ്. എന്നാല്‍, ആരും ഓര്‍ക്കാതെ പോയത് ചേട്ടന് ഇത്രയും പെട്ടെന്ന് ആ ഗ്രാമം വിട്ട് എന്നേക്കുമായി പോകുമെന്നതാണ്. ഓണാഘോഷം കഴിഞ്ഞുവന്ന ഞാനും സജിയുമൊക്കെ മന്നാത്തറതോട്ടിലേക്ക് ആര്‍ത്തലച്ചു വീഴുമ്പോള്‍ ഓര്‍ത്തിരുന്നില്ല ചേട്ടന് തരുന്ന, എന്നെന്നും ഓര്‍മ്മിക്കാനുള്ള ഓണസമ്മാനമായിരുന്നു ആ തമാശുകളെന്ന്.<br /><br />ജിസ്മി, നീ പപ്പയുടെ അവാസാന നിമിഷങ്ങളെപ്പറ്റി പറയുമ്പോള്‍ മന്നാത്തറത്തോടിന്റെ ഒറ്റത്തടിപ്പാലം കടന്ന് ചേട്ടനിനി വരില്ല എന്ന് ഗ്രിറ്റിയെപ്പോലെ എനിക്കും വിശ്വാസം വരുന്നില്ല.Justin Mathew ജസ്റ്റിന് മാത്യു http://www.blogger.com/profile/17405627866579098342noreply@blogger.com0